KeralaNEWS

കെഎസ്‌ഇബി-എംവിഡി പോര് തുടരുന്നു; ബോര്‍ഡ് വച്ചതിന് കെഎസ്ഇബിയ്ക്ക് 3250 രൂപ പിഴ

കാസര്‍കോട്: എ ഐ ക്യാമറകള്‍ വഴി പിഴയീടാക്കി തുടങ്ങിയതോടെ ആരംഭിച്ച കെഎസ്‌ഇബി-എംവിഡി പോര്  തുടരുകയാണ്.
കാസ‌ര്‍കോട് കെ എസ് ഇ ബിയ്‌ക്ക് വേണ്ടി ഓടുന്ന വാഹനത്തില്‍ കെ എസ് ഇ ബി എന്ന ബോര്‍ഡ് വച്ചതിന് 3250 രൂപ പിഴ ചുമത്തിയതാണ് ഏറ്റവും ഒടുവിലത്തെ സംഭവം.
കാസര്‍കോട് എൻഫോഴ്‌സ്‌മെന്റ് ആര്‍‌ടി‌ഒ ഓഫീസിന്റെ ഫ്യൂസ് കെഎസ്‌ഇബി ഊരിയത് കഴിഞ്ഞദിവസമാണ്. വിവിധ മാസങ്ങളിലെ ബില്‍ തുകയായി 57,000 രൂപ അടയ്ക്കാനുണ്ടെന്ന് കാട്ടിയാണ് കെഎസ്‌ഇബി ഫ്യൂസൂരിയത്.
ഇതിന് തലേന്ന് മട്ടന്നൂരില്‍ ഫ്യൂസ് ഊരിമാറ്റിയതോടെ വൈദ്യുതി ചാര്‍ജ് ചെയ്യാൻ കഴിയാതെ ആര്‍.ടി.ഒയുടെ മൂന്ന് വാഹനങ്ങള്‍ കട്ടപ്പുറത്തായിരുന്നു.ഇവിടെ വൈദ്യുതി തുക 52,820 രൂപ കുടിശിക ഉള്ളതിനാലാണ് വൈദ്യുതി വിഛേദിച്ചത്.
കണ്ണൂര്‍ ജില്ലയിലെ റോഡ് ക്യാമറകള്‍ നിയന്ത്രിക്കുന്നത് ഈ ഓഫീസില്‍ നിന്നാണ്. ജൂലായ് ഒന്നിന് രാവിലെയാണ് കെ എസ് ഇ ബി ഉദ്യോഗസ്ഥര്‍ ഫ്യൂസ് ഊരിയത്.

23,000 രൂപ ബില്ലടയ്‌ക്കാത്തതിനാല്‍ കാസര്‍കോട് കറന്തക്കാട്ടുള്ള ആര്‍ ടി ഒ എൻഫോഴ്‌സ്‌മെന്റ് ഓഫീസിലെ ഫ്യൂസ് കെഎസ്‌ഇബി ഊരിയിരുന്നു. തുടര്‍ന്ന് മോട്ടോര്‍ വാഹന വകുപ്പിന്റെ എമര്‍ജെൻസി ഫണ്ടില്‍ നിന്നാണ് പണമടച്ചത്.

 

Signature-ad

തോട്ടികെട്ടി കെ എസ് ഇ ബിയുടെ ജീപ്പ് യാത്രചെയ്‌തതിനെത്തുടര്‍ന്ന് 20000 രൂപ പിഴയും സീറ്റ് ബെല്‍റ്റ് ധരിക്കാത്തതിന് ഡ്രൈവര്‍ക്ക് 500 രൂപ പിഴയും എം വി ഡി ഈടാക്കിയതിന് പിന്നാലെയാണ് സംസ്ഥാനത്ത് എം വി ഡി-കെഎസ്‌ഇബി പോര് തുടങ്ങിയത്.

Back to top button
error: