KeralaNEWS

അമ്മയും മകനും വാടകവീട്ടിൽ ജീവനൊടുക്കി

നേമത്ത് വാടകക്കു താമസിച്ച വീടിനുള്ളിൽ അമ്മയെയും മകനെയും തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. വടക്കൻ പറവൂർ കോട്ടുവള്ളി കൈതാരം സരോകൃഷ്ണയിൽ സരോജം,  മകൻ രാജേഷ് എന്നിവരെയാണ് തിരുവനന്തപുരം നേമത്തെ വാടക വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

ഇന്നലെ വൈകിട്ടാണ് സംഭവം പുറത്തറിയുന്നത്. മൃതദേഹത്തിന് മൂന്നുദിവസത്തെ പഴക്കമുണ്ടെന്ന് പൊലീസ് പറഞ്ഞു. നേമം കോർപറേഷൻ സോൺ ഓഫിസിന് സമീപം മാളികവീട് ജംങ്ഷൻ പൂരം വീട്ടിലാണ് സംഭവം നടന്നത്. മൂന്നുമാസം മുമ്പാണ് ഇവർ ഇവിടെ താമസത്തിന് വന്നത്. സരോജവും  മകൻ രാജേഷും മാത്രമായിരുന്നു വീട്ടിൽ താമസം.

രാവിലെ ദുർഗന്ധം വമിച്ചതിനെ തുടർന്ന് സമീപവാസികൾ വീട്ടുടമയെ വിവരം അറിയിച്ചു.   മുകളിലെ നിലയിലായിരുന്നു മൃതദേഹങ്ങൾ.  റെയിൽവേ പാർസൽ വിഭാഗത്തിൽ ജോലിയുണ്ടായിരുന്ന രാജേഷ് അത് വേണ്ടെന്ന് വച്ചശേഷം ചാലയിൽ കട നടത്തിവരികയായിരുന്നു.
വിവാഹം വേർപെടുത്തിയിരുന്നു.

ഇരുവർക്കും നാട്ടുകാരുമായി ബന്ധമില്ലാത്തതിനാൽ കൂടുതൽ വിവരങ്ങൾ അറിവായിട്ടില്ല. വാടകച്ചീട്ടിൽ പൂജപ്പുരയിലെ വിലാസമാണ് നൽകിയിരിക്കുന്നത്. ആറുവർഷം മുൻപ് വടക്കൻ പറവൂരിലെ വീടും മറ്റും വിറ്റതായും പിന്നെ പല സ്ഥലങ്ങളിലായി മാറിത്താമസിച്ചുവരികയായിരുന്നുവെന്നും പൊലീസിന് വിവരം ലഭിച്ചു.

Back to top button
error: