‘വെട്ടിപ്പിടിച്ചതല്ല, ഓരോ തുണ്ടു ഭൂമിയും വിശ്വാസിയുടെ വിയര്‍പ്പിന്റെ വിലകൊണ്ടു വാങ്ങിയത്; ആര്‍എസ്എസിന്റെ നുണ ലേഖനത്തെ ക്രൈസ്തവര്‍ക്കു തരിമ്പും ഭയമില്ല; വര്‍ഗീയത ഭയപ്പെടുത്തുന്നു; ഭയം ഒരു രാജ്യമാകുന്നു’: സംഘപരിവാറിനെ കടന്നാക്രമിച്ച് കത്തോലിക്ക സഭ മുഖപത്രം; പ്രതിപക്ഷത്തിനും കൊട്ട്

കൊച്ചി: ആര്‍എസ്എസിനെ രൂക്ഷമായി വിമര്‍ശിച്ച് കത്തോലിക്ക സഭ മുഖപത്രം ദീപികയില്‍ മുഖപ്രസംഗം. ആര്‍എസ്എസ് ആശയങ്ങളും പ്രവൃത്തികളും ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും പൗരത്വത്തെയും പരിക്കേല്‍പിക്കുന്നു. ചര്‍ച്ച് നിയമം വഴി ബ്രിട്ടീഷ് ഭരണകൂടം അനുവദിച്ചതാണ് സഭക്കുള്ള ഭൂമിയെന്ന പരാമര്‍ശം പ്രത്യേക ലക്ഷ്യത്തോടെയാണ്. ലേഖനം പിന്‍വലിച്ച ആര്‍എസ്എസ് അതിലെ വിവരങ്ങള്‍ തെറ്റാണെന്ന് സമ്മതിച്ചിട്ടില്ല. ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ട് തല്ലുന്നവരാണ് കേരളത്തില്‍ ക്രൈസ്തവര്‍ക്ക് രക്ഷയുമായി വരുന്നതെന്നും ദീപികയുടെ പരിഹാസം.
ആര്‍എസ്എസ് പിന്‍വലിക്കുകയോ നിഷേധിക്കുകയോ ചെയ്ത ലേഖനങ്ങളെന്നല്ല, അംഗീകരിച്ചിട്ടുള്ള ആശയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തിയുമൊക്കെ ഈ രാജ്യത്തെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും തുല്യ പൗരത്വബോധത്തെയുമൊക്കെ പരിക്കേല്‍പ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമസ്ഥര്‍ കത്തോലിക്കാ സഭയാണെന്ന ആര്‍എസ്എസ് ലേഖനത്തിലും അതാണു കാണുന്നത്.

ആര്‍ക്കാണ് അധികം ഭൂമിയുള്ളത് എന്ന ആര്‍എസ്എസ് കുറിപ്പിനെ ഇവിടെയാര്‍ക്കും ഭയമില്ല. കൂടുതലുള്ളത് കത്തോലിക്കാ സഭയ്ക്ക് അല്ലാത്തതിനാല്‍ മാത്രമല്ല, ഉള്ളതിലൊരു തരിപോലും മതനിയമങ്ങളാല്‍ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നതിനാലും ഉള്ളതിലേറെയും ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാലുമാണ്.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് വിവാദ ലേഖനം വന്നത്. കത്തോലിക്കാ സഭയ്ക്ക് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര ഭൂവുടമ സഭയാണെന്നുമാണ് അതിലുള്ളത്. അതനുസരിച്ച് സഭയുടെ സ്ഥാപനങ്ങള്‍ക്ക് 20,000 കോടി രൂപ മൂല്യമുള്ള ഏഴു കോടി ഹെക്ടര്‍ അഥവാ 17.29 കോടി ഏക്കര്‍ ഭൂമിയുണ്ടത്രേ. ഇതു വഖഫ് ബോര്‍ഡിനുള്ളതിനേക്കാള്‍ കൂടുതലാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് സഭയ്ക്ക് ഇത്ര ഭൂമി ലഭിച്ചത്. 1927ല്‍ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ ചര്‍ച്ച് നിയമം പാസാക്കിയതിനു പിന്നാലെ വലിയ അളവിലുള്ള ഭൂമി ഗ്രാന്റുകള്‍ സഭയ്ക്കു ലഭിച്ചു. ഇതിന്റെ സാധുതയെ യാണ് ആര്‍എസ്എസ് ചോദ്യം ചെയ്യുന്നത്.
ബ്രിട്ടീഷ് സര്‍ക്കാര്‍ സഭയ്ക്കു പാട്ടത്തിനു നല്‍കിയ ഭൂമിയൊന്നും സഭയുടെ സ്വത്തായി കണക്കാക്കില്ലെന്ന് 1965ല്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചെങ്കിലും അതു നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. തീര്‍ന്നില്ല, സഭയുടെ സ്‌കൂളുകളിലും ആശുപത്രികളിലും സൗജന്യമായോ കുറഞ്ഞ നിരക്കിലോ സേവനം നല്‍കി പാവങ്ങളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന ചില റിപ്പോര്‍ട്ടുകളുണ്ടെന്നും പറഞ്ഞ്, ലേഖനം യഥാര്‍ഥ ലക്ഷ്യത്തിലേക്ക് പിന്‍വാതില്‍ പ്രവേശം നടത്തുന്നുമുണ്ട്.
ഏപ്രില്‍ മൂന്നിന്റെ ലേഖനം പിന്നീടു പിന്‍വലിക്കുകയും, പഴയ ഒരു ലേഖനം വഖഫ് വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വീണ്ടും പ്രസിദ്ധീകരിച്ചതാണെന്ന് ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്‍ കേട്കര്‍ പ്രതികരിക്കുകയും ചെയ്തു. പക്ഷേ, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ലേഖനം തെറ്റാണെന്നു സമ്മതിച്ചിട്ടില്ല. ആര്‍എസ്എസിന്റെ ലേഖനം ശരിയാണെങ്കില്‍ ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ അഞ്ചിലൊന്നിലധികം (21 ശതമാനം) ഭൂമി കത്തോലിക്കാ സഭയുടേതാകണം. കാരണം, ഇന്ത്യയുടെ ആകെ ഭൂവിസ്തൃതി 32,87,263 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ്! അതില്‍ ഏഴു ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ (17.29 കോടി ഏക്കര്‍) ഭൂമി സഭയുടേതാണെന്നാണ് ലേഖനം പറയുന്നത്. വഖഫ് ബോര്‍ഡിനുള്ള 9.4 ലക്ഷം ഏക്കറിന്റെ 183 ഇരട്ടി! എവിടെനിന്നാണ് ഈ കണക്കുകള്‍ കൊണ്ടുവരുന്നതെന്ന് ആര്‍ക്കുമറിയില്ല…ലേഖനത്തില്‍ പറയുന്നു.
എഡിറ്റോറിയലിന്റെ പൂര്‍ണരൂപം
———————–
ലേഖനത്തെ ഭയമില്ല, വര്‍ഗീയതയെ ഭയമുണ്ട്
ആര്‍ക്കാണ് അധികം ഭൂമിയുള്ളത് എന്ന ആര്‍എസ്എസ് ലേഖനത്തെ ഇവിടെയാര്‍ക്കും ഭയമില്ല. കൂടുതലുള്ളത് കത്തോലിക്കാ സഭയ്ക്ക് അല്ലാത്തതിനാല്‍ മാത്രമല്ല, ഉള്ളതിലൊരു തരിപോലും മതനിയമങ്ങളാല്‍ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നതിനാലും ഉള്ളതിലേറെയും ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാലുമാണ്.
ആര്‍എസ്എസ് പിന്‍വലിക്കുകയോ നിഷേധിക്കുകയോ ചെയ്ത ലേഖനങ്ങളെന്നല്ല, അംഗീകരിച്ചിട്ടുള്ള ആശയങ്ങളും നടപ്പാക്കിക്കൊണ്ടിരിക്കുന്ന പ്രവൃത്തിയുമൊക്കെ ഈ രാജ്യത്തെ ക്രൈസ്തവര്‍ ഉള്‍പ്പെടെയുള്ള ന്യൂനപക്ഷങ്ങളുടെ ജീവിതത്തെയും തുല്യ പൗരത്വബോധത്തെയുമൊക്കെ പരിക്കേല്‍പ്പിക്കുകയാണ്. ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാരിതര ഭൂവുടമസ്ഥര്‍ കത്തോലിക്കാ സഭയാണെന്ന ആര്‍എസ്എസ് ലേഖനത്തിലും അതാണു കാണുന്നത്.
ആര്‍ക്കാണ് അധികം ഭൂമിയുള്ളത് എന്ന ആര്‍എസ്എസ് കുറിപ്പിനെ ഇവിടെയാര്‍ക്കും ഭയമില്ല. കൂടുതലുള്ളത് കത്തോലിക്കാ സഭയ്ക്ക് അല്ലാത്തതിനാല്‍ മാത്രമല്ല, ഉള്ളതിലൊരു തരിപോലും മതനിയമങ്ങളാല്‍ തട്ടിയെടുത്തതോ അനധികൃതമോ അല്ല എന്നതിനാലും ഉള്ളതിലേറെയും ജനക്ഷേമത്തിനാണ് ഉപയോഗിക്കുന്നത് എന്നതിനാലുമാണ്.
ആര്‍എസ്എസ് മുഖപത്രമായ ഓര്‍ഗനൈസറിന്റെ ഓണ്‍ലൈന്‍ പോര്‍ട്ടലിലാണ് വിവാദ ലേഖനം വന്നത്. കത്തോലിക്കാ സഭയ്ക്ക് വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്തുണ്ടെന്നും ഇന്ത്യയിലെ ഏറ്റവും വലിയ സര്‍ക്കാര്‍ ഇതര ഭൂവുടമ സഭയാണെന്നുമാണ് അതിലുള്ളത്. അതനുസരിച്ച് സഭയുടെ സ്ഥാപനങ്ങള്‍ക്ക് 20,000 കോടി രൂപ മൂല്യമുള്ള ഏഴു കോടി ഹെക്ടര്‍ അഥവാ 17.29 കോടി ഏക്കര്‍ ഭൂമിയുണ്ടത്രേ. ഇതു വഖഫ് ബോര്‍ഡിനുള്ളതിനേക്കാള്‍ കൂടുതലാണ്. ബ്രിട്ടീഷ് ഭരണകാലത്താണ് സഭയ്ക്ക് ഇത്ര ഭൂമി ലഭിച്ചത്. 1927ല്‍ ബ്രിട്ടീഷ് ഭരണകൂടം ഇന്ത്യന്‍ ചര്‍ച്ച് നിയമം പാസാക്കിയതിനു പിന്നാലെ വലിയ അളവിലുള്ള ഭൂമി ഗ്രാന്റുകള്‍ സഭയ്ക്കു ലഭിച്ചു. ഇതിന്റെ സാധുതയെ യാണ് ആര്‍എസ്എസ് ചോദ്യം ചെയ്യുന്നത്.
ബ്രിട്ടീഷ് സര്‍ക്കാര്‍ സഭയ്ക്കു പാട്ടത്തിനു നല്‍കിയ ഭൂമിയൊന്നും സഭയുടെ സ്വത്തായി കണക്കാക്കില്ലെന്ന് 1965ല്‍ സര്‍ക്കുലര്‍ പുറപ്പെടുവിച്ചെങ്കിലും അതു നടപ്പാക്കുന്നതില്‍ പരാജയപ്പെട്ടു. തീര്‍ന്നില്ല, സഭയുടെ സ്‌കൂളുകളിലും ആശുപത്രികളിലും സൗജന്യമായോ കുറഞ്ഞ നിരക്കിലോ സേവനം നല്‍കി പാവങ്ങളെ മതപരിവര്‍ത്തനം നടത്തുന്നുണ്ടെന്ന ചില റിപ്പോര്‍ട്ടുകളുണ്ടെന്നും പറഞ്ഞ്, ലേഖനം യഥാര്‍ഥ ലക്ഷ്യത്തിലേക്ക് പിന്‍വാതില്‍ പ്രവേശം നടത്തുന്നുമുണ്ട്.
ഏപ്രില്‍ മൂന്നിന്റെ ലേഖനം പിന്നീടു പിന്‍വലിക്കുകയും, പഴയ ഒരു ലേഖനം വഖഫ് വാര്‍ത്തകളുടെ പശ്ചാത്തലത്തില്‍ വീണ്ടും പ്രസിദ്ധീകരിച്ചതാണെന്ന് ഓര്‍ഗനൈസര്‍ എഡിറ്റര്‍ പ്രഫുല്‍ കേട്കര്‍ പ്രതികരിക്കുകയും ചെയ്തു. പക്ഷേ, വ്യാജവിവരങ്ങളുടെ അടിസ്ഥാനത്തിലുള്ള ലേഖനം തെറ്റാണെന്നു സമ്മതിച്ചിട്ടില്ല. ആര്‍എസ്എസിന്റെ ലേഖനം ശരിയാണെങ്കില്‍ ഇന്ത്യയുടെ മൊത്തം ഭൂപ്രദേശത്തിന്റെ അഞ്ചിലൊന്നിലധികം (21 ശതമാനം) ഭൂമി കത്തോലിക്കാ സഭയുടേതാകണം. കാരണം, ഇന്ത്യയുടെ ആകെ ഭൂവിസ്തൃതി 32,87,263 സ്‌ക്വയര്‍ കിലോമീറ്റര്‍ മാത്രമാണ്! അതില്‍ ഏഴു ലക്ഷം സ്‌ക്വയര്‍ കിലോമീറ്റര്‍ (17.29 കോടി ഏക്കര്‍) ഭൂമി സഭയുടേതാണെന്നാണ് ലേഖനം പറയുന്നത്. വഖഫ് ബോര്‍ഡിനുള്ള 9.4 ലക്ഷം ഏക്കറിന്റെ 183 ഇരട്ടി! എവിടെനിന്നാണ് ഈ കണക്കുകള്‍ കൊണ്ടുവരുന്നതെന്ന് ആര്‍ക്കുമറിയില്ല.
2024 നവംബര്‍ 25ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി മുഹമ്മദ് നദിമുല്‍ ഹഖ്, കത്തോലിക്കാ സഭയ്ക്ക് രാജ്യത്ത് എത്ര ഭൂമിയുണ്ടെന്നു രാജ്യസഭയില്‍ ചോദിച്ചിരുന്നു. ന്യൂനപക്ഷവകുപ്പ് മന്ത്രി കിരണ്‍ റിജിജുവിന്റെ കൈയില്‍പോലും ആര്‍എസ്എസ് ഇപ്പോള്‍ പറഞ്ഞ കണക്കില്ലായിരുന്നു. റിജിജു പറഞ്ഞത്, ഭൂമിയും അതിന്റെ കൈകാര്യവും സംസ്ഥാന സര്‍ക്കാരുകളുടെ അധികാരപരിധിയിലാണെന്നും ഭൂനിയമങ്ങള്‍ പാസാക്കേണ്ടത് നിയമസഭകളാണെന്നുമാണ്. കത്തോലിക്കാ സഭയുടേത് ഉള്‍പ്പെടെയുള്ള ഉടമസ്ഥതാ വിവരങ്ങള്‍ ബന്ധപ്പെട്ട സംസ്ഥാനങ്ങളില്‍നിന്നു ലഭിക്കുമെന്നും അദ്ദേഹം അറിയിച്ചു. കാര്യങ്ങള്‍ ഈവിധമായിരിക്കെയാണ്, വഖഫ് ബോര്‍ഡിനേക്കാള്‍ സ്വത്ത് കത്തോലിക്കാ സഭയ്ക്കുണ്ടെന്നും ബ്രിട്ടീഷുകാര്‍ കൊടുത്ത സ്വത്തുവകകള്‍ സഭ കൈയടക്കി വച്ചിരിക്കുകയാണെന്നുമുള്ള ചില വര്‍ഗീയ-തീവ്രവാദ സമൂഹമാധ്യമ ആരോപണങ്ങളുടെ ശൈലിയിലുള്ള ആര്‍എസ്എസ് ലേഖനം.
ഇതിനിടെ, അര്‍എസ്എസിന്റെ ക്രൈസ്തവ ആക്രമണങ്ങളെയും ഓര്‍ഗനൈസര്‍ ലേഖനത്തെയും വഖഫിനെയുമൊക്കെ കൂട്ടിക്കെട്ടാനുള്ള ശ്രമത്തിലാണ് പ്രതിപക്ഷം. വഖഫിനുശേഷം ബിജെപി ക്രൈസ്തവരെ തേടി വരുമെന്നു ഞങ്ങള്‍ പറഞ്ഞത് ഇപ്പോള്‍ ശരിയായില്ലേയെന്നു ചോദിക്കുന്ന രാഷ്ട്രീയക്കാരോട്, ഇല്ല എന്നുതന്നെ പറയും. കാരണം, സംഘപരിവാറിന് ന്യൂനപക്ഷത്തെ ആക്രമിക്കാന്‍ വഖഫൊന്നും വേണ്ട. മറ്റൊന്ന്, ആര്‍എസ്എസ് ലേഖനത്തിന്റെ ഉള്ളടക്കം തെറ്റാണ്. ആ തെറ്റിനെക്കുറിച്ചു പറയുന്നതിനു പകരം, വഖഫ് ഭേദഗതിയെ എതിര്‍ത്ത തെറ്റായ തീരുമാനത്തെ ന്യായീകരിക്കാന്‍ പ്രതിപക്ഷം ഈയവസരം ഉപയോഗിക്കുകയാണ്.
മുനന്പത്തെ ജനങ്ങളെ വഴിയാധാരമാക്കാന്‍ വഖഫ് ബോര്‍ഡിനെ സഹായിച്ച ചില വകുപ്പുകള്‍ ഒഴിവാക്കണമെന്നാണ് സിബിസിഐയും കെസിബിസിയും ആവശ്യപ്പെട്ടത്. പ്രതിപക്ഷം അതു കേട്ടതായി നടിച്ചില്ല. അതുപോലെ, വഖഫ് ഭേദഗതി ബില്‍ പാസാക്കാന്‍ ബിജെപിക്കു കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും എന്നപോലെ ക്രൈസ്തവരുടെയും പിന്തുണ ആവശ്യമില്ലായിരുന്നെന്ന യാഥാര്‍ഥ്യവും മറക്കരുത്. പ്രതിപക്ഷത്തിന് ഇതൊന്നും ഉള്‍ക്കൊള്ളാനോ വഖഫിലെ ചില വകുപ്പുകള്‍ ഈ രാജ്യത്തുണ്ടാക്കിയ പൊല്ലാപ്പുകളെ തിരിച്ചറിയാനോ താത്പര്യമില്ല. ‘ഇന്ത്യ’ സഖ്യത്തിന്റെ ന്യൂനപക്ഷ നിലപാടുകളില്‍ തങ്ങള്‍ക്ക് ഒരു പങ്കുമില്ലെന്ന തോന്നല്‍ ക്രൈസ്തവരില്‍ രൂഢമൂലമായിക്കഴിഞ്ഞു. മതവര്‍ഗീയതയുടെ പല്ലും നഖവുമുള്ള സംഘപരിവാര്‍ ആക്രമണങ്ങളും വഖഫ് വകുപ്പുകളും ക്രൈസ്തവര്‍ക്ക് ദുരിതമായപ്പോള്‍ അതിലേതെങ്കിലും ഒന്നു തെരഞ്ഞെടുക്കാനാണ് പ്രതിപക്ഷം ആവശ്യപ്പെടുന്നത്. ഈ രാഷ്ട്രീയംകൊണ്ട് എങ്ങനെ വര്‍ഗീയതയെ ചെറുക്കും
കോണ്‍ഗ്രസിനോടും സിപിഎമ്മിനോടും കാര്യങ്ങള്‍ തുറന്നുപറയേണ്ടിവരുന്നത്, സംഘപരിവാറിന്റെ ക്രൈസ്തവപീഡനങ്ങള്‍ കാണാതെയല്ല. ഉത്തരേന്ത്യയില്‍ ക്രൈസ്തവരെ ഓടിച്ചിട്ടു തല്ലുന്നവര്‍ കേരളത്തില്‍ സഹായിക്കുമെന്നു പറയുന്‌പോള്‍ അതിന്റെ രാഷ്ട്രീയം തിരിച്ചറിയാനാകും. സംഘപരിവാറിന്റെ ഓരോ അതിക്രമവും രാജ്യത്തെവിടെയുമുള്ള ക്രൈസ്തവര്‍ക്കു കൊള്ളുന്നുണ്ട്.
മതപരിവര്‍ത്തനത്തിനു പ്രേരിപ്പിച്ചെന്ന പരാതി കൊടുത്താല്‍ ഏതൊരു ക്രിസ്ത്യാനിയെയും ജയിലില്‍ അടയ്ക്കാമെന്നും സ്ഥാപനം പൂട്ടിക്കാമെന്നുമൊക്കെ കുട്ടികള്‍ വരെ ചിന്തിച്ചുതുടങ്ങി. പാക്കിസ്ഥാനിലെ ദൈവദൂഷണനിയമ മതഭ്രാന്തുകളെ ഇനിയെങ്ങനെ നാം വിമര്‍ശിക്കും ക്രൈസ്തവരെയും അവരുടെ ആരാധനാലയങ്ങളെയും സ്ഥാപനങ്ങളെയും ആക്രമിക്കുന്നവരുടെ ഊര്‍ജസ്രോതസായി മാറിയ കേന്ദ്രസര്‍ക്കാരിന്റെ നിശബ്ദതയാണ് സ്ഥിതി ഗുരുതരമാക്കിയത്. ക്രിസ്മസ് കാലത്തെന്നപോലെ അടുത്തയാഴ്ച ഈസ്റ്ററിന്റെ വിശുദ്ധവാരം തുടങ്ങുന്‌പോഴും ഉത്തരേന്ത്യയിലെ ക്രൈസ്തവര്‍ ഭീതിയിലാണ്.
ആര്‍എസ്എസിന്റെ നുണലേഖനത്തെ ക്രൈസ്തവര്‍ക്കു തരിന്പും ഭയമില്ല. ഓരോ വിശ്വാസിയുടെയും വിയര്‍പ്പിന്റെ വിലകൊണ്ടു വാങ്ങിയതല്ലാതെ ഇവിടെയൊന്നും വെട്ടിപ്പിടിച്ചു വച്ചിട്ടുമില്ല. പഠിക്കുന്ന വിദ്യാലയങ്ങളുടെയും കിടക്കുന്ന ആശുപത്രികളുടെയും പരിസരത്തുനിന്നു നോക്കിയാല്‍ സംഘപരിവാറിനും കാണാം, സഭയുടെ സ്വത്തുക്കള്‍. സംശയമുണ്ടെങ്കില്‍ കോടതിയുണ്ടല്ലോ. അതിലൊന്നും ആധിയില്ല. പക്ഷേ, ക്രൈസ്തവര്‍ ആഭ്യന്തരഭീഷണിയാണെന്നു തോന്നിപ്പിക്കുന്ന ആര്‍എസ്എസ് ലേഖനത്തിന്റെ പുകമറസന്ദേശം അക്രമികളായ വര്‍ഗീയവാദികളിലെത്തിയേക്കാം. ദൂരവ്യാപക ഫലങ്ങളുണ്ടാക്കുന്ന അതിന്റെ പേര് വര്‍ഗീയതയെന്നു മാത്രമാണ്. അത് ഭയപ്പെടുത്തുന്നുണ്ട്; ഭയം ഒരു രാജ്യമായി മാറുന്നതുപോലെ