Breaking NewsIndiaLead NewsNEWSWorld

പാക് അധീന കാശ്മീരിലെ ഭീകരരുടെ ഒളിയിടങ്ങള്‍ ഇന്ത്യ ആക്രമിക്കുമെന്ന് റിപ്പോര്‍ട്ട് ലഭിച്ചെന്ന് പാക് ഇന്റലിജന്‍സ്; മേഖലയിലെ മദ്രസകള്‍ ഒഴിപ്പിച്ചുതുടങ്ങി; റിപ്പോര്‍ട്ട് പുറത്തുവിട്ട് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ്; പാകിസ്താനിലേക്കുള്ള പോസ്റ്റല്‍ സര്‍വീസും കപ്പല്‍ ചരക്കുനീക്കവും ഇന്ത്യ നിര്‍ത്തും

ഇസ്ലാമാബാദ്: ഇന്ത്യയടെ ഭാഗത്തുനിന്ന് കടുത്ത നടപടിയുണ്ടാകുമെന്ന് ഉറപ്പിച്ചതിനു പിന്നാലെ പാക് അധിനിവേശ കാശ്മീരില്‍ പ്രവര്‍ത്തിക്കുന്ന മദ്രസകള്‍ ഒഴിപ്പിക്കുന്നു. അടുത്ത പത്തു ദിവസത്തേക്കു മദ്രസകള്‍ തുറക്കരുതെന്ന് ഉദ്യോഗസ്ഥര്‍ നിര്‍ദേശം നല്‍കി. ഇന്ത്യ ഇവയെ ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്തിയേക്കുമെന്ന വിലയിരുത്തലിലാണ് ഈ നീക്കമെന്നു കരുതുന്നു.

ഇന്ത്യ സൈനിക നടപടി ആരംഭിക്കുമെന്ന് വിശ്വസനീയ വിവരം ലഭിച്ചെന്നാണു ഇസ്ലാമാബാദില്‍നിന്നുള്ള ഇന്റലിജന്‍സ് വൃത്തങ്ങള്‍ പറയുന്നത്. പഹല്‍ഗാമില്‍ ആക്രമണം നടത്തിയത് പാകിസ്താനില്‍നിന്നുള്ള ഇസ്ലാമിസ്റ്റ് സംഘടനകളാണെന്ന് ഇന്ത്യ വ്യക്തമാക്കിയത് ഇതിനെ സാധൂകരിക്കുന്നെന്നും ഇവര്‍ ചൂണ്ടിക്കാട്ടുന്നു.

Signature-ad

പാക് അധീന കാശ്മീരിലെ മതകാര്യ വകുപ്പിന്റെ ഡയറക്ടറും ഇക്കാര്യം രാജ്യാന്ത വാര്‍ത്താ ഏജന്‍സിയോടു വ്യക്തമാക്കിയിട്ടുണ്ട്. ഇന്ത്യ മദ്രസകളെ ലക്ഷ്യമിടുമെന്ന ഭീതി ഇദ്ദേഹവും പങ്കുവച്ചിട്ടുണ്ട്. മുന്‍കരുതലിന്റെ ഭാഗമായിട്ടാണ് മദ്രസകള്‍ അടയ്ക്കുന്നതെന്നു പാക് അധിനിവേശ കശ്മീരിലെ മറ്റൊരു ഉദ്യോഗസ്ഥനും റോയിട്ടേഴ്‌സിനോടു വ്യക്തമാക്കി. 445 മദ്രസകളിലായി 26,000 വിദ്യാര്‍ഥികളാണു പാക് മദ്രസയില്‍ പഠിക്കുന്നത്. സെമിനാരികളാണ് കുട്ടികളെ തീവ്രവാദത്തിലേക്കു നയിക്കുന്നതെന്ന ആരോപണം ഇന്ത്യ നേരത്തേ മുതല്‍ ഉന്നയിക്കുന്നതാണ്.

അതിനിടെ പാകിസ്താനെതിരായ നടപടികള്‍ ഓരോന്നും കടുപ്പിക്കുകയാണ് ഇന്ത്യ. പോസ്റ്റല്‍ സര്‍വീസും കപ്പല്‍ വഴിയുള്ള ചരക്കുനീക്കവും നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നു. വാഗാ അതിര്‍ത്തി വഴി മടങ്ങിപ്പോകാന്‍ എത്തിയ സ്വന്തം പൗരന്‍മാരെ പാക്കിസ്ഥാന്‍ തടഞ്ഞതും തര്‍ക്കത്തിനിടയാക്കി. കുട്ടികളടക്കം ഒട്ടേറെ പേര്‍ അതിര്‍ത്തിയില്‍ കുടുങ്ങി.

കപ്പല്‍മാര്‍ഗം മറ്റ് രാജ്യങ്ങളിലൂടെ പാക്കിസ്ഥാനിലേക്ക് നടത്തുന്ന ചരക്കുനീക്കം നിര്‍ത്താനാണ് ഇന്ത്യ ആലോചിക്കുന്നത്. ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ കേന്ദ്രസര്‍ക്കാര്‍ ആരംഭിച്ചതായാണ് വിവരം. അതോടൊപ്പം പോസ്റ്റല്‍ സര്‍വീസും നിര്‍ത്താന്‍ നീക്കമുണ്ട്. നിലവില്‍ നാമമാത്രമായിട്ടാണെങ്കിലും ഇരു രാജ്യങ്ങളിലേക്കും കത്തിടപാടുകളും കൊറിയര്‍ ഇടപാടുകളും ഉണ്ട്. നേരത്തെ മരുന്നടക്കം പാക്കിസ്ഥാനിലേക്കുള്ള കയറ്റുമതി നിര്‍ത്തുന്നകാര്യവും കേന്ദ്രസര്‍ക്കാര്‍ പരിഗണിച്ചിരുന്നു.

അതിനിടെ വാഗാ അതിര്‍ത്തിയില്‍ ഒട്ടേറെ പാക് പൗരന്‍മാര്‍ കുടുങ്ങി. ഇന്ത്യ വിടാന്‍ അനുവദിച്ച സമയപരിധി അവസാനിച്ചതോടെ നിരവധി പാക് പൗരന്‍മാര്‍ വാഗാ അതിര്‍ത്തി കടക്കാന്‍ എത്തുന്നുണ്ട്. ഇവരെ സ്വീകരിക്കാന്‍ പാക്കിസ്ഥാന്‍ തയാറാകുന്നില്ല. അതിര്ത്തി അടച്ചിട്ടിരിക്കുകയാണ്. ഇതോടെ സ്ത്രീകളും കുട്ടികളും അടക്കമുള്ളവര്‍ പെരുവഴിയിലായി. പാക്ക് അധികൃതരും പൗരന്‍മാരും തമ്മില്‍ തര്‍ക്കവും ഉണ്ടാകുന്നുണ്ട്. സ്വന്തം രാജ്യം സ്വീീകരിക്കുന്നില്ലെങ്കില്‍ പിന്നലെ എവിടെപ്പോകും എന്നാണ് ഇവര്‍ ചോദിക്കുന്നത്. വിസ റദ്ദായതിനാല്‍ ഇന്ത്യയില്‍ തിരികെ പ്രവേശിക്കാനും സാധിക്കില്ല.

 

Back to top button
error: