IndiaNEWS

മകന്റെ ഭാര്യയെ പീഡിപ്പിച്ചു, മുന്‍ ഡിവൈഎസ്പിക്കെതിരെ കേസെടുത്തു

    മകന്റെ ഭാര്യയെ പീഡിപ്പിച്ചെന്ന പരാതിയില്‍ മുന്‍ ഡിവൈഎസ്പിക്കെതിരെ പൊലീസ് കേസെടുത്തു. ഉത്തര്‍പ്രദേശിലെ മൊറാദാബാദിലാണ് സംഭവം.  പരാതിപ്പെട്ടിട്ടും നടപടിയില്ലെന്നും ആത്മഹത്യ ചെയ്യാന്‍ ഭീഷണിപ്പെടുത്തുന്നതായും വ്യക്തമാക്കി ഡോക്ടറായ യുവതി സമൂഹ മാധ്യമങ്ങളില്‍ പോസ്റ്റ് ചെയ്ത വീഡിയോ വൈറലായതിന് പിന്നാലെയാണ് സംഭവത്തില്‍ പൊലീസ് കേസെടുത്തതെന്നാണ് റിപ്പോർട്ട്.

നവംബര്‍ 12ന് ദിപാവലി ദിവസം തോക്കിന്‍ മുനയില്‍ നിര്‍ത്തി ലൈംഗികമായി പീഡിപ്പിച്ചതായാണ് യുവതിയുടെ പരാതി. ഇതിന് മുന്‍പും പീഡിപ്പിക്കാന്‍ ശ്രമം നടന്നിരുന്നുവെന്നും അത് ഭര്‍ത്താവിനെയും ഭര്‍തൃമാതാവിനേയും അറിയിച്ചിരുന്നു എന്നുമാണ് പരാതിക്കാരി വിശദമാക്കുന്നത്. എന്നാല്‍ എല്ലാം ശരിയാവുമെന്നായിരുന്നു ഇരുവരും യുവതിയോട് പ്രതികരിച്ചതെന്നാണ് പരാതിയില്‍ വിശദമാക്കുന്നത്. 2012ലാണ് യുവ ഡോക്ടറുടെ വിവാഹം നടക്കുന്നത്. തടഞ്ഞു വച്ചതിനും ബലാത്സംഗം ചെയ്തതിനുമാണ് പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതേസമയം പൊലീസ് ഉദ്യോഗസ്ഥനും ഭാര്യയ്ക്കും ഇവരുടെ ഇളയ മകനായ ഭര്‍ത്താവിനുമെതിരെയാണ് വനിതാ ഡോക്ടര്‍ ഗുരുതര ആരോപണം ഉന്നയിച്ചിട്ടുള്ളത്. നാല് വര്‍ഷം മുന്‍പ് പീഡന ശ്രമം ഉണ്ടായിരുന്നുവെന്നും റിപ്പോർട്ട് വ്യക്തമാക്കി. മുറിയില്‍ കയറി അകത്ത് നിന്ന് പൂട്ടിയ ശേഷം യുവതി ബന്ധുക്കളെ വിവരം അറിയിച്ചു. പിന്നാലെ ബന്ധുക്കളെത്തി യുവതിയെ വീട്ടിലേക്ക് കൊണ്ടുപോയിരുന്നു. ഇതിന് ശേഷം യുവതിയുടെ വീട്ടിലെത്തി ബന്ധുക്കളുടെ മുന്നില്‍ വച്ച് മുന്‍ ഡിവൈഎസ്പി ക്ഷമാപണം നടത്തിയിരുന്നു. ഇതിന് ശേഷമാണ് ഭര്‍ത്താവിന്റെ വീട്ടിലേക്ക് തിരികെ എത്തിയത്.

Back to top button
error: