NEWSWorld

രാജ്യത്തിന് അഭിമാനം, ലോക കൈയക്ഷര മത്സരത്തിൽ ഒന്നാം സ്ഥാനം നേടി ആൻ മരിയ

അക്ഷരാർത്ഥത്തിൽ കാഴ്ചക്കാരെ ഞെട്ടിക്കും ഈ പെൺകുട്ടി. വടിവൊത്ത അക്ഷരത്തിലൂടെ ലോകതാരമായി മാറിയിരിക്കയാണ് ആൻ മരിയ. ചെറിയ പ്രായത്തിൽ തന്നെ തൻ്റെ വേറിട്ട കഴിവിലൂടെ ഏവരുടെയും കയ്യടി നേടിയതാണ് ഈ മിടുക്കി. ആൻമരിയയുടെ കയ്യെഴുത്തിനു മുന്നിൽ കമ്പ്യൂട്ടർ ലിപികൾ പോലും തോൽക്കും.

കണ്ണൂർ കുടിയാൻ മലയിലെ ബിജു- സ്വപ്ന ദമ്പതികളുടെ മകളായ ആൻ മരിയ നേടിയെടുത്തത് ലോക ഹാൻഡ് റൈറ്റിങ്ങ് മത്സരത്തിൽ ഒന്നാം സ്ഥാനമാണ്. കൗമാരകാർക്കായി ന്യൂയോർക്കിലെ ഹാൻഡ് റൈറ്റിങ് ഓഫ് ഹ്യൂമനിറ്റി നടത്തിയതാണ് ഈ മത്സരം. പല രാജ്യങ്ങളിൽ നിന്നുള്ളവരായിരുന്നു മത്സരാർത്ഥികൾ. അവരെ പിന്തള്ളി
ആൻ മരിയ ഇന്ത്യയ്ക്കും കേരളത്തിനും അഭിമാന താരമായി മാറി. ചേമ്പേരി നിർമ്മൽ സ്കൂളിലെ പ്ലസ് വൺ വിദ്യാർത്ഥിനിയായ ആൻ മരിയയുടെ കയ്യക്ഷരം ഏവരെയും അമ്പരിപ്പിക്കുന്നതാണ്. ചെറുപ്പം മുതലേ കാലിഗ്രാഫിയിൽ പരിശീലനം നേടിയ
ആൻ മരിയ പിന്നീട് തീവ്രമായി പരിശീലിച്ച് നേടിയതാണ് ഈ കഴിവ്.

അച്ചടിക്കാൻ ഉപയോഗിക്കുന്ന സ്റ്റെലിഷ് ഫോണ്ടുകളേക്കാൾ ഭംഗിയാണ്
ആൻ മരിയയുടെ കയ്യെഴുത്തിന്. ഈ അസാധാരണ കഴിവിലൂടെ പല അവാർഡുകകളും ഇതിനോടകം ഈ കുട്ടിയെ തേടി എത്തിയിട്ടുണ്ട്. സോഷ്യൽ മീഡിയ വഴിയും ആൻ മരിയയ്ക്ക് അഭിനന്ദന പ്രവാഹമാണ് ലഭിച്ചത്.

ചെറിയ ക്ലാസുകളിൽ കയ്യക്ഷരം നന്നാകാനായി രണ്ട് വരകളും നാലു വരകളുമൊക്കെയുള്ള ബുക്കുകളിൽ എഴുതിയത് പലർക്കും ഓർമ്മ ഉണ്ടാവും. കയ്യക്ഷരം കണ്ടാൽ ഒരാളുടെ സ്വഭാവം മനസിലാക്കാം എന്നാണ് പറയുന്നത്. സ്വന്തം കഴിവുകൾ കണ്ടെത്തി അത് പരിപോഷിപ്പിച്ച് എടുക്കുമ്പോഴാണ് ഒരു വ്യക്തി എന്ന നിലയിൽ ഒരാൾ പൂർണ്ണനാകുന്നത്. ആരാലും മോഷ്ടിക്കപ്പെടാത്തതും ഇല്ലാതാക്കാൻ പറ്റാത്തതുമാണ് കഴിവുകൾ. അത് കണ്ടെത്തി അതിനായി പരിശ്രമിച്ചാൽ വലിയ അംഗീകാരങ്ങൾ നമ്മളെയും തേടിവരും.

Back to top button
error: