CrimeNEWS

മകളുടെ സഹപാഠിയായ എട്ടാംക്ലാസുകാരനെ സ്ത്രീ വിഷം കൊടുത്ത് കൊന്നു, നാട്ടുകാർ അവരുടെ വീട് അടിച്ചുതകർത്തു

മകളെക്കാൾ കൂടുതൽ മാർക്ക് വാങ്ങിയതിൻ്റെ അസൂയയിൽ അവളുടെ സഹപാഠിയെ വിഷംകൊടുത്ത് കൊന്ന കേസിൽ അറസ്റ്റിലായ യുവതിയുടെ വീട് അജ്ഞാത സംഘം അടിച്ചുതകർത്തു.

ചെന്നൈ കാരയ്ക്കൽ നെഹ്രുനഗർ സ്വദേശി രാജേന്ദ്രൻ-മാലതി ദമ്പതിമാരുടെ മകൻ ബാലമണികണ്ഠ(13)നെ കൊലപ്പെടുത്തിയ സഹായമേരി വിക്ടോറിയയുടെ വീടാണ് തകർത്തത്. വാതിലും ജനലുകളും തകർക്കുകയും അകത്തുണ്ടായിരുന്ന സാധനങ്ങൾ നശിപ്പിക്കുകയും ചെയ്തു.

കഴിഞ്ഞ ശനിയാഴ്ചയാണ് എട്ടാം തരം വിദ്യാർഥി ബാലമണികണ്ഠൻ മരിച്ചത്. സ്കൂളിലെ കാവൽക്കാരൻവഴിയാണ് സഹായമേരി വിഷംകലർത്തിയ ശീതളപാനീയം നല്കിയത്.

പ്രദേശത്ത് പോലീസ് സുരക്ഷ ഏര്‍പ്പെടുത്തി. പ്രതികള്‍ക്കായി തിരച്ചില്‍ നടത്തിവരികയാണെന്ന് പോലീസ് അറിയിച്ചു. സഹായമേരി സ്‌കൂളിലെ കാവല്‍ക്കാരന്‍വഴിയാണ് വിഷംകലര്‍ത്തിയ ശീതളപാനീയം ബാലമണികണ്ഠന് നല്കിയത്.

Back to top button
error: