NEWS

അഞ്ചു പോലീസുകാർ ചേർന്ന് 10 ദിവസം ഇരുപതുകാരിയെ പീഡിപ്പിച്ചു ,ലോക്കപ്പിലും രക്ഷയില്ല

കൊലക്കേസ് പ്രതിയായ യുവതിയെ പോലീസുകാർ പത്ത് ദിവസത്തോളം ലോക്കപ്പിലിട്ട് കൂട്ടബലാത്സംഗം ചെയ്തതായി പരാതി .മധ്യപ്രദേശിലെ രേവയിലാണ് സംഭവം .

സബ് ഡിവിഷണൽ പോലീസ് ഓഫീസർ ,സ്റ്റേഷൻ ഇൻ ചാർജ് ,മൂന്നു കോൺസ്റ്റബിള്മാർ എന്നിവർക്കെതിരെ ആണ് പരാതി .പരിശോധനക്കെത്തിയ അഡീഷണൽ ജില്ലാ ജഡ്ജിയോടാണ് 20 കാരിയായ പെൺകുട്ടി പരാതി ബോധിപ്പിച്ചത് .

സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ചു .അഞ്ച് പേരെയും അറസ്റ്റ് ചെയ്യുകയും ചെയ്തു .തനിക്കെതിരെയുള്ള അതിക്രമം തടയാൻ ശ്രമിച്ച വനിതാ കോൺസ്റ്റബിളിനെ മുതിർന്ന ഉദ്യോഗസ്ഥൻ പിടിച്ചു മാറ്റിയെന്നും യുവതി പരാതിയിൽ പറയുന്നു .

ജയിൽ വാർഡനെ സംഭവം അറിയിച്ചെങ്കിലും മേൽനടപടിയുണ്ടായില്ല എന്ന് യുവതി പരാതിയിൽ പറയുന്നു .തനിയ്ക്ക് വിശ്വാസയോഗ്യമായി തോന്നിയില്ല എന്നാണ് ജയിൽ വാർഡന്റെ പ്രതികരണം .

മെയ് 9 നും 21 നും ഇടയ്ക്കാണ് പീഡിപ്പിക്കപ്പെട്ടത് എന്നാണ് യുവതി പറയുന്നത് .എന്നാൽ 21 നാണു ഇവരെ അറസ്റ്റ് ചെയ്തത് എന്നാണ് പോലീസ് വിശദീകരണം .മെയ് 9 നു തന്നെ താൻ ഇവിടെ എത്തിയെന്നും പരാതിപ്പെട്ടാൽ പിതാവിനെ കൊലക്കേസിൽ പ്രതിയാക്കുമെന്നു പോലീസുകാർ പറഞ്ഞതായും യുവതി പറയുന്നു .

Back to top button
error: