NEWS

ആശ്രമത്തില്‍ യുവതിയെ കൂട്ടബലാൽസംഗം ചെയ്തു

ബിക്കാനീർ:ആശ്രമത്തില്‍ യുവതിയെ കൂട്ട ബലാത്‌സംഗത്തിന് ഇരയാക്കി. രാജസ്ഥാനിലെ ജലോറിലെ ഭഗവാന്‍ ദത്താത്രേയ ആശ്രമത്തിലാണ് സംഭവം.യുവതിയുടെ പരാതിയിൽ ആശ്രമം നടത്തിപ്പുകാരിക്കും സഹായിക്കും എതിരെ പൊലീസ് കേസെടുത്തു.

ആശ്രമം നടത്തുന്ന ഹേമലതയ്ക്കും സഹായി തഗറാം എന്ന യുവാവിനുമെതിരെയാണ് കേസെടുത്തത്.

ജലോര്‍ ജില്ലയിലെ സഞ്ചോറിലെ അര്‍വ ജനിപുര ഗ്രാമത്തിലാണ് ആശ്രമം. സര്‍പ്പദോഷത്തില്‍ നിന്ന് രക്ഷപ്പെടാന്‍ തഗറാമുമായി അവിഹിത ബന്ധത്തില്‍ ഏര്‍പ്പെടാന്‍ ഹേമലത പ്രേരിപ്പിച്ചതായി യുവതി പരാതിയില്‍ പറയുന്നു.

ഭര്‍ത്താവും കുടുംബവുമൊപ്പമാണ് യുവതി ആശ്രമത്തിലെത്തിയത്. സര്‍പ്പദോഷം ഉള്ളതിനാല്‍ കുടുംബജീവിതത്തില്‍ പ്രശ്നങ്ങള്‍ ഉണ്ടാകുമെന്നും ദോഷം മാറാന്‍ തഗാരത്തെ സമീപിക്കാനും ഹേമലത നിര്‍ദ്ദേശിച്ചു.തുടർന്ന് ഭർത്താവിനെ ഒഴിവാക്കി ഫെബ്രുവരി 18ന് ഹേമലതയും തഗാരവും ചേര്‍ന്ന് യുവതിയെ തന്ത്രപൂ‌ര്‍വം ആശ്രമത്തിലെത്തിക്കുകയായിരുന്നു.

 

 

തുടര്‍ന്ന് ബേസ്‌മെന്റ് മുറിയിലേക്ക് കൊണ്ടുപോയി അവിടെ വച്ച്‌ തഗാറാം ക്രൂരമായി പീഡിപ്പിക്കുകയായിരുന്നുവെന്ന് യുവതി പറയുന്നു. പീഡിപ്പിക്കുന്നതിന്റെ ദൃശ്യങ്ങള്‍ ഹേമലത വീഡിയോയില്‍ പകര്‍ത്തുകയും ചെയ്തു. പരാതി നല്‍കിയാല്‍ വീഡിയോ പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവത്രേ.പിന്നീട് പലരും തന്നെ പീഡിപ്പിച്ചുവെന്നും 108 ദിവസം കഴിഞ്ഞാണ് തന്നെ പുറത്തുവിട്ടതെന്നും യുവതി തന്റെ പരാതിയിൽ പറയുന്നു.

 

 

Back to top button
error: