CrimeNEWS

മുറ്റത്തു കളിച്ചുകൊണ്ടുനിന്ന മൂന്നരവയസുകാരിയെ വായില്‍ മിഠായി തിരുകി തട്ടിക്കൊണ്ടുപോയശേഷം വഴിയില്‍തള്ളിയെന്ന് പരാതി

റാന്നി: മുറ്റത്തു കളിച്ചുകൊണ്ടിരുന്ന മൂന്നരവയസുകാരിയെ വായില്‍ മിഠായി തിരുകി തട്ടിക്കൊണ്ടുപോയശേഷം വഴിയില്‍ ഉപേക്ഷിച്ചതായി പരാതി. റാന്നി സ്വദേശിയുടെ മകളെയാണ് ഇന്നലെ ഉച്ചകഴിഞ്ഞു മൂന്നരയോടെ കാണാതായത്.

തുടര്‍ന്ന് വീട്ടുകാര്‍ തെരച്ചില്‍ നടത്തുന്നതിനിടെ ഒന്നരക്കിലോമീറ്റര്‍ അകലെ പാലച്ചുവട് സാല്‍വേഷന്‍ ആര്‍മി പള്ളിക്കു സമീപം കുട്ടിയെ ഉപേക്ഷിക്കപ്പെട്ട നിലയില്‍ കണ്ടെത്തി.  ഓട്ടോറിക്ഷയിലെത്തിയവരാണ് കുഞ്ഞിനെ റോഡില്‍ ഉപേക്ഷിച്ചശേഷം കടന്നുകളഞ്ഞതെന്നു ദൃക്സാക്ഷികള്‍ പറഞ്ഞതായി കുട്ടിയുടെ മാതാപിതാക്കള്‍ പോലീസിനു മൊഴിനല്‍കി.

കുഞ്ഞ് കരയാതിരിക്കാന്‍ വായില്‍ നിറയെ മിഠായി തിരുകിയതായും മാതാപിതാക്കള്‍ പറഞ്ഞു. നാടോടി സ്ത്രീയാണ് കുഞ്ഞിനെ തട്ടിക്കൊണ്ടു പോയതെന്നും കുട്ടി ധരിച്ചിരുന്ന ഉടുപ്പ് ഓട്ടോയില്‍വച്ചു മാറ്റി മറ്റൊന്നു ധരിപ്പിച്ചെന്നും ഇവര്‍ പോലീസിനു നല്‍കിയ മൊഴിയില്‍ പറയുന്നു. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുട്ടിയെ തട്ടിക്കൊണ്ടുപോയതാണെങ്കില്‍ വഴിയില്‍ ഉപേക്ഷിക്കാനിടയായ സാഹചര്യവും പോലീസ് അന്വേഷിക്കുന്നുണ്ട്.

Back to top button
error: