മുന്‍ ഇന്ത്യന്‍ താരവും കേരള ഫാസ്റ്റ് ബൗളറുമായ എസ് ശ്രീശാന്തിന് രഞ്ജി ട്രോഫിയില്‍ ശേഷിക്കുന്ന മത്സരങ്ങളെല്ലാം നഷ്ടമാകും. ശ്രീയ്ക്ക് ഏറ്റ പരിക്ക് സാരമുളളതാണെന്നും മുക്തമാകാന്‍ സമയമെടുക്കുമെന്നുമാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ട്.
മേഘാലയ്ക്കെതിരായ രഞ്ജിയിലെ ആദ്യ മത്സരത്തില്‍ ശ്രീശാന്ത് കളിച്ചിരുന്നു.അന്ന് താരത്തിന്റെ മോശം പ്രകടനത്തിൽ വ്യാപകമായ വിമർശനവും ഉയർന്നിരുന്നു.തുടർന്ന് കേരളത്തിന്റെ രണ്ടാം ഗ്രൂപ്പ് മത്സരത്തില്‍ ശ്രീശാന്ത് ഉണ്ടായിരുന്നില്ല.
പക്ഷെ ശ്രീക്ക് പിന്നീട് പ്രാക്ടീസ് സെഷനില്‍ പരിക്കേല്‍ക്കുകയായിരുന്നു.തനി ക്ക് നടക്കാന്‍ ആകുന്നില്ല എന്നും പരിക്ക് സാരമുള്ളതാണ് എന്നും ശ്രീശാന്ത് തന്നെയാണ് ഔദ്യോഗിക ട്വിറ്റര്‍ അക്കൗണ്ട് വഴി പുറത്തുവിട്ടത്. ആശുപത്രിയിലെ തന്റെ ചിത്രവും ശ്രീശാന്ത് സാമൂഹിക മാധ്യമത്തില്‍ പങ്കുവെച്ചിരുന്നു.
അതെസമയം രഞ്ജിയില്‍ തകര്‍പ്പന്‍ പ്രകടനമാണ് കേരളം കാഴ്ച്ചവെക്കുന്നത്.ആദ്യ മത്സരത്തില്‍ മേഘാലയയെ ഇന്നിംഗ്‌സിന് തോല്‍പിച്ച കേരളം രണ്ടാം മത്സരത്തില്‍ കരുത്തരായ ഗുജറാത്തിനെ എട്ട് വിക്കറ്റിനാണ് തകര്‍ത്തത്.കേരളത്തിന്റെ അതേപോയന്റുളള മധ്യപ്രദേശിനെയാണ് ഇനി കേരളത്തിന് നേരിടാനുളളത്. മത്സരത്തില്‍ ജയിക്കുകയോ ലീഡ് നേടുകയോ ചെയ്താല്‍ കേരളത്തിന് അടുത്ത റൗണ്ടിലേക്ക് അനായാസം എത്താനാകും.