ഓപ്പറേഷന്‍ സിന്ദൂര്‍: സൈന്യം തകര്‍ത്ത ലഷ്‌കറെ ക്യാമ്പുകളില്‍ പരിശീലനം നേടിയവരില്‍ മലയാളികളും; ചുക്കാന്‍ പിടിച്ചത് തടിയന്റവിടെ നസീര്‍; മുഖ്യ സൂത്രധാരന്‍ സാബിര്‍ ഇപ്പോഴും ഒളിവില്‍; വിവരം പുറത്തെത്തിയത് കേരളത്തിലേക്ക് അയച്ച സന്ദേശം ചോര്‍ത്തിയതോടെ; കഥ ഇങ്ങനെ

ന്യൂഡല്‍ഹി: ഓപ്പറേഷന്‍ സിന്ദൂറിലൂടെ ഇന്ത്യന്‍ സൈന്യം നാമാവശേഷമാക്കിയകൂട്ടത്തില്‍ മലയാളികളടക്കം പരിശീലനം നേടിയ തീവ്രവാദ പരിശീലന കേന്ദ്രങ്ങളും. കേരളത്തില്‍നിന്നു റിക്രൂട്ട് ചെയ്തശേഷം ലഷ്‌കറെ തോയ്ബയു ക്യാമ്പുകളിലാണ് ഇവര്‍ പരിശീലനം നേടിയത്.
കണ്ണൂരില്‍ നിന്നുള്ള ഫായിസ്, ഫയാസ്, മലപ്പുറത്തുനിന്നുള്ള അബ്ദുള്‍ റഹീം, അബ്ദുള്‍ ജബ്ബാര്‍, എറണാകുളത്ത് നിന്നുള്ള യാസിന്‍ എന്നീ അഞ്ച് യുവാക്കളെയാണു ലഷ്‌കറെള തൊയ്ബ പ്രവര്‍ത്തകന്‍ തടിയന്റവിടെ നസീര്‍ ക്യാമ്പുകളിലേക്ക് അയച്ചത്. വടക്കകന്‍ കേരളത്തിലെ പലയിടങ്ങളിലായി നടത്തിയ ‘പഠന’ ക്ലാസുകള്‍ക്കുശേഷമാണ് ഇവരെ വശീകരിച്ചു പാക് അധിനിവേശ കശ്മീരില്‍ എത്തിച്ചത്.

പരിശീലനത്തിന് ശേഷം രണ്ടുപേര്‍ കേരളത്തിലേക്ക് മടങ്ങുകയും ബാക്കി മൂന്നുപേര്‍ പാകിസ്ഥാനിലും അഫ്ഗാനിസ്ഥാനിലും ‘ജിഹാദില്‍’ ചേരണമെന്നതുമായിരുന്നു പദ്ധതി. എന്നാല്‍, ഇവര്‍ കേരളത്തിലേക്ക് അയച്ച് സന്ദേശങ്ങള്‍ പിടിച്ചെടുത്ത സുരക്ഷാ സേന ഇവരെ 2008ല്‍ വളഞ്ഞു പിടികൂടി. കുപ്‌വാരയില്‍ തുടര്‍ന്നുണ്ടായ ഏറ്റുമുട്ടല്‍ ജബ്ബാര്‍ ഒഴികെയുള്ള നാലുപേര്‍ സൈന്യത്തിന്റെ വെടിവയ്പില്‍ മരിച്ചു. ഹൈദരാബാദില്‍വച്ചു ജ്ബ്ബാറിനെ പോലീസ് പിന്നീടു പിടികൂടി.
യാസിനും ഫായിസും ലഷ്‌കറെ ക്യാമ്പില്‍ നേരിട്ട പ്രശ്‌നങ്ങളാണ് ഇവരുടെ സന്ദേശം ചോരുന്നതിലേക്ക് ഇടയാക്കിയത്. ഇരുവരും നാട്ടിലേക്കു മടങ്ങാന്‍ ആഗ്രഹിച്ചു. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ തടിയന്റവിടെ നസീര്‍ ഇടപെടണമെന്നു റഹീമും ആവശ്യപ്പെട്ടു. നസീര്‍ ഫോണില്‍ ഇരുവരോടും സംസാരിക്കുകയും ജിഹാദില്‍ നിന്ന് മടങ്ങുന്നത് മതത്തില്‍ അനുവദനീയമല്ലെന്ന് അവരെ വിശ്വസിപ്പിച്ചു. മാത്രമല്ല, ക്യാമ്പിലെ ലഷ്‌കറെ കമാന്‍ഡറും ഭീഷണിപ്പെടുത്തി.
കേരളത്തിലെ ചില ഘടകങ്ങളുമായി ലഷ്‌കറെ ബന്ധം സ്ഥാപിച്ചെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. കണ്ണൂരില്‍നിന്നുള്ള കെ.പി. സാബിര്‍ എന്ന അയൂബ് ആണു കേരളത്തില്‍ ലഷ്‌കര്‍ പദ്ധതി നടപ്പാക്കിയതിലെ പ്രധാനിയെന്നും വ്യക്തമായി. എല്ലാ പ്രധാന ചര്‍ച്ചകളിലും ഇയാള്‍ ഉള്‍പ്പെട്ടിരുന്നു. അഞ്ചുപേര്‍ പാക് അധീന കശ്മീരിലേക്കു പോകുന്നതിനുമുമ്പ് സാബിറാണു ഡല്‍ഹിക്കുപോയി ക്രമീകരണങ്ങള്‍ ചെയ്തത്. സംഘം ഡല്‍ഹിയിലെത്തിയ ശേഷം അവരെ കാശ്മീരിലേക്ക് കൊണ്ടുപോകുകയും റിക്രൂട്ട് ചെയ്തവരെ വ്യക്തിപരമായി ലഷ്‌കര്‍ ഇ ടി കൈകാര്യം ചെയ്യുന്നവര്‍ക്ക് കൈമാറുകയും ചെയ്തു. ഏറ്റുമുട്ടല്‍ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതിന് പിന്നാലെ സാബിര്‍ രാജ്യം വിട്ടു. ഇയാള്‍ ഇപ്പോഴും ഒളിവിലാണ്. 2009 ല്‍ അറസ്റ്റ് ചെയ്യപ്പെടുന്നതിന് മുമ്പ് ബംഗ്ലാദേശിലേക്ക് പലായനം ചെയ്യാനും അവിടെ തങ്ങാനും നസീറിനെയും ലഷ്‌കറെ സംഘം സഹായിച്ചു.
കേസില്‍ 13 പേര്‍ കുറ്റക്കാരാണെന്ന് എന്‍ഐഎ കോടതി 2013ല്‍ കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2022-ല്‍ കേരള ഹൈക്കോടതി 10 പേരുടെ വിധി ശരിവെക്കുകയും മൂന്നുപേരെ വെറുതെ വിടുകയും ചെയ്തു. പാകിസ്ഥാന്‍ പൗരനായ റീഹാന്‍ എന്ന വാലി കേസില്‍ പ്രതിയായിരുന്നെങ്കിലും അറസ്റ്റ് ചെയ്തിരുന്നില്ല.