KeralaNEWS

പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ എടുത്തയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ മരിച്ചു

തിരുവനന്തപുരം:പേവിഷബാധയ്ക്കെതിരേയുള്ള വാക്സിൻ എടുത്തയാള്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ആശുപത്രിയില്‍ മരിച്ചു.

പട്ടം മങ്ങന്നൂർക്കോണം അഞ്ജലിയില്‍  സത്യകനാണ്(77) ജനറല്‍ ആശുപത്രിയില്‍ മരിച്ചത്. കേരള പി.എസ്.സി. എംപ്ലോയീസ് യൂണിയൻ സ്ഥാപക നേതാക്കളിലൊരാളും ജനറല്‍ സെക്രട്ടറിയുമായിരുന്നു. വീട്ടിലെ വളർത്തുപൂച്ചയുടെ കടിയേറ്റതിനെ തുടർന്നാണ് കുത്തിവയ്‌പ്പ് എടുക്കാൻ ആശുപത്രിയിലെത്തിയത്.

Signature-ad

ശനിയാഴ്ച രാത്രിയാണ് സംഭവം. ആശുപത്രിയിലെത്തിയതിനു പിന്നാലെ പേവിഷബാധയ്ക്കുള്ള വാക്സിൻ നല്‍കാൻ അധികൃതർ തീരുമാനിച്ചു. അലർജിക്കുള്ള മരുന്ന് നല്‍കിയശേഷമാണ് വാക്സിൻ എടുത്തത്. വാക്സിൻ നല്‍കി കുറച്ചുകഴിഞ്ഞപ്പോള്‍ സത്യകന് അസ്വസ്ഥത അനുഭവപ്പെട്ടു.തുടർന്ന് ഐസ്യുവിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

സംഭവത്തില്‍ ബന്ധുക്കള്‍ കന്റോണ്‍മെന്റ് സ്റ്റേഷനില്‍ പരാതിനല്‍കി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നാലേ മരണകാരണത്തെക്കുറിച്ച്‌ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂവെന്ന് ജനറല്‍ ആശുപത്രി അധികൃതർ പറഞ്ഞു. ഭാര്യ: സി.ആർ.സീതാമണി അമ്മാള്‍(റിട്ട. പി.എസ്.സി.). മകൻ: മഞ്ജിത് സത്യകൻ.

Back to top button
error: