IndiaNEWS

വിമാനയാത്രക്കൂലിയിലെ അമിത വർധന: ജോൺ ബ്രിട്ടാസ് എം പി വ്യോമയാനമന്ത്രിക്ക് കത്തയച്ചു

 

കോവിഡ്-19 പ്രശ്നങ്ങൾക്കു ശേഷം സജീവമായപ്പോൾ വിമാന കമ്പനികൾ അമിത യാത്രനിരക്കാണ് ഈടാക്കുന്നത്. കേരളത്തിനും പശ്ചിമേഷ്യൻ രാജ്യങ്ങൾക്കുമിടയ്ക്കുള്ള വിമാനയാത്ര കൂലി 300 ശതമാനം മുതൽ 600 ശതമാനം വരെ കൂട്ടി. ഇത് ജിസിസി രാജ്യങ്ങളിൽ ജോലി ചെയ്യുന്ന കേരളീയരെയാണ് ഏറ്റവും ബാധിക്കുന്നത്. പലരും അവധിക്കാല യാത്രകൾ വിഷമത്തോടെ ഉപേക്ഷിച്ചു. പുതുതായി ജോലി കിട്ടിയ പലർക്കും അത് ഏറ്റെടുക്കാൻ ആവുന്നില്ല.

കോവിഡ് ബാധയ്ക്കു ശേഷം വിമാനക്കമ്പനികൾ അവരുടെ മുഴുവൻ വിമാനങ്ങളും സർവീസിനായി ഇറക്കിയിട്ടില്ല. ഒപ്പം, വിമാന ഇന്ധനത്തിന്റെ വില കുതിച്ചുയർന്നിട്ടുമുണ്ട്. ഇതാണ് അമിതമായ യാത്രക്കൂലി വർധനയ്ക്കു പിറകിൽ എന്നാണ് പറയപ്പെടുന്നത്.

കേന്ദ്ര വ്യോമയാനമന്ത്രി വ്യക്തിപരമായി നേരിട്ട് ഇടപെടേണ്ട സാഹചര്യമാണ് നിലനിൽക്കുന്നത്. വിമാനയാത്രക്കൂലി ന്യായമായ നിലയിലാകണം. വിമാനക്കമ്പനികൾ അവരുടെ വിമാനങ്ങൾ മുഴുവൻ സർവീസിന് ഇറക്കാൻ തയ്യാറാകണം. വിമാനയാത്രക്കൂലി നിയന്ത്രിക്കുന്നതിനുള്ള ചട്ടങ്ങളും മാർഗനിർദ്ദേശങ്ങളും തയ്യാറാക്കണം. ഇതിനുള്ള നിർദ്ദേശങ്ങൾ ബന്ധപ്പെട്ടവർക്ക് നൽകാൻ തയ്യാറാകണമെന്നും ജോൺ ബ്രിട്ടാസ് എംപി വ്യോമയാനമന്ത്രിയോട് ആവശ്യപ്പെട്ടു.

Back to top button
error: