KeralaNEWS

11 മാസം പ്രായമുള്ള കുഞ്ഞിനെ ഉപേക്ഷിച്ച് ബസ് കണ്ടക്ടർക്കൊപ്പം ഒളിച്ചോടി യുവതി

ന്റെ പതിനൊന്നു മാസം മാത്രം പ്രായമുള്ള കുഞ്ഞിനേയും ഭർത്താവിനെയും ഉപേക്ഷിച്ച്  വെറും ഒരാഴ്ച മുൻപ് പരിചയപ്പെട്ട പ്രൈവറ്റ് ബസിലെ കണ്ടക്ടർക്കൊപ്പം യുവതി ഒളിച്ചോടി.ഏവരെയും അമ്പരപ്പിച്ച വാർത്ത നടന്നത് മലപ്പുറത്താണ്.
ഒരു സ്വകാര്യ സ്ഥാപനത്തിൽ അക്കൗണ്ടന്റായി  ജോലി നോക്കിയിരുന്ന വിവാഹിതയും കൈക്കുഞ്ഞിന്റെ അമ്മയുമായ യുവതി താൻ സ്ഥിരമായി യാത്ര ചെയ്തിരുന്ന ബസിലെ കണ്ടക്ടറുമായി പ്രണയത്തിലാവുകയും ഒളിച്ചോടുകയുമായിരുന്നു.അതും ഒരാഴ്ചത്തെ മാത്രം പരിചയത്തിൽ !
കണ്ണൂരുള്ള യുവാവിനൊപ്പമായിരുന്നു യുവതി ഒളിച്ചോടിയത്.ഇയാൾ കോഴിക്കോട് റൂട്ടിലോടുന്ന ബസിലെ കണ്ടക്ടർ ആയിരുന്നു യുവതിയുടെ ഭർത്താവിന്റെ പരാതിയിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിക്കുകയും ഇരുവരും പിടികൂടുകയും ചെയ്തിരുന്നു.
കണ്ണൂര്‍ ഇരിട്ടി ഇയ്യംകുന്ന് സ്വദേശി ചേലക്കുന്നന്‍ ജിനീഷ്(31), വഴിക്കടവ് വള്ളിക്കാട് വെട്ടിപറമ്പില്‍ ലിസ(23) എന്നിവരെയാണ്  വഴിക്കടവ് പോലീസ് അറസ്റ്റ് ചെയ്തത്.
കുഞ്ഞിനെ ഉപേക്ഷിച്ച കുറ്റത്തിന് ജാമ്യമില്ലാത്ത വകുപ്പുകൾ ചുമത്തിയാണ് യുവതിക്കെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.രണ്ടാളെയും നിലമ്പൂർ കോടതി റിമാൻഡിൽ വിട്ടു.
മമ്പാട് സ്വകാര‍്യ കമ്പനിയിലെ അക്കൗണ്ടന്‍റായ ലിസ, ജിനീഷ് കണ്ടക്ടറായ വഴിക്കടവ്-കോഴിക്കോട് ബസിലാണ് സ്ഥിരം യാത്ര ചെയ്തിരുന്നത്.11 മാസം മാത്രം പ്രായമുള്ള കൈക്കുഞ്ഞിനെ ഉപേക്ഷിച്ചാണ്  ഇവർ ഒരാഴ്ച മുമ്പ് മാത്രം പരിചയപ്പെട്ട സ്വകാര‍്യ ബസ് കണ്ടക്ടറോടൊപ്പം  ഒളിച്ചോടിയത്.ലിസയുടെ ഭര്‍ത്താവിന്റെ പരാതിയില്‍ കണ്ണൂര്‍ ഇരിട്ടിയിൽ വച്ചാണ് ലിസയെയും കാമുകന്‍ ജിനീഷിനെയും പൊലീസ് പിടികൂടിയത്.
ഏതാനും മാസം മുൻപാണ് കോട്ടയത്ത് നിന്ന് പ്രായപൂര്‍ത്തിയാകാത്ത പ്ലസ്ടു വിദ്യാര്‍ഥിനികള്‍ കൗമാരക്കാരനായ ബസ് കണ്ടക്ടര്‍ക്കൊപ്പം ഒളിച്ചോടിയത്.ബെംഗളൂരുവിലേക്ക് പോകാനായി തിരുവനന്തപുരത്തെത്തിയ ഇവരെ തമ്പാനൂരിലെ ഒരു ലോഡ്ജില്‍ നിന്നാണ് പോലീസ് പിടികൂടിയത്.

Back to top button
error: