KeralaNEWS

കുതിരകുത്തി വ്യൂപോയന്‍റിലെ  കൈയേറ്റങ്ങൾ  ഒഴിപ്പിച്ചു

ടുക്കി: അടിമാലി ഗ്രാമപഞ്ചായത്തിലെ കുതിരകുത്തി വ്യൂപോയന്‍റിലെ കൈയേറ്റങ്ങൾ വനപാലകര്‍ ഒഴിപ്പിച്ചു.വ്യൂപോയിന്‍റിനു മുകള്‍ഭാഗത്ത് വനാതിര്‍ത്തിയോടു ചേര്‍ന്ന മേഖലയിലെ കൈയേറ്റമാണ് ഒഴിപ്പിച്ചത്.
പാറ തുരന്ന് കമ്പികൾ നാട്ടി സ്ഥാപിച്ചിരുന്ന വേലിയും സഞ്ചാരികളെ ആകര്‍ഷിക്കാനായി സ്ഥാപിച്ചിരുന്ന ടെന്‍റ് ഹൗസും നീക്കം ചെയ്തതിൽ ഉൾപ്പെടുന്നു.സംഭവവുമായി ബന്ധപ്പെട്ട് രണ്ടുപേര്‍ക്കെതിരേ കേസ് രജിസ്റ്റര്‍ ചെയ്തതായും അരയേക്കറോളം ഭൂമി തിരിച്ചു പിടിച്ചതായും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചു.
ഉയരത്തിലുള്ള പ്രദേശമായതിനാല്‍ പ്രകൃതി മനോഹാരിത ആസ്വദിക്കാന്‍ ധാരാളം ആളുകളാണ് കുതിരകുത്തി വ്യൂ പോയിന്റിൽ എത്തുന്നത്.ഇത് മുതലെടുത്തായിരുന്നു സ്വകാര്യ വ്യക്തികളുടെ കയ്യേറ്റം.
നീക്കംചെയ്ത ടെന്‍റ് ക്യാന്പും വേലി നിര്‍മിക്കാന്‍ ഉപയോഗിച്ചിരുന്ന സാധന സാമഗ്രികളും വാളറ ഫോറസ്റ്റ് സ്റ്റേഷനിലേക്ക് മാറ്റി. വാളറ, നഗരംപാറ ഡെപ്യൂട്ടി റേഞ്ച് ഓഫീസര്‍മാരുടെ നേതൃത്വത്തിലാണ് കൈയേറ്റമൊഴിപ്പിച്ചത്.

Back to top button
error: