Breaking NewsCrimeIndiaLead NewsNEWS

കോവിഡ് വന്നതോടെ ഒരു കണ്ണിന്റെ കാഴ്ച പൂർണമായി നഷ്ടമായി, ഇപ്പോൾ രണ്ടാമത്തെ കണ്ണിന്റെ കാഴ്ചയ്ക്കും മങ്ങൽ!! പിതാവ് രണ്ട് വയസുകാരി മകളേയും കയ്യിലെടുത്തുപിടിച്ച് 23-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി

ഗുരുഗ്രാം: ഹരിയാനയിലെ ഗുരുഗ്രാമിൽ സ്വകാര്യ സ്കൂൾ നടത്തിവന്നിരുന്ന 35കാരൻ രണ്ടുവയസുകാരി മകൾ വാമികയെ കൈകളിൽ ചേർത്തുപിടിച്ച് 23-ാം നിലയിൽ നിന്ന് ചാടി ജീവനൊടുക്കി. മകൾ വാമികയുമായി രാഹുൽ ജയ്രാൻ ആണ് മരിച്ചത്.

തിങ്കളാഴ്ച രാവിലെ 7.30ഓടെ സെക്ടർ 102-ലെ ഒരു റെസിഡൻഷ്യൽ സൊസൈറ്റിയിലാണ് സംഭവം. രാഹുൽതാമസിച്ചിരുന്നത് ടവർ 9-ലായിരുന്നുവെങ്കിലും, അദ്ദേഹം ചാടിയത് ടവർ 5-ൽ നിന്നാണെന്നത് സംശയങ്ങൾക്ക് ഇടയാക്കിയതായി പോലീസ് വ്യക്തമാക്കി.

Signature-ad

സംഭവദിവസം രാവിലെ ഭാര്യ നീതു ദഹിയ വീട്ടിൽ പാചകത്തിലായിരിക്കെ വിജയ്രാൻ മകളെ കളിക്കാൻ കൊണ്ടുപോയിരുന്നു. പിന്നീട് ടവർ 5-ൻ്റെ23-ാം നിലയിൽ എത്തി മകളെ ചേർത്തുപിടിച്ച് ചാടിയതായാണ് പോലീസ് പറയുന്നത്. ശബ്ദം കേട്ട് പുറത്തേക്ക് വന്ന നാട്ടുകാർ രക്തക്കുളത്തിൽ കിടക്കുന്ന പിതാവിനെയും കുഞ്ഞിനെയും കണ്ടെത്തുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

വിജയ്രാൻ COVID-19 ബാധിച്ചശേഷം ഒരു കണ്ണിൻ്റെ കാഴ്ച നഷ്ടപ്പെട്ടിരുന്നു. മറ്റുകണ്ണിലും കാഴ്ച കുറവായതിനെ തുടർന്ന് അദ്ദേഹം ഏറെ മാനസികാവസ്ഥയിലായിരുന്നുവെന്ന് സഹോദരൻ അമിത് പോലീസിനോട് പറഞ്ഞു. ഈ അവസ്ഥയാണ് അദ്ദേഹത്തെ അതീവ നിരാശയിലാഴ്ത്തിയതെന്നും കുടുംബം പറയുന്നു.

2014-ലാണ് വിജയ്രാൻ്റെ വിവാഹം നടന്നത്. ദമ്പതികൾക്ക് 11 വയസുള്ള മകളും ഉണ്ട്. കഴിഞ്ഞ രണ്ട് മാസമായി ഗുരുഗ്രാമിലെ ഈ സൊസൈറ്റിയിലായിരുന്നു വിജയ് താമസിച്ചിരുന്നത്. ഡൽഹിയിലെ കിരാരി മേഖലയിൽ അദ്ദേഹം ഒരു സ്വകാര്യ സ്കൂൾ നടത്തിവന്നിരുന്നു.

ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ ആത്മഹത്യ കുറിപ്പ് ഒന്നും കണ്ടെത്താനായിട്ടില്ലെന്ന് പോലീസ് അറിയിച്ചു. കൂടാതെ, താമസിക്കുന്ന ടവറിനു പകരം ടവറിൽ നിന്ന് ചാടിയതിൻ്റെ കാരണം വ്യക്തമല്ലെന്നും അന്വേഷണം പുരോഗമിക്കുകയാണെന്നും സബ് ഇൻസ്പെക്ടർ ജഗ്മൽ സിംഗ് അറിയിച്ചു. കുടുംബം നിലവിൽ യാതൊരു നിയമനടപടിയും ആവശ്യപ്പെട്ടിട്ടില്ലെന്നും പോലീസ് വ്യക്തമാക്കി. സംഭവത്തിൻ്റെ പിന്നിലെ യഥാർത്ഥ കാരണം കണ്ടെത്താൻ അന്വേഷണം തുടരുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: