IndiaNEWS

തനിക്ക് ഭർത്താവുമായോ പാക്കിസ്ഥാനുമായോ യാതൊരു ബന്ധവുമില്ല;ഹൈദരെന്ന് വിളിക്കരുത്:പാകിസ്താൻ യുവതി സീമ

ലക്നൗ : തനിക്ക് മുൻ ഭര്‍ത്താവ് ഗുലാം ഹൈദറുമായോ , പാകിസ്താനുമായോ യാതൊരു ബന്ധവുമില്ലെന്ന് പാകിസ്താൻ യുവതി സീമ.
താൻ ഹിന്ദുമതം സ്വീകരിച്ച്‌ നേപ്പാളില്‍ വെച്ച്‌ സച്ചിനെ വിവാഹം കഴിച്ചതാണ് . എന്നിട്ടും പലരും തന്നെ സീമ ഹൈദര്‍ എന്നാണ് ഇപ്പോഴും വിളിക്കുന്നത് . തന്നെ സീമാ സച്ചിൻ എന്നോ സീമാ മീന എന്നോ വിളിക്കണം.ഹൈദർ എന്ന് ചേർത്ത് വിളിക്കരുത്.

രാധേ – രാധേ എന്നെഴുതിയ ഷാള്‍ കഴുത്തിലിടുന്നത് എന്റെ പതിവായി മാറി. കൈകൂപ്പിയാണ് ആളുകളെ അഭിവാദ്യം ചെയ്യുന്നത്. മുതിര്‍ന്നവരുടെ കാല്‍തൊട്ടു അനുഗ്രഹം വാങ്ങും. ദൈവത്തോടു പ്രാര്‍ഥിക്കാറുമുണ്ട്. ഹിന്ദു സംസ്കാരത്തെ ഉള്‍ക്കൊള്ളുകയും സച്ചിന്റെ കുടുംബത്തിന്റേതുപോലെ സസ്യാഹാര ജീവിതരീതി സ്വീകരിക്കുകയും ചെയ്തു.”- സീമ പറഞ്ഞു.

അനുവാദമില്ലാതെ ഇന്ത്യയില്‍ വന്ന കുറ്റത്തിന് ജീവിതകാലം മുഴുവൻ ജയിലില്‍ കഴിയേണ്ടി വന്നാലും ഞാൻ ഒരിക്കലും പാകിസ്താനിലേക്ക് പോകില്ല. . പാകിസ്താനിലേക്ക് മടങ്ങിയെത്തിയാല്‍ താൻ കൊല്ലപ്പെടും. പാകിസ്താനില്‍ നിന്ന് നേപ്പാള്‍ വഴിയാണ് അതിര്‍ത്തി കടന്നതെന്നും സീമ പറഞ്ഞു.

ഓണ്‍ലൈൻ ഗെയിമായ പബ്ജി വഴി ഉത്തര്‍പ്രദേശ് സ്വദേശി സച്ചിൻ മീണയെ പ്രണയിച്ച്‌ ഇന്ത്യയിലെത്തിയ പാക്ക് വനിതയാണു സീമ. നാലു മക്കളോടൊപ്പം അനധികൃതമായി അതിര്‍ത്തി കടന്നതിന് അറസ്റ്റിലായ സീമയ്‌ക്കു ജാമ്യം കിട്ടിയിരുന്നു.

Back to top button
error: