NEWS

തിരിച്ചടവ് മുടങ്ങി;യുവതികളെ വസ്ത്രം അഴിച്ച്‌ നടുറോഡില്‍ വച്ച് മർദ്ദിച്ചു

ബംഗളൂരു: പലിശയ്ക്ക് വാങ്ങിയ പണത്തിന്‍റെ തിരിച്ചടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെ യുവതികളെ വസ്ത്രം അഴിച്ച്‌ നടുറോഡില്‍ മർദ്ദിച്ചു.കർണാടകയിലാണ് സംഭവം.മൂന്നുപേരാണ് സംഘത്തിൽ ഉണ്ടായിരുന്നത്.
സംഭവത്തില്‍ രണ്ടു പേരെ പോലീസ് അറസ്റ്റ് ചെയ്തു. പ്രതികളായ രാമകൃഷ്ണ റെഡ്ഡി, സുനില്‍കുമാര്‍ എന്നിവരെയാണ് പൊലീസ് ബുധനാഴ്ച അറസ്റ്റ് ചെയ്തത്. അതേസമയം, മൂന്നാം പ്രതിക്കായി അന്വേഷണം ഊര്‍ജ്ജിതമാക്കിയതായി പോലീസ് അറിയിച്ചു. ആനേക്കല്‍ താലൂക്കിലെ ദൊഡ്ഡബൊമ്മസാന്ദ്രയിലാണ് സംഭവം.

ആക്രമണം നടന്ന് രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. പൊലീസ് നടപടി വൈകിയതിലും പ്രതിഷേധം ശക്തമാണ്. ഇരകളിലൊരാള്‍ മക്കളുടെ വിദ്യാഭ്യാസത്തിനായി 30 ശതമാനം പലിശ നിരക്കില്‍ പ്രതികളിലൊരാളായ രാമകൃഷ്ണ റെഡ്ഡിയില്‍ നിന്നും ഒരു ലക്ഷം രൂപ കടം വാങ്ങിയിരുന്നു. എന്നാല്‍ തിരിച്ചടവ് മുടങ്ങി.

ഇതോടെ തങ്ങളുടെ മുഴുവന്‍ പണവും ഒറ്റയടിക്ക് തരിച്ചടയ്ക്കണമെന്ന് പ്രതികള്‍ ആവശ്യപ്പെടുകയായിരുന്നു. സാമ്ബത്തിക പ്രതിസന്ധിയിലായിരുന്ന കുടുംബം തങ്ങളുടെ ഭൂമി വിറ്റ് പണം തരാമെന്ന് പ്രതികളെ അറിയിച്ചു.എന്നാല്‍ ഇതൊന്നും വകവയ്ക്കാതെ പ്രതികള്‍ യുവതികളെ ആക്രമിക്കുകയായിരുന്നു. സംഭവവുമായി ബന്ധപ്പെട്ട് സര്‍ജാപൂര്‍ പൊലീസ് സ്റ്റേഷനിൽ യുവതികൾ പരാതിപ്പെടുകയായിരുന്നു.എന്നാൽ പ്രതിഷേധം ശക്തമായതോടെ രണ്ട് ദിവസത്തിന് ശേഷമാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 

Back to top button
error: