LIFEMovie

‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമുണ്ടോകുമോ എന്ന് മോഹൻലാല്‍; മറുപടിയുമായി ഫാസിലും

ലയാളത്തിന്റെ എക്കാലത്തെയും മികച്ച ക്ലാസിക് ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. സൈക്കോളജിക്കൽ ഹൊറർ ചിത്രമായ ‘മണിച്ചിത്രത്താഴി’ന്റെ സംവിധാനം നിർവഹിച്ചത് ഫാസിലാണ്. ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’ എന്ന് ഫാസിൽ അഭിപ്രായപ്പെടുന്നു. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗമാണ്ടുകുമോ എന്ന ചോദ്യത്തിനു മറുപടി നൽകിയിരിക്കുകയാണ് ഫാസിൽ.

ഒരു സ്വകാര്യ ചാനലിന്റെ അവാർഡ് ഷോയിൽ പങ്കെടുക്കുവേയാണ് ഫാസിൽ ‘മണിച്ചിത്രത്താഴെ’ന്ന ക്ലാസിക് ചിത്രത്ത കുറിച്ച് സംസാരിച്ചത്. സംവിധായകൻ ഫാസിലിന് അവാർഡ് നൽകിയതിന് ശേഷം മോഹൻലാൽ സംസാരിക്കുമ്പോഴായിരുന്നു ആരാധകരുടെ ആകാംക്ഷ നിറഞ്ഞ ആ ചോദ്യത്തിന് മറുപടി കിട്ടിയത്. എല്ലാവരുമറിയാൻ ആഗ്രഹിക്കുന്ന ഒരു കാര്യമാണെന്ന് പറഞ്ഞായിരുന്നു മോഹൻലാൽ ഫാസിലിനോട് അക്കാര്യം അന്വേഷിച്ചത്. ‘മണിച്ചിത്രത്താഴി’ന് രണ്ടാം ഭാഗം ഉണ്ടാകുമോയെന്ന ചോദ്യത്തിന് അതേ ആവേശത്തോടെ ഫാസിൽ മറുപടി നൽകി.

Signature-ad

ചെയ്‍ത് ക്ലാസിക്കായി പോയ ഒരു ചിത്രമാണ് ‘മണിച്ചിത്രത്താഴ്’. ഇനി അത് ചെയ്‍താൽ ശരിയാകണമെന്നില്ല. എഐയുടെയൊക്കെ സാധ്യതകൾ ഉപയോഗിച്ച് നോക്കാം. ഡി- ഏജിംഗ് ടെക്‍നോളജിയിൽ 30 വർഷം പിന്നോട്ട് പോകണം എന്നുമായിരുന്നു ഫാസിൽ വ്യക്തമാക്കിയത്. ശോഭന അടക്കമുള്ളവർ സദസ്സിലിരിക്കവേയാണ് ഇക്കാര്യം സംവിധായകൻ ഫാസിൽ വ്യക്തമാക്കിയത്.

മധു മുട്ടത്തിന്റെ തിരക്കഥയിൽ ഫാസിൽ സംവിധാനം ചെയ്‍ത ‘മണിച്ചിത്രത്താഴ്’ 1993ലാണ് പ്രദർശനത്തിന് എത്തിയത്. ഡോ. സണ്ണിയായി മോഹൻലാൽ എത്തിയപ്പോൾ ചിത്രത്തിൽ ഗംഗ ആയി ശോഭനയും മറ്റ് വേഷങ്ങളിൽ നെടുമുടി വേണു, സുരേഷ് ഗോപി, തിലകൻ, കുതിരവട്ടം പപ്പു, ഗണേശ് കുമാർ, സുധീഷ് തുടങ്ങിയവരും ഉണ്ടായിരുന്നു. ‘നാഗവല്ലി’യായി ഗംഗ മാറുന്ന അവസ്ഥയും ചിത്രത്തിൽ ഉണ്ടായിരുന്നു. മികച്ച നടിക്കുള്ള കേരള, ദേശീയ അവാർഡുകൾ ‘മണിച്ചിത്രത്താഴി’ലൂടെ ശോഭനയ്‍ക്ക് ലഭിച്ചു.

Back to top button
error: