KeralaNEWS

രണ്ട് വിദേശ റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ കൊച്ചിയിൽ അടച്ചുപൂട്ടി,  കബളിപ്പിച്ചിക്കപ്പെട്ടത് നിരവധി ഉദ്യോഗാർഥികൾ

     ലൈസൻസില്ലാതെ പ്രവർത്തിച്ചിരുന്ന രണ്ട് റിക്രൂട്ടിംഗ് സ്ഥാപനങ്ങൾ കൊച്ചിയിൽ അടച്ചുപൂട്ടി. ഒരാളെ അറസ്റ്റ് ചെയ്തു. ഇടപ്പള്ളിയിൽ ഭുവനേശ്വരി ഇൻഫോടെക് ആൻഡ് മാൻപവർ കൺസൾടൻസി എന്ന സ്ഥാപനം നടത്തുന്ന കാസർകോട് സ്വദേശി പ്രദീപ്കുമാറിനെ (42) യാണ് കളമശേരി പൊലീസ് അറസ്റ്റുചെയ്തത്. കൊച്ചി സിറ്റി പൊലീസും പ്രൊട്ടക്ഷൻ ഒഫ് എമിഗ്രന്റ് വിഭാഗവും ചേർന്നാണ് പരിശോധന നടത്തിയത്.

പോളണ്ട്, യുക്രൈൻ, അസർബൈജാൻ, കാനഡ തുടങ്ങിയ സ്ഥലങ്ങളിലേക്ക് ആളുകളെ റിക്രൂട്ട് ചെയ്തുവന്നിരുന്ന ഈ സ്ഥാപനം ലൈസൻസ് ഇല്ലാതെയാണ് വിദേശ റിക്രൂട്ട്മെന്റ് നടത്തിവന്നിരുന്നതെന്ന് കണ്ടെത്തിയതായി അധികൃതർ അറിയിച്ചു.
പരിശോധനയിൽ സീലും ലെറ്റർപാഡും ഉദ്യോഗാർഥികളുമായുള്ള കരാറും കണ്ടെടുത്തു.

എറണാകുളം പള്ളിമുക്കിൽ പ്രവർത്തിച്ചിരുന്ന ഇന്നോവേറ്റീവ് ഇന്റർനാഷണൽ റെവലൂഷൻ ആണ് അടച്ചുപൂട്ടിയ മറ്റൊരുസ്ഥാപനം. രണ്ട് സ്ഥാപനങ്ങളും നിരവധി ഉദ്യോഗാർഥികളെ കബളിപ്പിച്ചിട്ടുണ്ട് എന്ന് പൊലീസ് അറിയിച്ചു. അറസ്റ്റിലായ പ്രതികളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

Back to top button
error: