KeralaNEWS

സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിന് രാജ്യത്ത് തുടക്കം കുറിച്ചത് വൈക്കം സത്യഗ്രഹം, പോരാട്ട ചരിത്രത്തിൽ എന്നും കിടാവിളക്കായി അത് നിലനിൽക്കും: തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ

വൈക്കം: സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിന് രാജ്യത്ത് തുടക്കം കുറിച്ചത് വൈക്കം സത്യഗ്രഹമാണെന്നും അത് പോരാട്ട ചരിത്രത്തിൽ എന്നും കിടാവിളക്കായി നിലനിൽക്കുമെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. മതേതരത്വം വെല്ലുവിളി നേരിടുന്ന കാലഘടത്തിൽ വൈക്കം സത്യഗ്രഹം ഉയർത്തിയ സാമൂഹിക നീതിയുടെ രാഷ്ട്രീയം വലിയ പ്രാധാന്യം അർഹിക്കുന്നു. വൈക്കം സത്യഗ്രഹം കാലഘടത്തിന്റെ വിളക്കാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സംസ്ഥാന സർക്കാർ സംഘടിപ്പിക്കുന്ന 603 ദിവസം നീളുന്ന വൈക്കം സത്യഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ സംസ്ഥാനതല ഉദ്ഘാടനം വൈക്കം ബീച്ചിൽ നടന്ന ചടങ്ങിൽ സംസ്ഥാന മുഖ്യമന്ത്രി പിണറായി വിജയനൊപ്പം നിർവഹിച്ചു പ്രസംഗിക്കുകയായിരുന്നു സ്റ്റാലിൻ.

ഇന്ത്യക്ക് വഴികാട്ടിയായ പോരാട്ടമാണ് വൈക്കത്ത് നടന്നത്. സാമൂഹിക നീതിയായിരുന്നു വൈക്കം സത്യഗ്രഹത്തിന്റെ ലക്ഷ്യം. മഹാത്മാ ഗാന്ധി, ടി.കെ. മാധവൻ, മന്നത്ത് പത്മനാഭൻ, കെ. കേളപ്പൻ തുടങ്ങിയ നേതാക്കൾ കോൺഗ്രസ് പാർട്ടിക്കൊപ്പം നയിച്ച വൈക്കം സമരത്തിൽ തമിഴ് നാട്ടിലെ കോൺഗ്രസ് നേതാക്കൾ ഇ.വി. രാമ സ്വാമിയുടെ നേതൃത്വത്തിൽ സജീവമായി പങ്കെടുത്തു. ഈ സമരത്തിൽനിന്ന് ഊർജം ഉൾക്കൊണ്ടുകൊണ്ടാണ് ട്രിച്ചി, മധുര, ശുചീന്ദ്രം, തിരുമലൈ തുടങ്ങിയ സ്ഥലങ്ങളിൽ അയ്ത്താചരണത്തിനെതിരേ സമരം നടന്നത്. രാജ്യത്ത് സാമൂഹിക നീതിക്കായുള്ള പോരാട്ടത്തിനുള്ള തുടക്കം കുറിച്ചത് വൈക്കം സത്യഗ്രഹമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

ശരീരം രണ്ടാണെങ്കിലും ചിന്തകൾ ഒന്നായതിനാലാണ് തമിഴ് നേതാവായ തന്തൈ പെരിയവരുടെ നേതൃത്വത്തിൽ ജാതി വിവേചനത്തിനെതിരായ പോരാട്ടത്തിൽ കേരള നേതാക്കൾക്കൊപ്പം പങ്കെടുത്തത്. 1975ൽ നടന്ന വൈക്കം സത്യഗ്രഹ സുവർണജൂബിലി ആഘോഷ വേളയിൽ അന്നത്തെ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിക്കൊപ്പം ദ്രാവിഡ കഴകത്തിന്റെ നേതാക്കൾ വൈക്കത്ത് പങ്കെടുത്തിരുന്നു. ഇരു സംസ്ഥാനങ്ങളും തമ്മിലുള്ള ഇഴപിരിയാത്ത ബന്ധത്തിന്റെ തെളിവാണ്. സാമൂഹിക നീതിക്ക് വേണ്ടിയാണ് തന്തൈയ് പെരിയോർ പോരാടിയത്. തമിഴ് ജനതയുടെ അഭിമാനമായ തന്തൈയ് പെരിയോരുടെ വൈക്കത്തുള്ള സ്മാരകം പുനർനിർമ്മിക്കാൻ തുക അനുവദിക്കുമെന്നും സ്റ്റാലിൻ പറഞ്ഞു.

Back to top button
error: