KeralaNEWS

ക്യാമറകൾ മിഴി തുറന്നു; ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

തിരുവനന്തപുരം: മോട്ടോര്‍ വാഹന വകുപ്പ് സംസ്ഥാനത്തുടനീളം സ്ഥാപിച്ച 726 നിര്‍മ്മിതബുദ്ധി (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) കാമറകള്‍ പ്രവർത്തനം ആരംഭിച്ചു.ഇക്കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ പണികിട്ടും.
232.25 കോടി ചെലവിട്ടാണ് കാമറകള്‍ സ്ഥാപിച്ചത്.കൃത്രിമങ്ങള്‍ നടത്താനാവില്ല. കാമറയുടെ 800മീറ്റര്‍ പരിധിയിലെ ലംഘനങ്ങള്‍ വരെ പിടിക്കും.നിയമലംഘനം ഏതൊക്കെ കാമറകളുടെ പരിധിയിലുണ്ടായാലും അത്രയും പെറ്റി ചുമത്തും.അതായത് ഹെല്‍മെറ്റില്ലാത്ത യാത്ര ഏതൊക്കെ കാമറകള്‍ പിടികൂടുന്നോ അതിനെല്ലാം പിഴ അടയ്ക്കേണ്ടി വരുമെന്നർത്ഥം!

മുഖവും നമ്ബറും വ്യക്തമാകും

1. രാത്രിയിലും വ്യക്തതയേറിയ ദൃശ്യങ്ങള്‍ ലഭിക്കും

Signature-ad

2. സീറ്റ്ബെല്‍റ്റിടാത്തവരുടെ മുഖവും നമ്ബര്‍പ്ലേറ്റും വ്യക്തമാകും

3. പിന്‍സീറ്റിലിരിക്കുന്നവര്‍ക്ക് ഹെല്‍മെറ്റില്ലെങ്കിലും പകര്‍ത്തും

4. ഡ്രൈവിംഗിനിടെ മൊബൈലുപയോഗവും അമിതവേഗവും പിടികൂടും

5. ഇന്‍ഷ്വറന്‍സ്, രജിസ്ട്രേഷന്‍ രേഖകള്‍ വാഹന്‍ സോഫ്‌റ്റ്‌വെയറില്‍ പരിശോധിച്ച്‌ പിഴചുമത്തും

5 വര്‍ഷം ദൃശ്യം സൂക്ഷിക്കും

 ഗതാഗതനിയമലംഘനങ്ങളുടെ ദൃശ്യങ്ങള്‍ അഞ്ച് വര്‍ഷം സൂക്ഷിക്കാനുള്ള സംവിധാനം കണ്‍ട്രോള്‍റൂമിലെ ഡേറ്റാസെന്ററിലുണ്ട്.726കാമറകളിലെയും ദൃശ്യങ്ങള്‍ ഇത്തരത്തിൽ സൂക്ഷിച്ചുവയ്ക്കും. .

പിഴത്തുക

ഹെല്‍മെറ്റില്ലാത്ത യാത്ര-500 രൂപ

പിന്‍സീറ്റില്‍ ഹെല്‍മെറ്റില്ലാത്തത്-500

മൂന്നുപേരുടെ ബൈക്ക് യാത്ര-1000

ഡ്രൈവിംഗിനിടെ മൊബൈല്‍വിളി-2000

സീറ്റ്‌ബെല്‍റ്റില്ലാത്ത യാത്ര-500

അമിതവേഗം-1500

അനധികൃത പാര്‍ക്കിംഗ്-250

Back to top button
error: