KeralaNEWS

അനിലയെ കൊന്നത് ലൈംഗിക വേഴ്ചയ്ക്കു ശേഷം കഴുത്ത് ഞെരിച്ച്

കണ്ണൂര്‍: പയ്യന്നൂരില്‍  യുവതിയെ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തിൽ കൊലപാതകമെന്ന സൂചന നല്‍കി പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

കഴുത്ത് ഞെരിച്ചാണ് അനിലയെ കൊലപ്പെടുത്തിയതെന്നാണ് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്.

അനിലയെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടി ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. കാണാനില്ലെന്ന് പരാതി നല്‍കിയതിന്റെ പിറ്റേ ദിവസമാണ് അനിലയെ മരിച്ച നിലയില്‍ കണ്ടെത്തിയത്.

കാണാതായപ്പോള്‍ ഇട്ടിരുന്ന വസ്ത്രങ്ങള്‍ അല്ല അനിലയുടെ മൃതദേഹത്തില്‍ ഉള്ളതും.മരിക്കുന്നതിനു മുൻപ് ലൈംഗിക വേഴ്ചയിൽ ഏർപ്പെട്ടതായും  സൂചനയുണ്ട്.

അനിലയുടെ സുഹൃത്ത് സുദര്‍ശന്‍ പ്രസാദിനെ സമീപത്തുതന്നെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തിയിരുന്നു. മരിച്ച അനിലയും മറ്റൊരു പുരയിടത്തിലെ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയ സുദര്‍ശന പ്രസാദും സുഹൃത്തുക്കളായിരുന്നു.അനിലയെ സുഹൃത്ത് കൊലപ്പെടുത്തിയതെന്ന പ്രാഥമിക നിഗമനത്തിലാണ് പോലീസ്.

കോയിപ്ര സ്വദേശി അനിലയെ അന്നൂര്‍ കൊരവയലിലെ ബെറ്റിയുടെ വീട്ടിലാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ബെറ്റിയും കുടുംബവും ടൂര്‍ പോയതിനാല്‍ വീടു നോക്കാന്‍ ഏല്‍പ്പിച്ചിരുന്ന മാതമംഗലം സ്വദേശി സുദര്‍ശന്‍ പ്രസാദ് എന്നയാളെ  മറ്റൊരു പുരയിടത്തിലെ കശുമാവില്‍ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

അനിലയും സുദര്‍ശന്‍ പ്രസാദും  സ്കൂളില്‍ ഒരുമിച്ച്‌ പഠിച്ചവരാണ്. രണ്ടുപേരും വിവാഹിതരാണ്. ഇരുവർക്കും രണ്ടുമക്കളുമുണ്ട്. അനിലയും സുദർശനും ഇതിനിടെ അടുക്കുകയായിരുന്നു. ഇതുസംബന്ധിച്ച്‌ പല പ്രശ്നങ്ങളുമുണ്ടായി. ബന്ധത്തില്‍നിന്ന് പിന്മാറാൻ ബന്ധുക്കളടക്കം നിർബന്ധിച്ചു.വിവരം അറിഞ്ഞ് ഭർത്താവ് ആദ്യം എതിർത്തെങ്കിലും ബന്ധുക്കളുടെ നിർബന്ധത്തിന് വഴങ്ങി ക്ഷമിച്ചു.ഇതിനിടെയാണ് കഴിഞ്ഞ ശനിയാഴ്ച അനിലയെ കാണാതാകുന്നത് തുടർന്ന് ഭർത്താവ് പെരിങ്ങോം പോലീസില്‍ പരാതിയും നല്‍കിയിരുന്നു.

അതേസമയം എന്റെ പെങ്ങളുടെ ജീവൻ പോയി, ഇങ്ങനെ പോകുന്ന എല്ലാവര്‍ക്കും ഇതൊരു പാഠമാകണമെന്ന് അനിലയുടെ സഹോദരൻ അനീഷ് പറഞ്ഞു.മാതമംഗലത്തിനടുത്ത കോയിപ്രയിലെ അനില(33)യെ ഞായറാഴ്ചയാണ് പയ്യന്നൂര്‍ അന്നൂരിലെ ആളില്ലാത്ത വീട്ടില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഭര്‍തൃമതിയും രണ്ട് കുട്ടികളുടെ അമ്മയുമാണ് അനില. അനിലയെ കൊലപ്പെടുത്തിയതായി സംശയിക്കുന്ന സുദര്‍ശനപ്രസാദിനെ (ഷിജു- 34) അന്നൂരില്‍നിന്ന് 22 കി.മീ. അകലെയുള്ള ഇരൂളിലെ വീട്ടിനടുത്ത പറമ്ബില്‍ തൂങ്ങിമരിച്ച നിലയിലും കണ്ടെത്തുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: