KeralaNEWS

അപകടത്തെ മറയാക്കി അവയവദാനത്തിലൂടെ കോടികൾ കൊയ്യുന്ന ആശുപത്രി ലോബികൾ 

നുഷ്യശരീരത്തെ വെട്ടിനുറുക്കി കോടികള്‍ കൊയ്യുന്ന സ്വകാര്യ ആശുപത്രി ലോബികളുടെ കഥ ഇതാദ്യമല്ല നാം കേൾക്കുന്നത്.പലതും നാം അറിയാതെയും പോകുന്നു.അവിടെയാണ് കൊല്ലം മരുത്തടി അഞ്ജലിയില്‍ ഡോ.സദാനന്ദന്‍ ഗണപതിയെ നാം നമിക്കേണ്ടത്.
മസ്തിഷ്‌ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാന കച്ചവടം നടത്തിയ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കേസുണ്ടായത് ഡോ.ഗണപതിയുടെ പോരാട്ടത്തിനൊടുവിലാണ്.കൊല്ലം ശക്തികുളങ്ങരയില്‍ 52 വര്‍ഷമായി  ക്ലിനിക്ക് നടത്തുകയാണ് ഡോക്ടര്‍ ഗണപതി.

2016ല്‍ തുടങ്ങിയതാണ്
ഡോ.ഗണപതിയുടെ നിയമ പോരാട്ടങ്ങള്‍.‍ ഇതിനിടയ്ക്ക് കേരളത്തിലെ ‘മസ്തിഷ്‌ക’ മരണനിരക്ക് കുത്തനെ കുറഞ്ഞു എന്ന് മാത്രമല്ല, ചട്ടങ്ങള്‍ ലംഘിച്ച്‌ അവയദാനം നടത്തിയ ഒരു ആശുപത്രിയുടെ അവയവദാനത്തിനുള്ള ലൈസന്‍സ് റദ്ദാക്കാനും അദ്ദേഹത്തിന് കഴിഞ്ഞു.
2009 നവംബര്‍ 29ന് നടന്ന അപകടത്തില്‍, ഉടുമ്ബന്‍ചോല സ്വദേശി വി.ജെ എബിന്‍ (18) മരിച്ചതുമായി ബന്ധപ്പെട്ട് എറണാകുളം ഫസ്റ്റ്ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തതും ഡോ..ഗണപതിയുടെ വിജയം തന്നെയാണ്.കഴിഞ്ഞ ദിവസമാണ് മസ്തിഷ്ക മരണമെന്ന് റിപ്പോര്‍ട്ട് നല്‍കി അവയവദാനം ചെയ്തെന്ന പരാതിയില്‍ കൊച്ചിയിലെ ലേക്‍ഷോര്‍ ആശുപത്രിക്കും എട്ട് ഡോക്ടര്‍മാര്‍ക്കുമെതിരെ കോടതി സമൻസ് അയച്ചത്.
2009 നവംബര്‍ 29 ന് നടന്ന അപകടത്തെ ആസ്പദമാക്കി എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതിയാണ് കേസെടുത്തത്. കൊല്ലം സ്വദേശിയായ ഡോ. ഗണപതിയുടെ ഹര്‍ജിയിന്മേലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ കോടതി കേസെടുത്തിരിക്കുന്നത്.2009 നവംബര്‍ 29 നാണ് ഉടുമ്ബൻചോല സ്വദേശിയായ വിജെ എബിൻ എന്ന 18 കാരനെ അപകടം സംഭവിച്ചതിനെ തുടര്‍ന്ന് ലേക്‌ഷോര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപകടകത്തെ തുടര്‍ന്ന് യുവാവിന്റെ തലയിലെ രക്തം കട്ടപിടിച്ചിരുന്നതായും എന്നാല്‍ അത് നീക്കം ചെയ്യാതെ ആശുപത്രി അധിക്യതര്‍ യുവാവിനെ മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നുവെന്നാണ് പരാതി.
രക്തം തലയില്‍ കട്ട പിടിച്ചാല്‍ തലയോട്ടിയില്‍ സുഷിരമുണ്ടാക്കി മരണം സംഭവിക്കാതെ തടയമായിരുന്നു. എന്നാല്‍ അത് ഡോക്ടര്‍മാര്‍ ചെയ്തില്ലെന്നും യുവാവിനെ മരണത്തിന് വിട്ടുകൊടുക്കുകയായിരുന്നു എന്നും പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. മഞ്ചേരി മെഡിക്കല്‍ കോളജിലെയും തിരുവനന്തപുരം മെഡിക്കല്‍ കോളജിലെയും ഡോക്ടര്‍മാരെയടക്കം വിസ്തരിച്ച കോടതി പ്രഥമദ്യഷ്ടാ ആരോപണത്തില്‍ കഴമ്ബുണ്ടെന്ന് കണ്ടെത്തി എതിര്‍ കക്ഷികള്‍ക്ക് സമൻസ് അയക്കാൻ  ഉത്തരവിടുകയായിരുന്നു
മസ്തിഷ്‌ക മരണത്തിന് വിട്ടുകൊടുത്ത് യുവാവിന്റെ അവയവങ്ങൾ വിദേശിക്ക് ദാനം ചെയ്തെന്ന പരാതിയിൽ കൊച്ചിയിലെ ലേക്ഷോർ ആശുപത്രിക്കെതിരെ കോടതി കേസെടുക്കുമ്പോൾ ഉയരുന്നത് ആശങ്കയാണ്.കേരളത്തിലെ പല സ്ഥലത്തും ഇത്തരം തട്ടിപ്പുകളുണ്ടെന്ന സൂചനയുണ്ട്.അവ ഓരോന്നും  ഇതുപോലെ പുറത്തുവരും എന്നുതന്നെ കരുതാം.

കൊച്ചിയിലെ അവയവദാന തട്ടിപ്പ്; ആദ്യം സംശയം പ്രകടിപ്പിച്ചത് പോസ്റ്റ്‌മോര്‍ട്ടം നടത്തിയ പോലീസ് സര്‍ജൻ

കൊച്ചി ലേക്ഷോർ ആശുപത്രിയിലെ അവയവദാന തട്ടിപ്പുമായി ബന്ധപ്പെട്ട് ആദ്യം ചോദ്യം ഉന്നയിച്ചത് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ പോലീസ് സര്‍ജൻ.
എബിന്റെ ദേഹത്തു 53 സെമി നീളമുള്ള മുറിവ് എങ്ങിനെ സംഭവിച്ചുവെന്നായിരുന്നു അദ്ദേഹത്തിന്റെ ചോദ്യം.മുറിവ് അവയവദാനത്തിന്റെ ഭാഗമായുണ്ടായതാണെന്ന് വിശദീകരണം ലഭിച്ചപ്പോള്‍ ഇക്കാര്യം പോസ്റ്റ്‌മോര്‍ട്ടം ചെയ്യേണ്ട ഡോക്ടറെ അറിയിക്കാതിരുന്നത് എന്ത് കൊണ്ടെന്ന ചോദ്യവും പോലീസ് സര്‍ജൻ ഉന്നയിച്ചിരുന്നു. കൂടാതെ അവയവങ്ങള്‍ നീക്കം ചെയ്തപ്പോള്‍ എബിന്റെ ഹൃദയത്തിനും മുറിവേറ്റിരുന്നു.
 പോലീസ് സര്‍ജന്റെ മൊഴിയുടെ അടിസ്ഥാനത്തിലാണ് രണ്ടാമത് അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ എബിനെ ചികിത്സിച്ച ഡോ. ബി വേണുഗോപാലിനെതിരെ മൃതദേഹത്തോട് അനാദരവ് കാണിച്ചതിന് കേസ് എടുക്കണമെന്ന റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്.
അതേസമയം അവയവദാന തട്ടിപ്പ് കേസന്വേഷണത്തിന്റെ ആദ്യ ഘട്ടത്തില്‍  പോലീസും ആശുപത്രി അധികൃതരും തമ്മിൽ ഒത്തുകളി നടന്നതായും സൂചനയുണ്ട്.തട്ടിപ്പ് കേസ് ആദ്യം അന്വേഷിച്ച കോതമംഗലം എസ് ഐ. പി കെ. ശിവൻ കേസിലെ സുപ്രധാന ആരോപണങ്ങളൊന്നും പരിശോധിച്ചിരുന്നില്ല. അപകടം പറ്റിയ എബിനെ ചികിത്സിച്ച ഡോക്ടര്‍മാരുടെ മൊഴിയെടുക്കാൻ പോലും അന്വേഷണ ഉദ്യോഗസ്ഥൻ തയ്യാറായില്ലെന്ന് കേസിലെ പുനരന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു. കോതമംഗലം സി ഐ ആലുവ റുറല്‍ എസ് പിക്ക് സമര്‍പ്പിച്ച പുനരന്വേഷണ റിപ്പോര്‍ട്ടിലാണ് പോലീസ് ഉദ്യോഗസ്ഥനെതിരെ ഗുരുതര ആരോപണങ്ങള്‍ ഉള്ളത്.

ലേക്ഷോര്‍ ആശുപത്രിയിലെ സര്‍ജൻ ഡോ. ബി വേണുഗോപാല്‍, ലേക്ഷോറില്‍ എബിനെ ചികിത്സിച്ച ഡോ. സജി പി അഗസ്റ്റിൻ, ഡോ. സായി സുദര്‍ശൻ, എബിനെ ആദ്യം ചികിത്സിച്ച കോതമംഗലം മാര്‍ ബേസിലിയോസ് ആശുപ്പത്രിയിലെ ഡോ. പി കെ ഏലിയാസ് പോസ്റ്റ്‌മോര്‍ട്ടം പരിശോധന നടത്തിയ പോലീസ് സര്‍ജൻ ഡോ. പി എസ് സഞ്ജയൻ എന്നിവരുടെ മൊഴി എടുക്കാൻ കേസില്‍ ആദ്യം അന്വേഷണം നടത്തിയ ഉദ്യോഗസ്ഥൻ തയ്യാറായില്ല.ഇത് ആശുപത്രി അധികൃതരുമായുള്ള ഒത്തുകളിയുടെ ഭാഗമാണെന്നാണ് സൂചന.

Back to top button
error: