KeralaNEWS

പഴകിയ ഭക്ഷണം സൂക്ഷിച്ചിരുന്ന അഞ്ചിലധികം കടകൾക്ക് നോട്ടീസ്

സംസ്ഥാന വ്യാപകമായി ഭക്ഷണ വിതരണ കേന്ദ്രങ്ങളിൽ നടത്തുന്ന റെയ്ഡ് ഇന്നും തുടരുന്നു. തിരുവനന്തപുരം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലാണ് ഇന്ന് വ്യാപക പരിശോധന നടക്കുന്നത്. പഴകിയ ഭക്ഷണം സൂക്ഷിച്ചിരുന്ന അഞ്ചിലധികം കടകൾക്ക് നോട്ടീസ് നൽകി.

 

 

തിരുവനന്തപുരത്ത് കല്ലറ, നന്ദൻകോട്, പൊട്ടക്കുഴി എന്നിവിടങ്ങളിലാണ് പരിശോധന നടന്നത്. ബേക്കറികളിലും കോഴിക്കടകളിലും ഹോട്ടലുകളിലും റെയ്ഡ് നടന്നു. നന്ദൻകോട് ഹോട്ടൽ ഇറാനിയിൽനിന്ന് പഴകിയ ഭക്ഷണം പിടിച്ചെടുത്തു. മൂന്ന് കടകൾക്ക് നോട്ടീസ് നൽകി.

 

ആലപ്പുഴ ഹരിപ്പാട് ഹോട്ടലിൽനിന്ന് 25 കിലോ പഴകിയ മത്തി പിടികൂടി. വൃത്തിഹീനമായി പ്രവർത്തിച്ച ദേവു ഹോട്ടൽ അടപ്പിക്കുകയും ചെയ്തു. കണ്ണൂരിലും ഹോട്ടലുകളിൽ പരിശോധന നടന്നു. പഴകിയ ഭക്ഷണം പിടികൂടിയ രണ്ടു ഹോട്ടലുകൾക്ക് നോട്ടീസ് നൽകി.

Back to top button
error: