IndiaNEWS

ലൈംഗിക പീഡന ആരോപണത്തിനിടെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് കടന്ന് ഗവര്‍ണ്ണര്‍ ആനന്ദബോസ്; നുണപരിശോധനയ്ക്ക് വിധേയമാക്കണമെന്ന് പരാതിക്കാരി 

കൊൽക്കത്ത: ലൈംഗിക പീഡന ആരോപണത്തിനിടെ ബംഗാളിൽ നിന്നും കേരളത്തിലേക്ക് കടന്ന് ഗവര്‍ണർ ആനന്ദബോസ്.നോട്ടീസ് നല്‍കിയെങ്കിലും രാജ് ഭവന്‍ ജീവനക്കാരാരും അന്വേഷണ സംഘത്തിന് മുന്നിലെത്തിയിട്ടില്ല.
അതേസമയം പരാതിയിൽ ഉറച്ചു നിൽക്കുന്നെന്നും ഗവർണറെ
നുണ പരിശോധനയ്ക്ക് വിധേയമാക്കണമെന്നും പരാതിക്കാരി അറിയിച്ചു.

“പീഡിപ്പിച്ച ശേഷം ഭരണ ഘടന പരിരക്ഷയുണ്ടെന്ന് പറയുന്നു, നിരപരാധിയെങ്കില്‍ ബംഗാളില്‍ നില്‍ക്കാതെ എന്തുകൊണ്ട് കേരളത്തിലേക്ക് കടന്നു” തുടങ്ങിയ ആരോപണങ്ങളാണ് ഗവര്‍ണ്ണര്‍ ആനന്ദബോസിനെതിരെ പരാതിക്കാരി ഉയ‍ര്‍ത്തുന്നത്. സംഭവിച്ചതെന്തെന്ന് ബോസിന്‍റെ സമക്ഷം പറയാന്‍ തയ്യാറാണ്. തന്നെ നുണപരിശോധനക്ക് വിധേയയാക്കിക്കൊള്ളാനും പരാതിക്കാരി പറഞ്ഞു. രണ്ട് തവണ പീഡനം നടന്നെന്നും പരാതി നല്‍കിയതോടെ ജോലി നഷ്ടപ്പെട്ടെന്നും യുവതി പറഞ്ഞു.

Signature-ad

യുവതിയുടെ പ്രതികരണം പുറത്ത് വന്നതോടെ തൃണമൂല്‍ കോണ്‍ഗ്രസും ആനന്ദബോസിനെതിരെ പ്രതിഷേധം ശക്തമാക്കി. ആനന്ദബോസ് ബംഗാളിനെ അപമാനിച്ചെന്നും, കേരളത്തില്‍ നില്‍ക്കാതെ തിരിച്ചെത്തി ഗവര്‍ണ്ണര്‍ മറുപടി പറയണമെന്നും തൃണമൂല്‍ നേതാക്കള്‍ ആവശ്യപ്പെട്ടു.

അതേസമയം അന്വേഷണ സംഘത്തിന്‍റെ തുടര്‍ നോട്ടീസുകളോട് രാജ് ഭവന്‍ ജീവനക്കാരും പ്രതികരിച്ചിട്ടില്ല. സഹകരിക്കേണ്ടെന്ന ഗവര്‍ണ്ണറുടെ കത്ത് പുറത്തുവന്നിരുന്നു.

Back to top button
error: