IndiaNEWS

തമിഴ്‌നാട് ദിണ്ഡിഗലിന് സമീപം കാറും ബസും കൂട്ടിയിടിച്ച് അപകടം, ഒരു കുട്ടി ഉൾപ്പെടെ നാല് മലയാളികൾ മരിച്ചു

തിരുവനന്തപുരം: തമിഴ്നാട്ടിലുണ്ടായ വാഹനാപകടത്തിൽ നാല് മലയാളികൾ മരിച്ചു. ദിണ്ഡിഗലിന് സമീപം കാറും ബസും കൂട്ടിയിടിച്ചാണ് ഒരു കുടുംബത്തിലെ മൂന്നു പേരടക്കം നാലു പേർ മരിച്ചത്.

ഇന്നു പുലർച്ചെയാണ് അപകടം. തിരുവനന്തപുരം ചാല സ്വദേശികൾ പഴനിയിലേക്ക് പോകുന്ന വഴിയാണ് അപകടമുണ്ടായത്.

ചാല സ്വദേശി അശോകൻ, ഭാര്യ ശൈലജ, കൊച്ചുമകൻ ആരവ് (ഒരു വയസ്സ്) എന്നിവരാണ് മരിച്ചത്. ഒരാളെ തിരിച്ചറിഞ്ഞില്ല. അപകടത്തിൽ ആറു പേർക്ക് പരിക്കേറ്റു. ഇവരിൽ ഒരാളുടെ നില ഗുരുതരമാണ്. യാത്രയ്ക്കിടെ കാറിന്റെ ടയർ പൊട്ടി ബസിലിടിച്ചാണ് അപകടമുണ്ടായത് എന്നാണ് പ്രാഥമിക വിവരം.
പഴനിയിലേക്കുള്ള യാത്രയ്ക്കിടെയാണ് കുടുംബം അപകടത്തിൽപ്പെട്ടത്. കഴിഞ്ഞ ദിവസം രാത്രിയാണ് കുഞ്ഞിന്റെ നേർച്ചയ്ക്കായി പത്തു പേരടങ്ങുന്ന സംഘം തിരുവനന്തപുരത്തുനിന്ന് പഴനിയിലേക്ക് യാത്ര തിരിച്ചത്. ഇവർ സഞ്ചരിച്ച കാർ വെള്ളിയാഴ്ച രാവിലെ ഏഴു മണിയോടെ ദിണ്ഡിഗലിന് സമീപം ബസുമായി കൂട്ടിയിടിക്കുകയായിരുന്നു. അപകടവിവരം അറിഞ്ഞ് ബന്ധുക്കൾ ദിണ്ഡിഗലിലേക്ക് പുറപ്പെട്ടിട്ടുണ്ട്.

Back to top button
error: