IndiaNEWS

ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് 3 കുട്ടികളുടെ അമ്മയായ 30കാരിയെ തീകൊളുത്തി ജീവനോടെ ചുട്ടുകൊന്നു

      ദുര്‍മന്ത്രവാദം നടത്തിയെന്ന് ആരോപിച്ച് ക്രൂരത. മൂന്ന് കുട്ടികളുടെ അമ്മയും 30കാരിയുമായ വീട്ടമ്മയെ അക്രമികള്‍ തീകൊളുത്തി ജീവനോടെ ചുട്ടുകൊന്നതായി റിപ്പോർട്ട്‍. അസമിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഗീത കാതിയെന്ന യുവതിയാണ് ക്രൂരമായി കൊല്ലപ്പെട്ടത്. സംഭവത്തില്‍ അയല്‍വാസി ഉൾപ്പടെ നാലുപേര്‍ പിടിയിലായി.

അസമിലെ സൊനിത്പൂരില്‍ കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം നടന്നത്. അക്രമിസംഘത്തിലെ നാലുപേരെ പിടികൂടി, രണ്ടുപേര്‍ ഒളിവിലാണ്. വിശദമായ അന്വേഷണം പ്രഖ്യാപിച്ച പൊലീസ് മന്ത്രവാദത്തിന്റെ പേരിലാണോ കൊലപാതകമെന്നും പരിശോധിക്കുന്നുണ്ട്.

ഭര്‍ത്താവിനെ കെട്ടിയിട്ടായിരുന്നു സംഗീത എന്ന യുവതിക്ക് നേരെ ആക്രമണം നടന്നത്. സംഗീതയുടെ അയല്‍വാസിയായ സൂരജ് ഭഗ്വാറിന്റെ നേതൃത്വത്തിലെത്തിയ ആറംഗസംഘമാണ് ക്രൂരമായ കൊലപാതകം നടത്തിയത്. മന്ത്രവാദം നടത്തി എന്നാരോപിച്ചായിരുന്നു കൊലപാതകം.

മദ്യപിച്ചെത്തിയ സൂരജ് സംഗീതയുമായി തര്‍ക്കത്തിലായി. ഇതിനിടെ അക്രമിസംഘം മൂര്‍ച്ചയേറിയ ആയുധങ്ങൾ ഉപയോഗിച്ച് യുവതിയെ കുത്തിപ്പരുക്കേല്‍പ്പിച്ചു. കുത്തേറ്റ് വീണ സംഗീതയെ തീകൊളുത്തുകയും അക്രമിസംഘം പൊലീസെത്തും മുമ്പ്  കടന്നുകളയുകയുമായിരുന്നു. ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. പോസ്റ്റുമോര്‍ടം നടപടികള്‍ക്ക് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുകൊടുത്തു.

Back to top button
error: