KeralaNEWS

ഷബാന അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍ പെടുത്തിയത് ലൈംഗിക ബന്ധത്തിന് ക്ഷണിച്ചുകൊണ്ട്

മലപ്പുറം പെരിന്തല്‍മണ്ണയില്‍ അറുപത്തഞ്ചുകാരനെ ഹണിട്രാപ്പില്‍ പെടുത്തിയത് ലൈംഗിക ബന്ധത്തിന് ക്ഷണിച്ചുകൊണ്ട്.
പരാതിക്കാരനായ അറുപത്തഞ്ചുകാരനെ ഫോണിലൂടെയാണ് മേലേകാപ്പുപറമ്ബ് സ്വദേശിനി പൂതൻകോടൻ വീട്ടില്‍ ഷബാന പരിചയപ്പെടുന്നത്.പിന്നീട് ഫോൺ വിളികൾ തുടർന്നു.സംസാരം പതിയെ ലൈംഗിക കാര്യങ്ങളിലേക്ക് കടന്നു. ഇതിനിടെ 37കാരിയായ ഷബാന അറുപത്തഞ്ചുകാരനെ സ്വന്തം വീട്ടിലേക്ക് ക്ഷണിക്കുകയായിരുന്നു. രാത്രിയില്‍ വീട്ടിലെത്താനായിരുന്നു യുവതിയുടെ നിര്‍ദ്ദേശം.
 
ഷബാനയുടെ ക്ഷണം സ്വീകരിച്ചെത്തിയ ആലിപ്പറമ്ബ് സ്വദേശിയായ മധ്യ വയസ്‌കനില്‍ നിന്നും ഷബാനയും കൂട്ടരും ചേർന്ന് തട്ടിയെടുത്ത് രണ്ടു ലക്ഷം രൂപ ! ഇതിന് പിന്നാലെ ഇയാള്‍ ഷബാനക്കും മറ്റുള്ളവർക്കും എതിരെ പെരിന്തല്‍മണ്ണ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.
മൊബൈല്‍ ഫോണിലൂടെ ബന്ധം സ്ഥാപിച്ച യുവതി മാര്‍ച്ച്‌ 18-ന് വീട്ടിലേക്കു വിളിച്ചു വരുത്തുകയായിരുന്നുവെന്ന് പരാതിയില്‍ പറയുന്നു.രാത്രി വീടിനു പുറത്ത് എത്തിയപ്പോഴേക്കും അഞ്ചു പേരടങ്ങിയ സംഘമെത്തി തടഞ്ഞു വെച്ചു. വീഡിയോയും ഫോട്ടോയും മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും ചെയ്തതായും ഭീഷണിപ്പെടുത്തി പണം വാങ്ങുകയായിരുന്നുവെന്നും പരാതിയില്‍ പറയുന്നു.

ഷബാനയെ കൂടാതെ സംഘത്തിലെ രണ്ടുപേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ആലിപ്പറമ്ബ് വട്ടപറമ്ബ് സ്വദേശി പീറാലി വീട്ടില്‍ ( 37), താഴെക്കോട് ബിടത്തി സ്വദേശി ജംഷാദ് (22 ) എന്നിവരെയാണ് പെരിന്തല്‍മണ്ണ പോലീസ് അറസ്റ്റുചെയ്തത്. സംഘത്തിലെ മറ്റു മൂന്നുപേര്‍ക്കായി പോലീസ് അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.

Back to top button
error: