CrimeNEWS

വിവാഹം കഴിക്കണം; കാമുകിയെ കൊന്ന് മാൻഹോളിൽ തള്ളി പൂജാരി

ല്യാണം കഴിക്കണമെന്ന് നിർബന്ധം പിടിച്ച കാമുകിയെ കൊന്ന് മാൻഹോളിൽ തള്ളി പൂജാരി.ശേഷം പൊലീസ് സ്റ്റേഷനിലെത്തി ഇവരെ കാണാനില്ലെന്ന് പരാതി നല്‍കുകയും ചെയ്തു.
സംഭവത്തിൽ പൊലീസ് നടത്തിയ അന്വേഷണത്തിലാണ് വൻ ട്വിസ്റ്റ് കണ്ടെത്തിയത്.പരാതിക്കാരൻ തന്നെയാണ് യുവതിയെ കൊലപ്പെടുത്തിയതെന്നാണ്  കണ്ടെത്തിയ പോലീസ് കൊലപാതക കേസില്‍ ഇയാളെ  അറസ്റ്റ് ചെയ്യുകയും ചെയ്തു.
തെലങ്കാനയിലാണ് സംഭവം.ഹൈദരബാദ് സ്വദേശിനിയായ അപ്സരയെ കാണാനില്ലെന്ന വെങ്കിടസൂര്യ സായ് കൃഷ്ണ എന്ന ക്ഷേത്ര പൂജാരിയുടെ പരാതിയിലെ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന ട്വിസ്റ്റ് പൊലീസ് കണ്ടെത്തിയത്.
അപ്സരയുടെ കാമുകനായിരുന്നു വിവാഹിതനായ പൂജാരി വെങ്കിടസൂര്യ സായ് കൃഷ്ണ.ഇരുവരും ഏറെ നാളായി പ്രണയത്തിലായിരുന്നു.എന്നാല്‍ അടുത്തിടെ സായ് കൃഷ്ണയോട് തന്നെ വിവാഹം കഴിക്കണമെന്ന് അപ്സര ആവശ്യപ്പെടുകയായിരുന്നു. ഇതോടെയാണ് ഇവര്‍ തമ്മില്‍ പ്രശ്നങ്ങള്‍ തുടങ്ങിയത്.നിലവിലെ വിവാഹ ബന്ധം ഒഴിവാക്കണമെന്നും തന്നെ നിയമപരമായി വിവാഹം കഴിക്കണമെന്നുമുള്ള നിലപാടില്‍ അപ്സര ഉറച്ചുനിന്നതോടെയാണ് സായ് കൃഷ്ണ ക്രൂരത ചെയ്തത്.
അപ്‌സരയെ ഒഴിവാക്കുക എന്ന ഉദ്ദേശത്തോടെ പ്രതി എയർപോർട്ട് റോഡിലെ ശംഷാബാദ് പ്രദേശത്ത് കൊണ്ടുപോയി കൊലപ്പെടുത്തുകയായിരുന്നു.ശേഷം സരൂര്‍നഗര്‍ പ്രദേശത്തെ ഒരു മാൻഹോളില്‍ മൃതദേഹം ഉപേക്ഷിക്കുകയും ചെയ്തു.എന്നിട്ട് അപ്സരയെ കാണാനില്ലെന്ന് ആര്‍ ജി ഐ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍കുകയായിരുന്നു.

Back to top button
error: