CrimeNEWS

മോഷണവും ഹൈടെക്, ഒ.എൽ.എക്സിലൂടെ വില്പന നടത്തിയ വണ്ടി ഡ്യൂപ്ലിക്കേറ്റ് താക്കോൽ ഉപയോഗിച്ച് മോഷ്ടിച്ചു മുങ്ങുന്ന കള്ളന്മാർ പൊലീസ് പിടിയിൽ

ഇക്ബാൽ, മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവർ ഹൈടെക് മോഷണ വിദ്യയിൽ വിരുതന്മാരാണ്. വളരെ ചെറിയ വിലയ്ക്ക് ഇവർ കാറുകൾ വിൽക്കുന്നു. കുറഞ്ഞവിലയിൽ ആകൃഷ്ടരായാണ് പലരും ഇവരുടെ വലയിൽ വീഴുന്നത്. വിൽക്കുമ്പോൾ തന്നെ വാഹനത്തിൽ ജി.പി.എസ് ഘടിപ്പിച്ച് അതുമായി ബന്ധപ്പെട്ട ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്യും. പിന്നീട് സൗകര്യ പ്രദമായ സ്ഥലത്തു വച്ച് ആ വാഹനം മോഷ്ടിക്കും. സ്വന്തം വാഹനമോ മോഷ്ടിച്ച വാഹനമോ അല്ല, മറ്റാരുടെയെങ്കിലും കയ്യിൽ നിന്ന് ഉപയോഗിക്കാൻ വാങ്ങിയ വാഹനമാണ് ഇവർ വിൽക്കുന്നത്

ഒ.എൽ.എക്സ് വഴി ഹൈടെക് മോഷണം നടത്തുന്ന സംഘം പോലീസ് പിടിയിലായി. ബംഗ്ലൂരുവിൽ നിന്നാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്. പരപ്പനങ്ങാടി സ്വദേശി ഇഖ്ബാൽ, മലപ്പുറം സ്വദേശികളായ മുഹമ്മദ് ഫാഹിൽ, ശ്യാം മോഹൻ എന്നിവരാണ് പൊലീസ് പിടിയിലായത്.
പള്ളുരുത്തി സ്വദേശിയിൽ നിന്ന് ഒന്നര ലക്ഷത്തോളം രൂപ സംഘം തട്ടിയെടുത്തിട്ടുണ്ട്.
ഇവർ വിൽപന നടത്തുന്ന വാഹനം, സ്വന്തം വാഹനമോ മോഷ്ടിച്ച വാഹനമോ ആയിരിക്കില്ല. മറ്റാരുടെയെങ്കിലും കയ്യിൽ നിന്ന് താൽക്കാലിക ഉപയോഗത്തിന് വാങ്ങിക്കുന്നതാണെന്ന് പോലീസ് പറഞ്ഞു. വളരെ ചെറിയ വിലയ്ക്കാണ് ഇവർ കാറുകൾ വിൽക്കുന്നത്. കുറഞ്ഞവിലയിൽ ആകൃഷ്ടരായാണ് പലരും ഇവരെ സമീപിച്ചിരുന്നത്. വിൽപന നടത്തുന്ന സമയത്ത് തന്നെ വാഹനത്തിൽ ജി.പി.എസ് ഘടിപ്പിച്ച് അതുമായി ബന്ധപ്പെട്ട ആപ്പ് ഫോണിൽ ഇൻസ്റ്റാൾ ചെയ്തു മോഷണം നടത്തിവരികയായിരുന്നു ഈ മൂവർ സംഘം. പിന്നീട് വാഹനം ഉടമകൾ എവിടെയെങ്കിലും നിർത്തി പോകുമ്പോൾ കാർ മോഷ്ടിച്ചു കൊണ്ട് കടന്നുകളയുകയാണ് ഇവരുടെ പതിവ്. തിരുവനന്തപുരം സ്വദേശി കോഴിക്കോട് എത്തി ഒന്നേമുക്കാൽ ലക്ഷം രൂപ കൊടുത്ത് ഇവരിൽ നിന്ന് ഒരു കാർ വാങ്ങി. തിരിച്ചു പോകും വഴി എറണാകുളത്ത് ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ കയറിയപ്പോൾ ഉടമയെ കബളിപ്പിച്ച് ഇവർ കാറുമായി കടന്നുകളഞ്ഞു. കോഴിക്കോട് മുതൽ എറണാകുളം വരെ മൂവർ സംഘം ഇയാളെ പിന്തുടരുകയായിരുന്നു. കാറുമായി മുങ്ങിയ സംഘം പിന്നീട് സംസ്ഥാനത്തിന് പുറത്ത് ആഡംബര ജീവിതം നയിക്കുകയായിരുന്നു എന്ന് പൊലീസ് വ്യക്തമാക്കി. രേഖകൾ ഒന്നുമില്ലാതെയാണ് ഇവർ മൂവർ സംഘം വാഹനം വില്പന നടത്തിയത്. പ്രതികൾക്കെതിരെ മുമ്പ് ബെൻസ് കാർ വിറ്റ് ആറു ലക്ഷം രൂപ തട്ടിയ കേസ് ഉണ്ട്.

സൈബർസെല്ലിൻ്റെ സഹായത്തോടെയാണ് പ്രതികളെ പോലീസ് കസ്റ്റഡിയിൽ എടുത്ത്. സമാനമായ രീതിയിൽ കൂടുതൽ വാഹനങ്ങൾ മോഷണം പോയിട്ടുണ്ടോ എന്ന് അന്വേഷിച്ചുവരികയാണ് പൊലീസ്.
ഇത്തരത്തിൽ ആരുടെയെങ്കിലും മോഷണത്തിന് ഇരയായിട്ടുണ്ടെങ്കിൽ പോലീസിനെ സമീപിക്കണമെന്ന്   കോഴിക്കോട് ഡി.സി.പി അറിയിച്ചു.

Back to top button
error: