LocalNEWS

മരിക്കാൻ പോകുന്നു എന്ന് കൂട്ടുകാർക്ക് മെസ്സേജ്  അയച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം നേത്രാവതിപ്പുഴയിൽ കണ്ടെത്തി

     കുമ്പള: സുഹൃത്തുക്കള്‍ക്ക് മൊബൈല്‍ ഫോണില്‍ സന്ദേശം അയച്ച ശേഷം കാണാതായ യുവാവിന്റെ മൃതദേഹം പുഴയില്‍ കണ്ടെത്തി. കുമ്പള ബംബ്രാണ സ്‌കൂളിന് സമീപത്തെ ക്വാര്‍ട്ടേഴ്സില്‍ താമസിക്കുന്ന ലോകേഷ് – പ്രഭാവതി ദമ്പതികളുടെ മകന്‍ രാജേഷിനെ (28) യാണ് ഉള്ളാള്‍ നേത്രാവതിപ്പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. പ്രദേശവാസികളില്‍ നിന്ന് വിവരമറിഞ്ഞ പൊലീസ് സ്ഥലത്തെത്തി മൃതദേഹം കരയ്ക്കെടുത്തു.

ബന്ധുക്കള്‍ ആശുപത്രിയിലെത്തി മൃതദേഹം തിരിച്ചറിയുകയായിരുന്നു. തിങ്കളാഴ്ച വൈകിട്ട് 5.30 മണിയോടെയാണ് രാജേഷിനെ കാണാതായത്. വീട്ടില്‍ നിന്ന് പുറപ്പെട്ട യുവാവ് പിന്നീട് തിരിച്ചെത്തിയിരുന്നില്ല. സുഹൃത്തുക്കള്‍ക്ക് സന്ദേശം അയച്ച ശേഷം വൈകീട്ട് 6.30 മുതല്‍ മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു. മരിക്കാന്‍ പോവുകയാണെന്നുള്ള സൂചനകളാണ് സന്ദേശത്തില്‍ ഉണ്ടായിരുന്നതെന്നാണ് വിവരം.

തുടര്‍ന്ന് വീട്ടുകാര്‍ നല്‍കിയ പരാതിയില്‍ പൊലീസ് അന്വേഷണം നടത്തി വരികയായിരുന്നു. പൊലീസ് സി.സി.ടി.വി കാമറകള്‍ പരിശോധിച്ചപ്പോള്‍ തലപ്പാടി ദേശീയപാത വഴി ബൈക്ക് ഓടിച്ചുപോകുന്ന ദൃശ്യം ലഭിച്ചു. ഇതിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്. പാണ്ഡേശ്വരം പൊലീസ് ഇന്‍ക്വസ്റ്റ് നടത്തിയ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മംഗളൂരു വെന്‍ലോക് ആസ്പത്രിയിലേക്ക് മാറ്റി. നിര്‍മാണ തൊഴിലാളിയായ രാജേഷ് അവിവാഹിതനാണ്.

Back to top button
error: