IndiaNEWS

കിണറ്റില്‍ വീണ ബൈക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു

നാഗർകോവിൽ: കിണറ്റില്‍ വീണ ബൈക്ക് എടുക്കാൻ ശ്രമിക്കുന്നതിനിടെ രണ്ട് പേർ ശ്വാസംമുട്ടി മരിച്ചു.

ഇഷ്ടിക നിർമാണ തൊഴിലാളി ശ്രീലിംഗം(54), സുഹൃത്ത് ശെല്‍വൻ (34) എന്നിവരാണ് മരിച്ചത്.

Signature-ad

ഞായറാഴ്ച വൈകീട്ടാണ് സംഭവം. ശ്രീലിംഗത്തിൻ്റെ മകൻ ബൈക്ക് കിണറ്റിന് സമീപം വച്ച്‌ മടങ്ങുമ്ബോഴാണ് അബദ്ധത്തില്‍ ബൈക്ക് കിണറില്‍ വീണത്. ഉടനെ സഹായത്തിനായി ശെല്‍വത്തേയും കുട്ടി ശ്രീലിംഗം കിണറില്‍ ഇറങ്ങി. ഇറങ്ങിയ ഉടനെ രണ്ട് പേരും ശ്വാസം ലഭിക്കാതെ വെള്ളത്തില്‍ വീഴുകയായിരുന്നു.

 ബൈക്കിലെ പെട്രോള്‍ ടാങ്കില്‍ നിന്നും ലീക്കായ പെട്രോളും കിണറ്റിലെ വാതകവും ചേർന്ന വിഷവാതകമായിരിക്കാം മരണത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

അഗ്നിശമന സേന വിഭാഗം സുരക്ഷാ സംവിധനം ഒരുക്കി കിണറ്റില്‍ ഇറങ്ങി മൃതദേഹം രാത്രിയോടെ പുറത്തെടുത്ത് ആശാരിപള്ളം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചു. മരിച്ച ശ്രീലിംഗത്തിന് ഭാര്യയും മൂന്ന് മക്കളും ഉണ്ട്. അഞ്ചുഗ്രാമം പൊലീസ് സംഭവത്തില്‍ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: