ഇന്നലെ രാത്രി 12.30 നാണ് സംഭവമുണ്ടായത്. അസം സ്വദേശിയായ ജീവന്‍ ബറുവയാണ് (39) സാംക്രമികരോഗ വിഭാഗത്തിലേക്കു മാറ്റിയതിനു പിന്നാലെ ഇറങ്ങി ഓടിയത്. തുടര്‍ന്ന് ജില്ലയില്‍ ജാഗ്രതനിര്‍ദേശം നല്‍കിയ പൊലീസ് നടത്തിയ വ്യാപക തിരച്ചിലിൽ ഇയാളെ പിടികൂടി വീണ്ടും ആശുപത്രിയിലേക്ക് മാറ്റി.