NEWS

ഒന്നിച്ച് തൂങ്ങി മരിക്കാമെന്ന് ഭാര്യയോട് ഭർത്താവ്; ഭാര്യ തൂങ്ങിമരിച്ചതോടെ ഭർത്താവ് പിൻമാറി ; സംഭവം അന്വേഷിക്കാനെത്തിയ പോലീസ് കണ്ടെത്തിയത് നാറുന്ന അവിഹിതകഥ !

റാന്നി: ഒന്നിച്ച് തൂങ്ങി മരിക്കാമെന്ന് ഭാര്യയോട് ഭർത്താവ് പറഞ്ഞതോടെ ഭാര്യ തൂങ്ങിമരിച്ചു .ഭാര്യ മരിച്ചതോടെ  ഭർത്താവ് പിൻമാറുകയും ചെയ്തു.വിവരമറിഞ്ഞ പോലീസ് ഇയാളെ കൊലക്കുറ്റം ചുമത്തി അറസ്റ്റ് ചെയ്തിട്ടുണ്ട്.പത്തനംതിട്ടയിലെ റാന്നി വെച്ചൂച്ചിറയിലാണ് സംഭവം.

യുവതിയുടെ ആത്മഹത്യയുടെ വേരുകള്‍ തേടിപ്പോയ വെച്ചൂച്ചിറ പൊലീസ് കണ്ടെത്തിയത് ഞെട്ടിക്കുന്ന സംഭവങ്ങളായിരുന്നു.സുഹൃത്തും തന്റെ ഭാര്യയുമായുള്ള അവിഹിത ബന്ധം മനസിലാക്കിയ ഭർത്താവ് സുഹൃത്തിന്റെ ഭാര്യയോട് കിടപ്പറ പങ്കിടാൻ ആവശ്യപ്പെട്ടു.എന്നാൽ സുഹൃത്തിന്റെ ഭാര്യ പൊലീസില്‍ പരാതി നല്‍കിയതോടെ അവിഹിത കഥകള്‍ പുറത്തു വരുമെന്ന് ഭയന്ന ദമ്ബതികള്‍ ജീവനൊടുക്കാൻ തീരുമാനിച്ചു.ആദ്യം ഭാര്യയോട് തൂങ്ങി മരിക്കാൻ ആവശ്യപ്പെട്ട ഭർത്താവ് ഭാര്യ മരിച്ചതോടെ  ആത്മഹത്യയില്‍ നിന്ന് പിന്മാറുകയായിരുന്നു.

വെച്ചുച്ചിറ  സന്തോഷ് കവലയില്‍ കാവുങ്കല്‍ വീട്ടില്‍ സുനില്‍കുമാറിന്റെ ഭാര്യ സൗമ്യ( 35 )യാണ് മരണപ്പെട്ടത്. ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് സുനില്‍ കുമാറിനെയാണ്(40) വെച്ചൂച്ചിറ പൊലീസ് അറസ്റ്റ് ചെയ്ത്.

മകള്‍ വീട്ടിലെ കിടപ്പുമുറിയില്‍ കെട്ടിത്തൂങ്ങി മരിച്ചതായി പിതാവ് എരുമേലി തെക്ക് എലിവാലിക്കര തൈപ്പുരയിടത്തില്‍ വീട്ടില്‍ ശശി പൊലീസിന് നല്‍കിയ മൊഴിയുടെ അടിസ്ഥാനത്തില്‍ അസ്വാഭാവിക മരണത്തിന് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തവേയാണ് ഞെട്ടിക്കുന്ന സംഭവങ്ങൾ പോലീസ് കണ്ടെത്തിയത്.

ഫാനില്‍ കയർ കെട്ടിക്കൊടുത്ത് തൂങ്ങിമരിക്കാൻ സൗമ്യക്ക് സൗകര്യം ഒരുക്കിക്കൊടുത്ത ശേഷം സുനില്‍ പിൻവാങ്ങുകയായിരുന്നെന്ന് പൊലീസിന്റെ അന്വേഷണത്തില്‍ വെളിവായതിനെ തുടർന്നാണ് അറസ്റ്റ്. വിരലടയാള വിദഗ്ദ്ധരും ശാസ്ത്രീയ അന്വേഷണ സംഘവും സ്ഥലത്തുനിന്നും തെളിവുകള്‍ ശേഖരിച്ചു. ജില്ലാ പൊലീസ് മേധാവി വി. അജിത്തിന്റെ നിർദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഞെട്ടിക്കുന്ന അവിഹിതകഥ പുറത്തു വന്നത്.

സൗമ്യ, ഭർത്താവ് സുനില്‍ കുമാർ, മകൻ സായി എന്നിവർ വെച്ചൂച്ചിറയിലാണ് താമസം.സുനിൽ സ്വകാര്യ വാഹനത്തിലെ ഡ്രൈവറാണ്.സൗമ്യ മുക്കുട്ടുതറയിലുള്ള സ്വകാര്യ സ്ഥാപനത്തില്‍ എട്ടു മാസമായി അക്കൗണ്ടന്റായി ജോലി നോക്കി വരികയാണ്. സുനിലിന്റെ സുഹൃത്തിന്റെതാണ് സ്ഥാപനം.

ഇതിനിടെ ഈ സുഹൃത്തും സൗമ്യയുമായും അടുത്ത് ഇടപഴകുകയും അവിഹിതബന്ധം തുടരുകയും ചെയ്തു. ഇത് സുനിലിന് അറിവുണ്ടായിരുന്നു. മാത്രമല്ല ഇയാളും സുഹൃത്തും നിരന്തരം സാമ്ബത്തിക ഇടപാടുകളും നടത്തിയിരുന്നു. സുഹൃത്തിന്റെ ഭാര്യയുടെ സ്വർണാഭരണങ്ങളും പണവും സുനില്‍ മുഖേന സൗമ്യക്ക് കൊടുക്കുമായിരുന്നു. ഇതിന് പ്രത്യുപകാരമായാണ് സൗമ്യ മുക്കൂട്ടുതറ സ്വദേശിക്ക് വഴങ്ങിയത്.

എന്നാൽ സുനിലും സുഹൃത്തും അടുത്തിടെ തെറ്റി.സുഹൃത്ത് ഭാര്യയുമായുള്ള കിടപ്പറരംഗങ്ങള്‍ മൊബൈലിൽ റിക്കോർഡ് ചെയ്തു വച്ചത് അവിചാരിതമായി സുനിൽ കണ്ടതോടെയാണ് പ്രശ്നത്തിന് തുടക്കം.

ഇതോടെ സുഹൃത്തിന്റെ ഭാര്യയുമായി സുനില്‍ ലൈംഗികബന്ധത്തിന് ആവശ്യമുന്നയിച്ചു. യുവതി വഴങ്ങാൻ കൂട്ടാക്കിയില്ല.എന്നാൽ സുനിലിൽ നിന്നും ഭർത്താവിന്റെ അവിഹിതബന്ധം  അറിഞ്ഞതോടെ യുവതി എരുമേലിയിലെ സ്വന്തം വീട്ടിലേക്കും പോയി. പിന്നീട്, തന്റെ ഭാര്യയുമായുള്ള സുഹൃത്തിന്റെ കിടപ്പറരംഗങ്ങള്‍ സുനിൽ ഇവർക്ക് കൈമാറി. ഇവ പ്രചരിപ്പിക്കാതിരിക്കാൻ  സഹകരിക്കണമെന്നും ഭീഷണിപ്പെടുത്തിയതോടെ യുവതി എരുമേലി പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

എന്നാൽ പൊലീസ് സ്റ്റേഷനില്‍ പോയാല്‍ രഹസ്യബന്ധങ്ങളും മറ്റും വെളിപ്പെടുമെന്നും, നാണക്കേട് ആകുമെന്നും അതിനാല്‍ ഒരുമിച്ച്‌ മരിക്കാമെന്നും സുനിലും ഭാര്യ സൗമ്യയും കൂടി തീരുമാനിച്ചു. രാത്രി 10. 45 ഓടെ സൗമ്യയുടെ വീട്ടിലായിരുന്ന മകൻ സായിയെ ഫോണില്‍ വിളിച്ച്‌ സൗമ്യ സംസാരിച്ചതായും, അതിനു ശേഷം കെട്ടിത്തൂങ്ങി മരിക്കുന്നതിന് ഇരുവരും കൂടി തീരുമാനിച്ച്‌ സുനില്‍കുമാർ ഫാനില്‍ കയർ കെട്ടി കൊടുത്തതായും പോലീസ് അന്വേഷണത്തില്‍ വ്യക്തമായി.

വീടിന്റെ മുറ്റത്ത് ഊഞ്ഞാലിട്ടിരുന്ന പ്ലാസ്റ്റിക് കയറില്‍നിന്ന് മുറിച്ചെടുത്ത് കിടപ്പുമുറിയിലെ ഫാനില്‍ കെട്ടിമുറുക്കിയതും സൗമ്യയുടെ കഴുത്തില്‍ ഇടാൻ കുരുക്കിട്ടുകൊടുത്തതും സുനിലാണ്. യുവതിക്ക് കയറിനില്‍ക്കാൻ പാകത്തിന് കട്ടില്‍ ചരിച്ചിട്ടുകൊടുക്കുകയും ചെയ്തു. സുനില്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും  സൗമ്യ തൂങ്ങിയ ശേഷം മാത്രമേ സുനില്‍ തൂങ്ങാവൂ എന്നു പരസ്പരം ധാരണയില്‍ എത്തിയിരുന്നെന്നും അന്വേഷണത്തിൽ വെളിപ്പെട്ടിരുന്നു. സുനില്‍ തൂങ്ങി മരിക്കാനായി ഒരു കഷണം കയർ മുറിച്ച്‌ മുറിയില്‍ കുരുക്ക് ഉണ്ടാക്കി ഇട്ടിട്ടുമുണ്ടായിരുന്നു.എന്നാൽ ഭാര്യ മരിച്ചതോടെ ഇയാൾ ആത്മഹത്യയിൽ നിന്നും പിൻമാറുകയായിരുന്നു.

യുവതിയുടെ ആത്മഹത്യയുടെ വേരുകള്‍ തേടിപ്പോയ വെച്ചൂച്ചിറ പൊലീസിന് എരുമേലി പോലീസാണ് ഇത് സംബന്ധിച്ച വിവരങ്ങളൾ കൈമാറിയത്.ഇതോടെ സുനിൽ കുമാറിനെ പോലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു.

വെച്ചൂച്ചിറ പൊലീസ് ഇൻസ്പെക്ടർ ആർ. റോജ്, എസ് ഐ രതീഷ് കുമാർ, എസ് സി പി ഓ പി കെ ലാല്‍, സി പി ഓ അനു കൃഷ്ണൻ എന്നിവരാണ് അന്വേഷണ സംഘത്തില്‍ ഉണ്ടായിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: