Breaking NewsIndiaKeralaLead NewsNEWSNewsthen SpecialReligion

കേരളം കണ്ടു പനിക്കേണ്ട; മതപരിവര്‍ത്തനം ആരോപിച്ച് മധ്യപ്രദേശില്‍ മലയാളി വൈദികരടക്കം തീര്‍ഥാടകര്‍ക്കു നേരേ സംഘപരിവാര്‍ ആക്രമണം; ബസിന്റെ താക്കോല്‍ ഊരിയെടുത്തു; സ്ത്രീകളെയും കുട്ടികളെയും വലിച്ചിറക്കി; പോലീസ് സ്‌റ്റേഷനിലും സംഘര്‍ഷം

ന്യൂഡല്‍ഹി: മധ്യപ്രദേശിലെ ജബല്‍പൂരില്‍ ക്രിസ്ത്യന്‍ വിഭാഗത്തിന് നേരെയുണ്ടായ ആക്രമണത്തെ ശക്തമായി അപലപിച്ച് സിബിസിഐ. വിശ്വാസികള്‍ക്കും സഭാ നേതാക്കന്‍മാര്‍ക്കും നേരെയുണ്ടായ ആക്രമണത്തിന് പിന്നില്‍ തീവ്ര സംഘടനകളും, രാജ്യവിരുദ്ധരുമാണ്. ന്യൂനപക്ഷങ്ങള്‍ക്ക് നേരെ തുടര്‍ച്ചയായ ആക്രമണങ്ങള്‍ ആശങ്കയുണ്ടാക്കുന്നതാണ്.

കേന്ദ്രമന്ത്രിമാരായ അമിത് ഷാ, കിരണ്‍ റിജിജു, ജോര്‍ജ് കുര്യന്‍ എന്നിവര്‍ അടിയന്തിരമായി വിഷയത്തില്‍ ഇടപെടണം. സംസ്ഥാന സര്‍ക്കാര്‍ ദേശ വിരുദ്ധ ശക്തികള്‍ക്കെതിരെ നടപടിയെടുക്കണം. പ്രാര്‍ത്ഥന ചടങ്ങുകള്‍ക്ക് പോവുകയായിരുന്ന തീര്‍ത്ഥാടകര്‍ സഞ്ചരിച്ചിരുന്ന ബസ് നിര്‍ബന്ധിത മതപരിവര്‍ത്തനമാരോപിച്ച് കഴിഞ്ഞ ദിവസം ബജ്‌രംഗ്ദള്‍ പ്രവര്‍ത്തകര്‍ തടഞ്ഞ് ആക്രമിച്ച സംഭവത്തിലാണ് പ്രതികരണം.

Signature-ad

മധ്യപ്രദേശിലെ ജബല്‍പുരില്‍ അതിരൂപതയിലെ വികാരി ജനറല്‍ ഫാ. ഡേവീസ് ജോര്‍ജ്, രൂപതാ പ്രൊക്യുറേറ്റര്‍ ഫാ.ജോര്‍ജ് തോമസ്, പാരിഷ് കൗണ്‍സില്‍ സെക്രട്ടറി ഫെലിക്‌സ് ബാര എന്നിവരെ ബജ്‌റംഗ്ദള്‍ പ്രവര്‍ത്തകര്‍ കൈയേറ്റം ചെയ്‌തെന്നാണു പരാതി.

ഫാ.ഡേവീസ് ജോര്‍ജ് തൃശൂര്‍ കുട്ടനെല്ലൂര്‍ മരിയാപുരം സ്വദേശിയും ഫാ.ജോര്‍ജ് തോമസ് എറണാകുളം സ്വദേശിയുമാണ്. ജബല്‍പൂരിലെ വിവിധ പള്ളികളിലേക്കു തീര്‍ഥാടനത്തിനു പുറപ്പെട്ട സ്ത്രീകളും കുട്ടികളുമടങ്ങുന്ന 52 അംഗ സംഘത്തെ തട ഞ്ഞുവച്ചതറിഞ്ഞു സഹായവുമാ യെത്തിയ വൈദിക സംഘമാണ് ആക്രമിക്കപ്പെട്ടതെന്നും ജബല്‍പുര്‍ എസ്പിക്കു പരാതി നല്‍കി യെന്നും ഫാ. ജോര്‍ജ് തോമസ് പറഞ്ഞു.

മതപരിവര്‍ത്തനം ആരോപിച്ചായിരുന്നു ആക്രമണം. തിങ്കളാഴ്ച രാവിലെ ഗോത്രവര്‍ഗ മേഖലയായ മാണ്ട്‌ലയില്‍ നിന്നുള്ള തീര്‍ഥാടകര്‍ ജബല്‍പുരിലെ കത്തീഡ്രല്‍ പള്ളിയടക്കം വിവിധ പള്ളികളിലേക്കു യാത്ര ചെയ്യുന്നതിനിടെ ഒതിയില്‍ ഒരു കൂട്ടം ബജ്‌റബ്ള്‍ പ്രവര്‍ത്തകരെത്തി ബസ് തടഞ്ഞു. ബസിന്റെ താക്കോല്‍ ഊരിയെടുക്കുകയും സ്ത്രീകളെയും കുട്ടികളെയും വണ്ടിയില്‍ നിന്നു വലിച്ചിറക്കുകും ചെയ്തു.

മധ്യസ്ഥ ചര്‍ച്ചയ്‌ക്കൊടുവില്‍ തീര്‍ഥാടകരെ  പൊ ലീസ് സ്റ്റേഷനിലേക്കു കൊണ്ടു പോകാന്‍ തയാറായി. വിവരമറി ഞ്ഞ് ഉച്ചയ്ക്ക് ഫാ. ഡേവിസ്, ഫാ. ജോര്‍ജ് എന്നിവരുള്‍പ്പെടെയുള്ള സംഘം പൊലീസ് സ്റ്റേ ഷനിലെത്തി. അവിടെയും മത പരിവര്‍ത്തനം ആരോപിച്ച് തങ്ങളെ അന്‍പതോളം പേരുള്‍പ്പെടുന്ന സംഘം പിടിച്ചുതള്ളുകയും ദേഹോപദ്രവം ഏല്‍പിക്കുകയും ചെയ്തതെന്നു വൈദികര്‍ പറഞ്ഞു. വൈകിട്ട് അഞ്ചോടെയാണു തീര്‍ഥാടകരെ മോചിപ്പിച്ചു കൊണ്ടുപോകാന്‍ കഴിഞ്ഞത്.

അന്വേഷണത്തിന്റെ അടി സ്ഥാനത്തില്‍ നടപടി സ്വീകരി ക്കുമെന്നു ജബല്‍പുര്‍ പൊലീസ് അറിയിച്ചു. ജബല്‍പൂര്‍ രൂപതയുടെ ജൂബിലി വര്‍ഷത്തിന്റെ ഭാഗമായി 31നു നടന്ന തീര്‍ഥാനത്തിനു നേരെയാണ് അതിക്രമമുണ്ടായത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: