LocalNEWS

പോലീസുകാരന്റെ ഭാര്യയെ മറ്റൊരു പൊലീസ് കോൺസ്റ്റബിൾ മെസഞ്ചറിൽ വിളിച്ച് ശല്യപ്പെടുത്തി, ശല്യക്കാരൻ കോൺസ്റ്റബിളിന് സസ്പെൻഷൻ

തീക്കട്ടയിൽ ഉറുമ്പരിച്ചു എന്നു പറഞ്ഞതു പോലായി കഥ. ഞരമ്പുരോഗികളെയും സ്ത്രീപീഡന വീരന്മാരെയുമൊക്കെ തൂക്കിയെടുത്ത് അകത്തിടേണ്ട പൊലീസുകാരൻ തന്നെ മറ്റൊരു പൊലീസുകാരന്റെ ഭാര്യയെ ഫെയ്‌സ് ബുക്ക് മെസഞ്ചറിലൂടെ നിരന്തരം ശല്യം ചെയ്യുന്നു. ഭാര്യയെ ശല്യപ്പെടുത്തിയ വിവരം ചോദ്യം ചെയ്ത പൊലീസുകാരനെ വിളിച്ചു വരുത്തി വില്ലനായ പൊലീസുകാരൻ ഭീഷണിപ്പെടുത്തുന്നു. ഒട്ടവിൽ രേഖാമൂലം പരാതി നൽകിയപ്പോൾ പൊലീസുകാരന് സസ്‌പെന്‍ഷന്‍. വെഞ്ഞാറമൂട് പൊലീസ് സ്‌റ്റേഷനിലെ വിനുകുമാറിനാണ് സസ്‌പെന്‍ഷന്‍. ആരോപണത്തില്‍ വിശദ വകുപ്പുതല അന്വേഷണവും നടത്തും.

ഫെയ്‌സ് ബുക്ക് മെസഞ്ചര്‍ വഴി ഫോണ്‍ വിളിച്ച്‌ ഭാര്യയെ ശല്യം ചെയ്തു എന്നായിരുന്നു വിനുകുമാറിനെതിരായ പരാതി. 14ന് രാത്രിയായിരുന്നു വിവാദ ഫോണ്‍ വിളി. പരാതി പൊലീസിനും നല്‍കി. സര്‍വ്വീസ് ചട്ടങ്ങളുടെ ലംഘനം നടന്നുവെന്നാണ് ഡിവൈ.എസ്‌.പിയുടെ കണ്ടെത്തല്‍. ഈ റിപ്പോര്‍ട്ട് തിരുവനന്തപുരം റൂറല്‍ എസ്.പി, ഡി ശില്‍പയ്ക്ക് കിട്ടി. ഇതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെന്‍ഷന്‍.

പൊതുജനങ്ങള്‍ക്കിടയില്‍ അവമതിപ്പുണ്ടാക്കുന്ന തരത്തില്‍ വിനു കുമാര്‍ പ്രവര്‍ത്തിച്ചു എന്നാണ് പ്രാഥമിക അന്വേഷണത്തിലെ കണ്ടെത്തല്‍. പൊലീസ് സേനയ്ക്ക് നാണക്കേടായ സംഭവത്തില്‍ കര്‍ശനമായ അച്ചടക്ക നടപടി അനിവാര്യമാണെന്നും പറയുന്നു. ഈ സാഹചര്യത്തിലാണ് അന്വേഷണ വിധേയമായുള്ള സസ്‌പെന്‍ഷന്‍. വകുപ്പു തല അന്വേഷണവും നടക്കും. ആറ്റിങ്ങല്‍ സിഐയ്ക്കാകും അന്വേഷണ ചുമതല. നടപടികള്‍ അതിവേഗം തുടങ്ങണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.

ഭാര്യയെ ശല്യപ്പെടുത്തിയത് ചോദ്യം ചെയ്ത പൊലീസുകാരനെ വിളിച്ചു വരുത്തി വിനുകുമാര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇയാള്‍ക്കെതിരെ ഫോണില്‍ ശല്യം ചെയ്യുന്നുവെന്ന തരത്തില്‍ മുമ്പും പരാതികള്‍ ഉയര്‍ന്നിട്ടുണ്ട്

Back to top button
error: