IndiaNEWS

ഇന്‍സ്റ്റഗ്രാമിന് വെല്ലുവിളി, ഇന്ത്യയിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു ടിക് ടോക്; ഇനി സോഷ്യല്‍ മീഡിയയുടെ പുതുവസന്തം

   ടിക് ടോക് അതിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായ ഇന്ത്യയിലേക്ക് തിരിച്ചു വരുന്നു. സോഷ്യല്‍ മീഡിയ രംഗത്ത് വമ്പൻ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ ടിക് ടോക്കിനെ രണ്ട് വര്‍ഷങ്ങള്‍ക്ക് മുമ്പ് നിരോധിച്ചത് ദേശീയ സുരക്ഷ കണക്കിലെടുത്താണ്. ടിക് ടോക് ഉള്‍പ്പെടെ 58 ആപ്പുകള്‍ ഇന്ത്യയിൽ നിരോധിച്ചിരുന്നു. ഇന്ത്യയിലേക്ക് വീണ്ടും തിരിച്ചു വരാനും പഴയ ജീവനക്കാരെ വീണ്ടും നിയമിക്കാനും ടിക് ടോക് ശ്രമം നടത്തുന്നതായി എക്കണോമിക് ടൈംസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
കേന്ദ്ര സര്‍ക്കാര്‍ നിയന്ത്രണം മറികടക്കാൻ ടിക് ടോകിന്റെ മദര്‍ കമ്പനിയായ ബൈറ്റ് ഡാന്‍സ് മുന്നൊരുക്കങ്ങള്‍ നടത്തുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇന്ത്യന്‍ കമ്പനിയുമായി കൈകോര്‍ത്തു കൊണ്ടാണ് ടിക് ടോകിന്റെ ഈ ശ്രമം.

ഇനി രാജ്യ സുരക്ഷ സംബന്ധിച്ച കാര്യങ്ങളില്‍ ആശങ്ക വേണ്ട. ടിക് ടോക് ഇന്ത്യയിലേക്ക് തിരിച്ചു കൊണ്ടു വരുന്നതിനായി മുബൈ ആസ്ഥാനമായുള്ള ഹിരാനന്ദാനി ഗ്രൂപ്പുമായി പങ്കാളിത്ത ചര്‍ച്ചകള്‍ നടത്തിയെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഹിരാനന്ദാനി ഗ്രൂപ്പ് യോട്ട ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊല്യൂഷന്‍സിന് കീഴില്‍ ഡാറ്റ സെന്റര്‍ പ്രവര്‍ത്തനങ്ങള്‍ നടത്തിവരുന്ന സ്ഥാപനമാണ്.
തിരിച്ചു വരാന്‍ ശ്രമിക്കുന്ന ഘട്ടത്തില്‍ നിയമ വിധേയമായി കാര്യങ്ങളെ സമീപിക്കാനാണ് ടിക് ടോകിന്റെ ശ്രമം. കൂടാതെ പ്രാദേശിക പങ്കാളികളുമായി ചേര്‍ന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്താനുള്ള ഉദ്ദേശത്തെക്കുറിച്ച് അനൗപചാരികമായി കേന്ദ്ര സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്നാണ് ലഭ്യമായ വിവരം. ബൈറ്റ് ഡാന്‍സ് ഹിരാനന്ദാനി ഗ്രൂപ്പിന്റെ പുതിയ സംരഭകരായ ടെസ് പ്ലാറ്റ്‌ഫോമുമായി സഹകരിക്കാനാണോ, അതോ യോട്ട ഇന്‍ഫ്രാസ്ട്രക്ച്ചര്‍ സൊല്യൂഷന്‍സിന്റെ ഡാറ്റ സെന്ററുകളില്‍ അതിന്റെ ഡാറ്റ സംഭരിക്കാനാണോ ടിക് ടോക്ക് ലക്ഷ്യമിടുന്നതെന്ന് വ്യക്തമല്ല.
ടിക് ടോക് ഉപയോക്താക്കളുടെ വിവരങ്ങള്‍ പ്രാദേശികമായി സംഭരിക്കുക എന്നതായിരുന്നു സര്‍ക്കാരിന്റെ പ്രധാന ആവശ്യങ്ങളിലൊന്ന്.
ടിക് ടോകിന്റെ ഏറ്റവും വലിയ വിപണികളിലൊന്നായിരുന്നു ഇന്ത്യ. അതുകൊണ്ട് തന്നെ തിരിച്ചെത്തിയാൽ ടിക് ടോകിന് അത് വലിയ നേട്ടമായിരിക്കും. ടിക് ടോക് നിരോധിക്കപ്പെട്ടതോടെ ഇന്‍സ്റ്റഗ്രാം റീല്‍സ് ഇന്ത്യയില്‍ സജീവമായിരുന്നു. ടിക് ടോക് തിരിച്ചു വരുന്നതോടെ ഇന്‍സ്റ്റഗ്രാമിന് വെല്ലുവിളിയാവാനും സാധ്യതയുണ്ട്.

Back to top button
error: