KeralaNEWS

പോക്‌സോ കേസിൽ ഇരയായ പെൺകുട്ടി ജാമ്യത്തിലിറങ്ങിയ പ്രതിയ്ക്കൊപ്പം ഒളിച്ചോടി: നിലവില്‍ പ്രായപൂര്‍ത്തിയായതിനാല്‍ സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ച് കോടതി 

പത്തനംതിട്ട: പോക്‌സോ കേസിലെ ഇരയായ പെൺകുട്ടി ജാമ്യത്തിലിറങ്ങിയ പ്രതിക്കൊപ്പം ഒളിച്ചോടി. പോലീസ് തിരോധാന കേസ് എടുത്ത് അന്വേഷിച്ച് പിടികൂടി കോടതിയില്‍ ഹാജരാക്കിയെങ്കിലും നിലവില്‍ പ്രായപൂര്‍ത്തി ആയതിനാല്‍ രണ്ടുപേരെയും സ്വന്തം ഇഷ്ടപ്രകാരം വിട്ടയച്ചു.  കഴിഞ്ഞ നവംബര്‍ 10 ന് പത്തനംതിട്ട വനിതാ സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസിലെ പ്രതിയായ ഇലവുംതിട്ട സ്വദേശിയായ 37 വയസുകാരനൊപ്പമാണ് പെൺകുട്ടി പോയത്.

പത്താം ക്ലാസില്‍ പഠിക്കുന്ന കാലം മുതല്‍ കഴിഞ്ഞ വര്‍ഷം ഫെബ്രുവരി അവസാനം വരെ പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചുവെന്ന പരാതിയിലായിരുന്നു യുവാവ് അറസ്റ്റിലായത്. പെണ്‍കുട്ടിയുടെ വീട്ടില്‍ അതിക്രമിച്ചു കയറി പീഡനത്തിന് വിധേയയാക്കുകയും പുറത്തുപറഞ്ഞാല്‍ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തുവെന്നും തുടര്‍ന്നും നിരന്തരമായി പീഡിപ്പിച്ചുവെന്നുമുള്ള പരാതിയിലാണ് വനിതാ പോലീസ് സ്‌റ്റേഷന്‍ ഇന്‍സ്‌പെക്ടര്‍ ഇയാളെ അറസ്റ്റ് ചെയ്തത്. ടിപ്പര്‍ ഡ്രൈവറായ പ്രതിക്ക് ഭാര്യയും കുട്ടിയുമുണ്ട്. ഭാര്യയുമായി കുടുംബപ്രശ്‌നങ്ങള്‍ നില നില്‍ക്കുന്നതിനിടെയാണ് പോക്‌സോ കേസില്‍ അറസ്റ്റിലായത്.

റിമാന്‍ഡിലായിരുന്ന യുവാവ് ഒരാഴ്ച മുന്‍പാണ് ജാമ്യത്തിൽ പുറത്തിറങ്ങിയത്. ചൊവ്വാഴ്ചയാണ് ഇയാളും പെണ്‍കുട്ടിയുമായി ഒളിച്ചോടിയത്. പെണ്‍കുട്ടിയുടെ മാതാവിന്റെ പരാതി പ്രകാരം തിരോധാനക്കേസ് ഇലവുംതിട്ട പോലീസ് രജിസ്റ്റര്‍ ചെയ്തു. പിന്നാലെ സ്‌റ്റേഷനില്‍ എത്തിയ പെണ്‍കുട്ടിയെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ യുവാവിനൊപ്പം പോകാനാണ് ഇഷ്ടമെന്ന് പറയുകയും വിട്ടയയ്ക്കുകയുമായിരുന്നു.

Back to top button
error: