KeralaNEWS

സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍ മൂന്നു വർഷമായി കേന്ദ്രവിഹിതം കുടിശ്ശിക; സംസ്ഥാനത്ത് ഇന്നലെ മുതൽ പെൻഷൻ വിതരണം ആരംഭിച്ചു

തിരുവനന്തപുരം: സാമൂഹ്യസുരക്ഷാ പെന്‍ഷന്‍ പദ്ധതികളില്‍ കേന്ദ്രവിഹിതം മൂന്നു വർഷമായി കുടിശ്ശിക 483.29 കോടി രൂപയാണ് ഇത്തരത്തിൽ ഒരു വർഷം കേന്ദ്രത്തിന്റെ കുടിശ്ശിക.

ഇന്ദിരാഗാന്ധി ദേശീയ വാര്‍ധക്യകാല പെന്‍ഷന്‍, വിധവ, ഭിന്നശേഷി പെന്‍ഷന്‍ എന്നിവയ്ക്കുമാത്രമാണ് നാഷണല്‍ സോഷ്യല്‍ അസിസ്റ്റന്‍സ് പ്രോഗ്രാമിന്റെ (എന്‍എസ്‌എപി) ഭാഗമായി കേന്ദ്രവിഹിതമുള്ളത്. വാര്‍ധക്യകാല പെന്‍ഷന് 80 വയസ്സില്‍ താഴെയുള്ളവര്‍ക്ക് 200 രൂപയും 80 മുതല്‍ മുകളിലേക്ക് 500 രൂപയുമാണ് കേന്ദ്രവിഹിതം.

ഭിന്നശേഷി പെന്‍ഷന് 80 ശതമാനത്തിനും അതിനുമുകളിലും വൈകല്യമുള്ളവര്‍ക്ക് (പ്രായം 18മുതല്‍ 80 വയസ്സിനുതാഴെ വരെ) 300 രൂപയും 80ന് മുകളിലുള്ളവര്‍ക്ക് 500 രൂപയുമാണ് നല്‍കുന്നത്.വിധവാ പെന്‍ഷന് 40 മുതല്‍ 80 വയസ്സിനുതാഴെവരെയുള്ളവര്‍ക്ക് 300 രൂപയും 80 മുതല്‍ മുകളിലേക്ക് 500 രൂപയുമാണ് കേന്ദ്രവിഹിതം.

2020 ഡിസംബര്‍വരെ മാത്രമാണ് ഇത്തരത്തിൽ കേന്ദ്രവിഹിതം ലഭിച്ചത്.കേന്ദ്രസര്‍ക്കാര്‍ മനഃപൂര്‍വം സൃഷ്ടിച്ച സാമ്ബത്തികഞെരുക്കം മറികടന്നാണ് കേരളം പെന്‍ഷന്‍ വിതരണം കൃത്യമായി നടത്തുന്നത്.എല്ലാ പെന്‍ഷനും 1600 രൂപ നിരക്കിലാണ്.നിലവില്‍ 60 ലക്ഷത്തിലധികം പേരാണ് സാമൂഹ്യസുരക്ഷാ– ക്ഷേമനിധി പെന്‍ഷന്‍ കേരളത്തിൽ വാങ്ങുന്നത്.

 

അതേസമയം സംസ്ഥാന സർക്കാരിന്റെ പെന്‍ഷന്‍ വിതരണം കേരളത്തിൽ ഇന്നലെ മുതൽ ആരംഭിച്ചു.വിഷുക്കൈനീട്ടമായി രണ്ടു മാസത്തെ പെൻഷൻ ഒന്നിച്ചാണ് കൊടുക്കുന്നത്.3200 രൂപ വീതമാണ് ലഭിക്കുക.60 ലക്ഷം പേര്‍ക്ക് ഇതിന്‍റെ ആനുകൂല്യം ലഭിക്കും.ഇതിനായി 1871 കോടി രൂപയാണ് ധനവകുപ്പ് അനുവദിച്ചത്

Back to top button
error: