KeralaNEWS

തമിഴ്‌നാട് അതിര്‍ത്തിയില്‍ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു; നിരവധി പേര്‍ക്ക് പരുക്ക്

ഇടുക്കി: കേരള തമിഴ്‌നാട് അതിര്‍ത്തിയില്‍ റോഡരികിലെ മണ്ണിടിഞ്ഞ് ബസ് മറിഞ്ഞ് ഒരാള്‍ മരിച്ചു. ഗൂഡല്ലൂര്‍ സ്വദേശി കൃഷ്മമൂര്‍ത്തിയാണ് മരിച്ചത്. അപകടത്തില്‍ പതിനഞ്ചു പേര്‍ക്ക് പരുക്കേറ്റു. രണ്ടു പേരുടെ നില ഗുരുതരമാണ്.

പരുക്കേറ്റവരില്‍ അഞ്ചു പേരെ തേനി മെഡിക്കല്‍ കോളജിലും ബാക്കിയുള്ളവരെ കമ്പം ഗൂഡല്ലൂര്‍ എന്നിവിടങ്ങളിലെ സര്‍ക്കാര്‍ ആശുപത്രികളിലും പ്രവേശിപ്പിച്ചു.

ഗൂഡല്ലൂരിനു സമീപം പാലം പുനര്‍ നിര്‍മ്മിക്കുന്ന സ്ഥലത്ത് റോഡരികിലെ മണ്ണിടിഞ്ഞാണ് അപകടമുണ്ടായത്. രാവിലെ അഞ്ചു മണിയോടെയായിരുന്നു അപകടം ഉണ്ടായത്. കോയമ്പത്തൂരില്‍ നിന്നും കുമളിയിലേക്കു വന്ന തമിഴ്‌നാട് സ്റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ ബസാണ് അപകടത്തില്‍പ്പെട്ടത്.

Back to top button
error: