Breaking NewsNEWS

എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കാമോ അതൊക്കെ ഉണ്ടാക്കി അവകാശങ്ങള്‍ നേടിയെടുക്കുന്നതാണ് അവരുടെ രീതി, യാക്കോബായക്കാര്‍ക്കെതിരേ ശ്രീലേഖ ഐ.പി.എസിന്റെ യൂട്യൂബ് വീഡിയോ വിവാദമാവുന്നു

തിരുവനന്തപുരം : തൃക്കുന്നത്ത് സെമിനാരിയെ ചൊല്ലി രണ്ട് ക്രിസ്തീയ സഭകള്‍ തമ്മിലുള്ള പോരാട്ടം കോടതിയിലും തെരുവിലും ഏറെ നാള്‍ തുടര്‍ന്നിരുന്നു. ഈ വിഷയത്തില്‍ ഇടപെട്ടപ്പോള്‍ തനിക്കുണ്ടായ അനുഭവം ഓര്‍ത്തെടുക്കുകയാണ് റിട്ട. ഐ.പി.എസ് ഉദ്യോഗസ്ഥയായ ശ്രീലേഖ. 2005 ല്‍ എറണാകുളം റേഞ്ച് ഡി.ഐ.ജിയായി ജോലി ചെയ്ത സമയത്ത് ആരാധനാലയം പിടിച്ചെടുക്കാന്‍ യാക്കോബായ വിഭാഗം നടത്തിയ ശ്രമങ്ങളെ കുറിച്ചാണ് തന്റെ യൂട്യൂബ് ചാനലിലൂടെ ശ്രീലേഖ വെളിപ്പെടുത്തുന്നത്.

പൊടുന്നനെ ഒരു ദിവസം പള്ളിക്കുള്ളില്‍ പ്രവേശിച്ച യാക്കോബായ വിഭാഗക്കാരെ പിരിച്ചു വിടാന്‍ പോലീസ് ബലം പ്രയോഗിക്കേണ്ടി വന്ന അനുഭവമാണ് ശ്രീലേഖ വിവരിക്കുന്നത്. പള്ളി വളപ്പില്‍ നിന്നും പോലീസിന് നേരെ ശക്തമായ പ്രതിഷേധമാണുണ്ടായത്. അവര്‍ ഒഴിഞ്ഞ ബിയര്‍ക്കുപ്പികളും മദ്യക്കുപ്പികളും പുറത്തേക്ക് വലിച്ചെറിഞ്ഞു.

Signature-ad

യാക്കോബായ വിഭാഗത്തെ കുറിച്ച് തനിക്ക് ലഭിച്ച ഇന്റലിജന്‍സ് റിപ്പോര്‍ട്ടിനെ കുറിച്ചും ശ്രീലേഖ വെളിപ്പെടുത്തുന്നുണ്ട്. എന്തൊക്കെ പ്രശ്‌നങ്ങളുണ്ടാക്കാമോ അതൊക്കെ ഉണ്ടാക്കി, വാര്‍ത്താ പ്രാധാന്യം നേടി അവകാശങ്ങള്‍ നേടിയെടുക്കുന്ന രീതിയാണ് യാക്കോബായ വിഭാഗം സ്വീകരിക്കുന്നതെന്നായിരുന്നു അത്. പ്രസ്താവനയ്ക്കെതിരേ സമൂഹമാദ്ധ്യമങ്ങളിലടക്കം വിമര്‍ശനങ്ങള്‍ ഉയരുന്നുണ്ട്. താന്‍ പറയുന്ന കാര്യങ്ങള്‍ ചിലര്‍ക്കെങ്കിലും ബുദ്ധിമുട്ടോ വിഷമമോ ഉണ്ടാക്കും എന്ന മുന്‍വിധിയോടെയാണ് ശ്രീലേഖ തൃക്കുന്നത്ത് സെമിനാരിയിലെ തന്റെ സര്‍വീസ് അനുഭവം പങ്കുവയ്ക്കുന്നത്.

 

 

 

Back to top button
error: