KeralaNEWS

സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ 12 കാരൻ പിടിയിൽ; ചോദ്യം ചെയ്യലിൽ കുടുങ്ങിയത് 50 കാരൻ

കാസർകോട്:സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യം പകര്‍ത്തിയ 12 കാരനെ പിടികൂടി ചോദ്യം ചെയ്തപ്പോൾ ലഭിച്ചത് ഞെട്ടിക്കുന്ന വിവരങ്ങൾ.
  രാജപുരം സ്വദേശിയായ വ്യാപാരി പറഞ്ഞിട്ടാണ് താനിത് ചെയ്തതെന്ന് കുട്ടി മൊഴി നൽകി.തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിൽ ആണ്‍കുട്ടിയെ നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിക്കൊണ്ടിരുന്ന ആളാണ് വ്യാപാരി എന്ന് മനസ്സിലായി.സംഭവത്തിൽ രാജപുരം പൊലീസ് സ്റ്റേഷൻ പരിധിയിലെ രമേശൻ (50) ആണ് അറസ്റ്റിലായത്.
നിരന്തരം പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കുട്ടിയെ പ്രലോഭിപ്പിച്ച്‌ രമേശൻ സ്ത്രീകള്‍ കുളിക്കുന്ന ദൃശ്യങ്ങള്‍ എടുപ്പിക്കുകയായിരുന്നു. ഇതുകണ്ട പ്രദേശവാസികള്‍ കുട്ടിയെ പിടികൂടി ചോദ്യം ചെയ്തപ്പോഴാണ് രമേശനാണ് ഫോട്ടോ എടുക്കാൻ പറഞ്ഞതെന്ന് വെളിപ്പെടുത്തിയത്.തുടര്‍ന്ന് നാട്ടുകാർ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു.പോലീസ് കുട്ടിയെ കൗണ്‍സിലിങ്ങിന് വിധേയമാക്കിയപ്പോഴാണ് രമേശൻ കഴിഞ്ഞ രണ്ടുവര്‍ഷമായി കുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിന് ഇരയാക്കുന്നുണ്ടെന്ന് വ്യക്തമായത്. ഇതിന്റെ അടിസ്ഥാനത്തില്‍ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് രമേശനെ അറസ്റ്റുചെയ്തത്.
ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ പ്രതിയെ രണ്ടാഴ്ചത്തേക്ക് റിമാൻഡ് ചെയ്തു. അതേസമയം ഇയാള്‍ നിരവധി കുട്ടികളെ പീഡനത്തിനിരയാക്കിയതായും കടയില്‍ വരുന്ന കുട്ടികള്‍ക്ക് മിഠായി നല്‍കിയാണ് പീഡിപ്പിച്ചിരുന്നതെന്നും പ്രദേശവാസികള്‍ പറയുന്നു. ഇതു സംബന്ധിച്ച്‌ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Back to top button
error: