KeralaNEWS

തൃശൂരിൽ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ അച്ഛന് പിന്നാലെ മകനും മരിച്ചു; അപകടം പനിയായ മകനെ ആശുപത്രിയിൽ കാണിച്ചിട്ട് വരുമ്പോൾ

തൃശൂര്‍ എറവില്‍ ആംബുലൻസും ഓട്ടോയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണം രണ്ടായി.ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിൻ (36) , മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് എന്നിവരാണ് മരിച്ചത്.

ജിതിന്‍ സംഭവസ്ഥലത്ത് വെച്ചും മകന്‍ ചികിത്സയിരിക്കെയുമാണ് മരണപ്പെട്ടത്.അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ജിതിന്‍റെ ഭാര്യ നീതുവും ഭാര്യപിതാവ് കണ്ണനും  ചികിത്സയില്‍ തുടരുകയാണ്.

 

Signature-ad

തൃശൂര്‍ – വാടാനപ്പള്ളി സംസ്ഥാന പാതയില്‍ എറവ് കപ്പല്‍ പള്ളിക്കു മുൻ വശത്ത് ഇന്ന് പുലര്‍ച്ചെ ഒന്നേ മുക്കാലിനായിരുന്നു അപകടം.ദിശ തെറ്റിക്കയറിയ ആംബുലൻസ് ഓട്ടോയിൽ  ഇടിക്കുകയായിരുന്നു. അന്തിക്കാട് പുത്തൻപീടികയിലെ പാദുവ ആശുപത്രിയുടെ ആംബുലൻസാണ് അപകടത്തില്‍പ്പെട്ടത്.

 

 

അപകടത്തില്‍ ഓട്ടോ ഓടിച്ചിരുന്ന എടത്തിരിഞ്ഞി സ്വദേശി ജിതിന്‍ സംഭവസ്ഥലത്ത് വെച്ച്‌ തനെ മരിച്ചു. ജിതിന്‍റെ മകന്‍ മൂന്ന് വയസ്സുകാരന്‍ അദ്രിനാഥ് ചികിത്സയിരിക്കെ ഇന്ന് ഉച്ചയ്ക്ക് മൂന്ന് മണിയോടെയാണ് മരണപ്പെട്ടത്.പരിക്കേറ്റവരെ ഓട്ടോ വെട്ടിപ്പൊളിച്ചാണ് പുറത്തെടുത്തത്.

 

 

ഓട്ടോയില്‍ ജിതിനും മകനുമടക്കം 4 പേരാണ് ഉണ്ടായിരുന്നത്.പനിബാധിച്ച മകനെ ഒളരിയിലെ ആശുപത്രിയില്‍ ഡോക്ടറെ കാണിച്ചു മടങ്ങി വരുമ്ബോഴായിരുന്നു അപകടം.നാട്ടുകാരും അന്തിക്കാട് പൊലീസും ഫയര്‍ ഫോഴ്സും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. അതേസമയം അപകടത്തില്‍ ആംബുലൻസ് ഡ്രൈവറും രോഗിയും പരുക്കേല്‍ക്കാതെ രക്ഷപ്പെട്ടു.

Back to top button
error: