NEWS

യാചകയായ, പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പത്ത് പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി

അമരാവതി: ആന്ധ്രപ്രദേശിലെ പ്രോടത്തൂരിൽ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പത്തു പേര്‍ ചേര്‍ന്ന് പീഡിപ്പിച്ച്‌ ഗര്‍ഭിണിയാക്കി.പ്രദേശത്തെ ഇസ്‌ലാംപുരത്തുള്ള മസ്ജിദില്‍ യാചകയായിരുന്നു പെണ്‍കുട്ടി.

കുട്ടിയുടെ പിതാവ് പ്രദേശത്തെ മറ്റൊരു മസ്ജിദിലും യാചകനാണ്.മാതാവ് വര്‍ഷങ്ങള്‍ക്ക് മുൻപേ മരിച്ചുപോയിരുന്നു. പിതാവിന് പീഡന വിവരം അറിയില്ലായിരുന്നു.പീഡനത്തിന് ഇരയായ പെണ്‍കുട്ടി ഗര്‍ഭിണി ആയതോടെയാണ് സംഭവം പുറത്തറിയുന്നത്.ഇതോടെ, പ്രദേശത്തെ ജനങ്ങള്‍ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

 

 

തുടർന്ന് പൊലീസ് സംരക്ഷണത്തിനായി അമൃത് നഗറിലെ റൂറല്‍ പൊലീസ് പരിധിയിലുള്ള അഭയ കേന്ദ്രത്തിലേക്ക് പെണ്‍കുട്ടിയെ മാറ്റി.എന്നാല്‍, സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്യാനോ അന്വേഷണം നടത്താനോ പൊലീസ് ഇതുവരെ തയ്യാറായിട്ടില്ല എന്നാണ് വിവരം.

Back to top button
error: