IndiaNEWS

തമിഴ്നാട്ടിലെ അന്തര്‍ദേശീയ മുരുകന്‍ ഫെസ്റ്റിനെതിരെ ബിജെപി 

ചെന്നൈ: അന്തര്‍ദേശീയ മുരുകന്‍ ഫെസ്റ്റും കോണ്‍ഫറന്‍സും നടത്താന്‍ പദ്ധതിയിട്ട് ഡിഎംകെ. ലോകമെമ്ബാടുമുള്ള മുരുക ഭക്തരെ ഉള്‍പ്പെടുത്തിക്കൊണ്ട് ജൂണ്‍-ജൂലൈ മാസങ്ങളിലായിരിക്കും പരിപാടി സംഘടിപ്പിക്കുക.

മുരുകനുമായി ബന്ധപ്പെട്ടുള്ള എക്‌സിബിഷന്‍, കോണ്‍ക്ലേവ്, റിസര്‍ച്ച്‌ പേപ്പറുകള്‍ എന്നിവ പരിപാടിയില്‍ ഉണ്ടായിരിക്കും,എന്ന് ഹിന്ദു റിലീജിയസ് ആന്‍ഡ് ചാരിറ്റബിള്‍ എന്‍ഡോവ്‌മെന്റ്‌സ് മന്ത്രി പി.കെ ശേഖര്‍ ബാബു പറഞ്ഞു.പരിപാടിയുടെ പ്രധാന കേന്ദ്രമായി തിരിച്ചെന്തൂര്‍ മുരുകന്‍ ക്ഷേത്രത്തെ മാറ്റുമെന്നും ഇതിനായി 300 കോടി രൂപ അനുവദിച്ചിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.

ഇതോടെ ഡിഎംകെയെ രൂക്ഷമായി വിമര്‍ശിച്ച്‌ ബിജെപി രംഗത്തെത്തി.ആദ്യം അവര്‍ കേന്ദ്രത്തിന്റെ പദ്ധതികള്‍ കോപ്പിയടിച്ചു. ഇപ്പോഴിതാ ഞങ്ങളുടെ പ്രത്യയശാസ്ത്രവും കോപ്പിയടിച്ചിരിക്കുന്നു എന്ന് ബിജെപി സംസ്ഥാന സെക്രട്ടറി ആര്‍ ശ്രീനിവാസന്‍ പറഞ്ഞു.

ഇതാദ്യമായല്ല മുരുകന്‍ തമിഴ്‌നാട് രാഷ്ട്രീയത്തില്‍ ചര്‍ച്ചയാകുന്നത്. നിരവധി പാര്‍ട്ടികള്‍ മുരുകനുമായി ബന്ധപ്പെട്ട് മുമ്ബും പ്രചരണം നടത്തിയിരുന്നു. 2020ല്‍ ബിജെപി വേല്‍യാത്ര സംഘടിപ്പിച്ചത് ചര്‍ച്ചയായിരുന്നു.

തമിഴ്‌നാട്ടുകാര്‍ മുരുകന്റെ സന്തതിപരമ്ബരകളാണെന്ന് പ്രഖ്യാപിച്ച്‌ നാം തമിളര്‍ കച്ചി നേതാവ് സീമാനും രംഗത്തെത്തിയിരുന്നു. എന്നാല്‍ ആദ്യമായാണ് ഡിഎംകെ മുരുകനിലേക്ക് തിരിയുന്നത്.

Back to top button
error: