IndiaNEWS

കേന്ദ്രത്തോട് മധുര പ്രതികാരം, റിപ്പബ്ലിക്ദിന ആഘോഷത്തിൽ കേന്ദ്രം ഒഴിവാക്കിയ നിശ്ചലദൃശ്യങ്ങൾ സംസ്ഥാന ആഘോഷവേദിയിലെത്തിച്ച് തമിഴ്നാട്

ഝാന്‍സിറാണിക്കും മുമ്പ് ബ്രിട്ടിഷ് ഈസ്റ്റിന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ ചിദമ്പരനാര്‍, സാമൂഹിക പരിഷ്കര്‍ത്താവ് ഭാരതിയാര്‍ എന്നിവരുള്‍പ്പെട്ട തമിഴ് നാടിൻ്റെ നിശ്ചലദൃശ്യം കേന്ദ്രം ഒഴിവാക്കി. പക്ഷേ സംസ്ഥാനത്തെ ആഘോഷങ്ങളിൽ ഏറ്റവും തിളങ്ങിയത് ഇതാണ്. അങ്ങനെ കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള വേറിട്ട പോരാട്ടമായി തമിഴ്നാടിൻ്റെ സമരംറിപ്പബ്ലിക് ദിനാഘോഷം

ചെന്നൈ: ഡല്‍ഹിയിലെ ആഘോഷ പരിപാടികളിൽ നിന്നും ഒഴിവാക്കിയ സ്വാതന്ത്ര്യസമര സേനാനികളുടെ നിശ്ചലദൃശ്യങ്ങൾ സംസ്ഥാനത്തെ ആഘോഷവേദിയിലെത്തിച്ചാണ് തമിഴ്നാട് കേന്ദ്ര സര്‍ക്കാരിനോട് പകവീട്ടിയത്. തമിഴ്നാടിന്റെ വേറിട്ട റിപ്പബ്ലിക് ദിനാഘോഷം കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പോരാട്ടമായി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും ആഭ്യന്തരമന്ത്രി അമിത് ഷായുടെയും വിശ്വസ്തനായ ഗവര്‍ണര്‍ ആര്‍.എന്‍ രവി പങ്കെടുത്ത വേദിയിലാണ് കേന്ദ്ര സര്‍ക്കാരിനെതിരെയുള്ള പ്രതിഷേധം ജ്വലിച്ചത്.

ഇത്തവണ തമിഴ്നാട് ഡല്‍ഹിയില്‍ അവതരിപ്പിക്കാനിരുന്നത്, ഝാന്‍സി റാണിക്കും മുമ്പ് ബ്രിട്ടിഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിക്കെതിരെ പടനയിച്ച ശിവഗംഗ രാജ്ഞി വേലു നാച്ചിയാര്‍, സ്വന്തമായി കപ്പല്‍ സര്‍വീസ് നടത്തി ബ്രിട്ടീഷുകാരെ വെല്ലുവിളിച്ച വി.ഒ ചിദമ്പരനാര്‍, സാമൂഹിക പരിഷ്കര്‍ത്താവ് ഭാരതിയാര്‍ എന്നിവരുള്‍പ്പെട്ട നിശ്ചലദൃശ്യമാണ്.

കാരണം പോലും പറയാതെ നിശ്ചലദൃശ്യം കേന്ദ്ര സര്‍ക്കാര്‍ ഒഴിവാക്കി. അതിനെ തുടര്‍ന്നാണ് ചെന്നൈ മറീന കടല്‍ക്കരയിലെ സംസ്ഥാനതല ആഘോഷത്തില്‍ ഈ നിശ്ചലദൃശ്യം ഇടം പിടിച്ചത്.
നിശ്ചലദൃശ്യം തമിഴ്നാട്ടിലുടനീളം പര്യടനം തുടങ്ങി. എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ഇത് പ്രദര്‍ശിപ്പിക്കും. ഡല്‍ഹിയിലെ റിപ്പബ്ലിക് ദിനാഘോഷത്തില്‍ നിന്നു നിശ്ചലദൃശ്യം ഒഴിവാക്കിയതു വഴി തമിഴരെ കേന്ദ്ര സര്‍ക്കാര്‍ അപമാനിച്ചെന്നാണു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. ഇതിലൂടെ പരമാവധി ബി.ജെ.പി വിരുദ്ധ വികാരമുയര്‍ത്തുകയാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ ലക്ഷ്യം.

Back to top button
error: