KeralaNEWS

കൊല്ലത്ത് ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്നവരെ കാട്ടുപോത്ത് ആക്രമിച്ചു; ഗുരുതര പരിക്കേറ്റ 22കാരൻ ആശുപത്രിയില്‍

കൊല്ലം :വനാതിർത്തിക്കു സമീപം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരുന്ന യുവാക്കളെ കാട്ടുപോത്ത് ആക്രമിച്ചു. ഇന്നലെ വൈകിട്ട് ആറിനായിരുന്നു സംഭവം.

കാട്ടുപോത്തിന്റെ ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റ 16 ഏക്കർ നിഥിൻ ഹൗസില്‍ നിഥിൻ ലോപ്പസിനെ (22) തിരുവനന്തപുരം ഗവ. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. നെല്ലിമൂട് സ്വദേശി ആദില്‍ (22) നിസ്സാര പരുക്കുകളോടെ രക്ഷപ്പെട്ടു.

16 ഏക്കർ നെയ്ത്തു സഹകരണ സംഘത്തിനു സമീപത്തെ ഗ്രൗണ്ടില്‍ എട്ടംഗ സംഘം ഫുട്‌ബോള്‍ കളിച്ചുകൊണ്ടിരിക്കുമ്ബോഴാണ് കാട്ടുപോത്തിന്റെ ആക്രമണം ഉണ്ടായത്. കൂട്ടം തെറ്റിയെത്തിയ കാട്ടുപോത്ത് ഗ്രൗണ്ടിലേക്ക് പാഞ്ഞെത്തി ആക്രമിക്കുകയുമായിരുന്നു.

നട്ടെല്ലിന്റെ ഭാഗത്തും കാലിലും ഗുരുതരമായി പരുക്കേറ്റ നിഥിനെ അഞ്ചലിലെ സ്വകാര്യ ആശുപത്രിയില്‍ പ്രാഥമിക ശുശ്രൂഷ നല്‍കിയാണു തിരുവനന്തപുരത്തേക്കു കൊണ്ടു പോയത്.

Back to top button
error: