NEWS

ലഖ്നൗ ലുലുമാളിലെ നിസ്കാരം ആസൂത്രിതം; തെളിവുകൾ പുറത്ത്

ലഖ്നൗ : ഉത്തർപ്രദേശ് ലുലു മാളിലെ ‘നിസ്കാരം’ സംഘപരിവാർ ആസൂത്രണം ചെയ്തതാണെന്നതിന്റെ തെളിവുകൾ പുറത്ത്.സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് ഇത് കണ്ടെത്തിയത്.
കഴിഞ്ഞ ഞായറാഴ്ച യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ലഖ്‌നൗവില്‍ ഉദ്ഘാടനം ചെയ്ത ലുലുമാളിനെതിരായ ഹിന്ദുത്വരുടെ നീക്കം ആസുത്രിതമെന്ന് തെളിയിക്കുന്ന കൂടുതല്‍ തെളിവുകളാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്.
ലഖ്‌നൗവിലെ ലുലു മാളില്‍ ഒരു കൂട്ടം ആളുകള്‍ നമസ്‌കാരിക്കുന്നതിന്റെ വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായിരുന്നു.വീഡിയോയില്‍ പ്രകോപിതരായ ഹിന്ദുത്വ സംഘടനകള്‍ മുസ് ലിംകളെ മാളില്‍ പ്രാര്‍ത്ഥിക്കാന്‍ അനുവദിച്ചാല്‍, അവര്‍ക്ക് അവിടെ ഹിന്ദു ആചാരങ്ങള്‍ പാലിക്കാന്‍ അവകാശമുണ്ടെന്ന് അവകാശപ്പെട്ട് രംഗത്തെത്തിയിരുന്നു. രാമായണത്തിന്റെ ഒരു ഭാഗം വായിക്കാന്‍ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് ഒരു സംഘം മാളില്‍ എത്തുകയും ചെയ്തിരുന്നു.
മാളില്‍ ജോലി ചെയ്യുന്ന പുരുഷന്മാരില്‍ 80% പേരും മുസ് ലിംകളാണെന്നും സ്ത്രീകളെല്ലാം ഹിന്ദുക്കളാണെന്നും  ഇത് ലൗ ജിഹാദിന്റെ ഭാഗമാണെന്നും അവര്‍ ആരോപിച്ചു.സംഭവം വിവാദമായതോടെ മാള്‍ മാനേജ്‌മെന്റ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യുകയും പോലിസ് അന്വേഷണം ആരംഭിക്കുകയുമായിരുന്നു.

മാളിനെ അപകീര്‍ത്തിപ്പെടുത്താനും സമുദായങ്ങള്‍ക്കിടയില്‍ വിദ്വേഷവും ഉണ്ടാക്കാനും ബോധപൂര്‍വം നടത്തിയ പദ്ധതിയുടെ ഭാഗമാണ് വിവാദമെന്ന് തുടക്കം മുതല്‍ ഉയര്‍ന്നുവന്ന സംശയം ഇപ്പോള്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച് പോലീസ് തന്നെ സ്ഥിരീകരിക്കുകയായിരുന്നു.

മാള്‍ അധികൃതര്‍ കൈമാറിയ സിസിടിവി ദൃശ്യങ്ങളില്‍ എട്ട് പുരുഷന്മാര്‍ ഒരുമിച്ച്‌ മാളിലേക്ക് പ്രവേശിക്കുന്നത് കാണാം. അവരാരും മാളിന്റെ ചുറ്റും നോക്കാനോ ഏതെങ്കിലും ഷോറൂം സന്ദര്‍ശിക്കാനോ ശ്രമിക്കുന്നില്ല. ധൃതിപിടിച്ച് അവര്‍ ഇരിക്കാനും നമസ്‌കരിക്കാനും ഇടം തേടുന്നു. അവര്‍ ആദ്യം ബേസ്‌മെന്റില്‍ നമസ്‌കരിക്കാന്‍ ശ്രമിച്ചു. ഗ്രൗണ്ട് ഫ്‌ളോറിലും ഒന്നാം നിലയും നമസ്‌കരിക്കാന്‍ ശ്രമിച്ചു. എന്നല്‍, അവിടെ സുരക്ഷ ജീവനക്കാര്‍ അവരെ തടഞ്ഞു. പിന്നെ താരതമ്യേന തിരക്ക് കുറഞ്ഞ രണ്ടാം നിലയിലേക്ക് അവര്‍ പോയി. ആറ് പേര്‍ ഉടന്‍ തന്നെ നമസ്‌കരിക്കാന്‍ തുടങ്ങി. ബാക്കിയുള്ള രണ്ട് പേര്‍ ഉടൻതന്നെ വീഡിയോ റെക്കോര്‍ഡുചെയ്യാനും ഫോട്ടോ എടുക്കാനും തുടങ്ങി.

 

‘നമാസ്’ പൂര്‍ത്തിയാക്കാന്‍ ഏഴ് മുതല്‍ എട്ട് മിനിറ്റ് വരെ എടുക്കുമ്ബോള്‍, ഈ ആളുകള്‍ തിടുക്കത്തില്‍ 18 സെക്കന്‍ഡിനുള്ളില്‍ നമസ്‌കാരം പൂര്‍ത്തിയാക്കി വീഡിയോയുമെടുത്ത് മടങ്ങുകയായിരുന്നു.

നമസ്‌കരിച്ച്‌ വീഡിയോ റെക്കോര്‍ഡ് ചെയ്ത ശേഷം അവര്‍ തിടുക്കത്തില്‍ മാളില്‍ നിന്ന് പുറത്തിറങ്ങി.മാളിന്റെ ചുറ്റും നോക്കാതെ മടങ്ങി പോകുന്നതും സിസിടിവി ദൃശ്യങ്ങളില്‍ വ്യക്തമാണ്.

 

 

 

സിസിടിവി ദൃശ്യങ്ങളിൽ നിന്നും ഇവർ സംഘപരിവാറുകാർ ആണെന്ന് സ്ഥിരീകരിച്ചതോടെ യോഗി സർക്കാറും പ്രതിരോധത്തിലായിരിക്കുകയാണ്.യുപി മുഖ്യമന്ത്രി യോഗി ആത്യനാഥും പ്രധാനമന്ത്രി നരേന്ദ്ര മോഡിയും മുൻകൈയെടുത്താണ് ലഖ്നൗവിൽ ലുലു മാൾ കൊണ്ടുവന്നത്.

 

 

Back to top button
error: